മിസ്റ്റർ വുഡ്
രചന : ഹരിദാസ് കൊടകര✍ മരമെന്നതേ പേര്മരമല്ലമരത്തടിയുമല്ലഈടുറപ്പിനും ചേലിനുംചോദ്യങ്ങൾ മൂടുവാനുത്തരം പഴമുറകളെന്തുമാവട്ടെവാതിലെന്നാൽഅടപ്പും തുറപ്പുമല്ലേ കട്ടള, ജനൽ കാര്യമോ..തേക്ക് തോല്ക്കുംനോക്കി നില്ക്കുംമഹാഗണി ചക്ക നല്ലതാണ്എന്നാൽ..പ്ലാന്തടി കൊണ്ട്ഇടയാൻ വരല്ലേ..ഗുണദോഷമുണ്ടെന്നേഏതിനും.. ഇതും വിപണിയല്ലേ..പണമൊക്കെത്തന്നെ കാര്യംപിന്നെ..മരമെന്ന് വിളിപ്പേരിട്ടാൽനാളൊടുങ്ങും വരെകാത്തോളാം കാലാന്തരംകാരണഭൂതനായി..വഴിവിളക്കു കത്താൻവഴിയും വിധേയം.
ഡെല്‍റ്റാക്രോണ്‍ യൂറോപ്പില്‍ വ്യാപിച്ചതായി ലോകാരോഗ്യസംഘടന.
കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാക്രോണ്‍ യൂറോപ്പില്‍ വ്യാപിച്ചതായി ലോകാരോഗ്യസംഘടന. ലോകത്താകെ ഡെല്‍റ്റക്രോണിന്റെ സാനിദ്ധ്യം ഉണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. വകഭേദങ്ങളായ ഡെല്‍റ്റയുടേയും ഒമിക്രോണിന്റെയും സംയുക്ത വകഭേദമാണ് ഡെല്‍റ്റക്രോണ്‍. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്, എന്നീരാജ്യങ്ങളില്‍ ഇതിന്റെ സാനിധ്യം കണ്ടെത്തി. ലോകാരോഗ്യസംഘടന വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം…
പ്രകൃതി സംഗമം
രചന : എൻ. അജിത് വട്ടപ്പാറ ✍ പ്രണയത്തിൽ കരിനീല മിഴിയുള്ള സന്ധ്യേമകരനിലാവിന്റെ മറുകുള്ള പെണ്ണേ ,മധുമാസ സരസ്സോ തപസ്സുണരും മലരോഅനുരാഗ രാഗത്തിൽ പ്രണയിനി പ്രകൃതി. ഹൃദയത്തിൻ താഴ് വാരം ശ്യംഗാരസാനുക്കൾസ്നേഹ പ്രഞ്ചമാം പ്രണയാർദ്ര ലഹരി,ഇതളിടും കൗമാര പുഷ്പങ്ങൾ നിറമേകുംകവിത രചിക്കുന്ന…
പെണ്മ (കഥ )
രചന : സുനു വിജയൻ ✍ വസുമതിക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ പ്രതികരിച്ചാൽ അത് അബദ്ധമായിരിക്കും എന്നു മനസിലാക്കി അവർ മിണ്ടാതെയിരുന്നു. അണപ്പല്ല് ഇറുമിക്കൊണ്ട് അവർ മുഖത്ത് പുഞ്ചിരി വിടർത്തി മരുമകളെ നോക്കി പറഞ്ഞു. “സീമക്ക് ഡ്രൈവിംഗ് പഠിക്കാൻ…
ഓർമകളിലെ ആവേശം
രചന : അനിയൻ പുലികേർഴ് ✍ ഓർക്കണോ ആഘോഷിക്കണോആ ചരിക്കണോ ഈ ദിനത്തിനെനൂറു വർഷങ്ങൾക്കു മുൻ പിദിനംമഹാത്മാവിനെ അറസ്റ്റ് ചെയ്തുരാജ്യദ്രോഹമാരോപിച്ച്ജയിലിലുംആദിനത്തെ ഓർത്തപ്പോൾതന്നെഓടിയെത്തുന്നു എൻഓർമയിൽകേട്ടറിവു മാത്രമുള്ള സ്മരണയിൽസൂര്യനസ്തമിക്കാത്ത ശക്തിയെനേരിട്ടു സഹന സമരത്തിലൂടെഒരു ചരടിൽ കോർത്തു ഇന്ത്യയെമനസ്സും വിശ്വാസങ്ങളുെ മൊക്കെഒററക്കെട്ടായി മാറ്റി കർമത്തിൽ ഉയർന്നു…
കീരിക്കാടൻ
രചന : ഹാരിസ് ഖാൻ ✍ മുക്കം ശിവരാത്രിയെ പറ്റിയുള്ള വാർത്ത രാവിലെ പത്രത്തിൽ വായിച്ചപ്പോൾ തുടങ്ങിയ നൊക്ലാജിയയാണ്….കേരളത്തിൽ ആലുവ കഴിഞ്ഞാൽ ഏറ്റവും വലിയ ഉത്സവമാണ് മുക്കത്തെ ശിവരാത്രി. പുഴയുടെ ഒത്ത നടുക്ക് ഒരു മൺതിട്ടയും, അതിൽ ഒരാലും, ശിവനുമാണ് മേൽക്കൂരയൊന്നുമില്ലാത്ത…
വേർപാട്
രചന : രാജീവ് ചേമഞ്ചേരി✍ വ്യാഴവട്ടങ്ങളേറെയകന്നു പോയവർ….വനവാസകാലത്തിന്നറുതിയെന്നോണം-ഒത്തുചേർന്നുയീ ധന്യഭൂമികയിൽ……ഓർമ്മതൻ ബാല്യകാലകഥകൾ ചൊല്ലാൻ! സാന്ത്വനസല്ലാപരഥത്തിൽ നമ്മളെല്ലാം-സാരഥിയായ് സന്തോഷ നിർഭരമായ്….!സ്നേഹാർദ്രനിമിഷങ്ങൾ പങ്കുവയ്ക്കേ…..സ്മരണകളിന്ന് പൊടിതട്ടിയകറ്റുന്നു! സുഖദു:ഖസമ്മിശ്രമാമൊരീ യാത്രയിൽ-സങ്കല്പിക്കാനുതകാത്തൊരിതളടർന്നു!ഘടികാരസൂചിയിൽ കണ്ണുനീർ തുള്ളിയും-അടക്കാനാവാത്ത സങ്കടക്കടലായ് ഹൃത്ത്; ഹേമന്തമെങ്ങോ പോയ് മറഞ്ഞൂ….മമ ഹൃദയത്തിലുമെൻ പ്രിയരിലും-ചിരിതൂകി നിന്നൊരാ നിമിഷങ്ങൾ!അരികിലെന്നുമോരോർമ്മയായീ!
അന്യർക്ക് പ്രവേശനമില്ല.
രചന : വിനോദ്.വി.ദേവ്✍ അന്യർക്ക് പ്രവേശനം നിഷേധിച്ചഒരു കൂറ്റൻവാതിൽ ഞാൻഅടച്ചുസൂക്ഷിയ്ക്കുന്നുണ്ട്.അത്ര പരിചിതനല്ലാത്തസുഹൃത്തോ ,കാമുകിയോ,വേശ്യയോഅതിലൂടെ കടന്ന്ഇരുൾച്ചിത്രങ്ങൾ നിറഞ്ഞ,നിശബ്ദമായ ഇടനാഴികളിലേക്ക്ഒരിയ്ക്കലും പ്രവേശിച്ചിട്ടില്ല.കാരണം അപരിചിതരുടെഅറിയിപ്പുമണികളുടെ ഒച്ചഉള്ളിൽ മുഴങ്ങാറേയില്ല.ഉള്ളിലേക്ക് കടന്നാൽ,വിറകെരിയുന്ന ഒരടുപ്പ്കെടാതെ കത്തിക്കൊണ്ടിരിയ്ക്കുന്നുണ്ട്.അവിടെ പൊരിഞ്ഞ ഹൃദയത്തിന്റെ ,കണ്ണിന്റെ ,തലച്ചോറിന്റെപച്ചവെയിലിനെ വേവിച്ചതുപോലെയുള്ളഒരു ഗന്ധം തങ്ങിനിൽക്കുന്നുണ്ടാകും.കാട്ടുമൃഗത്തിന്റെ ചോരയിറ്റുന്ന മാംസംതൂങ്ങിനിൽക്കുന്നുണ്ടാകും .ഇരയാക്കപ്പെട്ടവരുടെ…
സ്ത്രിധനം.
രചന : പള്ളിയിൽ മണികണ്ഠൻ ✍ നിറ,ഗുണമൊക്കെയുമൊത്തവളാകിയനിരവധിപേരെ കണ്ടെന്നാലുംമകനൊരുപെണ്ണ് തിരഞ്ഞിട്ടനവധികുടിലുകൾ കേറിയിറങ്ങീ താതൻ.ദേവതപോലതിസുന്ദരിയാകിയതരുണികളൊരുപാടുണ്ടെന്നാലുംമൂന്നരസെന്റിലെയോലപ്പുരയുടെമുതലാളിയ്ക്ക് മനസ്സിലതൃപ്തി.മുക്കാൽചക്രക്കൂലിയ്‌ക്കെങ്കിലു-മൊരുതൊഴിലില്ല മകനെന്നാലുംതാതന് ചിന്തയതൊന്നേയുള്ളൂസ്ത്രിധനമതുപവനിരുപതുവേണംപലപലദിക്കിലലഞ്ഞതിനൊടുവിൽകരുതിയപോലൊരു പെണ്ണ് ലഭിച്ചുമകനുടെ മംഗലമങ്ങനെ താതൻഅമിതാഹ്ലാദത്തോടെ നടത്തി. ഇരുപതുവയസ്സുതികഞ്ഞ മകൾക്കൊരുവരനെ തേടിനടക്കുംനേരംവന്നവരൊക്കെ സ്ത്രീധനമായിപവനുടെയെണ്ണം ചോദിക്കുമ്പോൾ….മകനന്നിരുപതുപവനിനുവേണ്ടിപലപലദിക്കിലലഞ്ഞുനടന്നോൻമകളുടെകാര്യം വന്നൊരുനേരംതെരുവിലിറങ്ങി പ്രസംഗിക്കുന്നു.സ്ത്രിയെന്നാലതിനെക്കാൾ വലിയൊരുധനമായുലകിൽ മറ്റെന്തുണ്ട്സ്ത്രിധനമെന്ന ദുരാചാരത്തിനെനമ്മൾക്കൊന്നായാട്ടിയകറ്റാം..
പിടക്കോഴികള്‍
രചന : പി.എം. വി.✍ കാലത്തു കൂടുവിട്ടാൽതാഴത്തു തോട്ടമെത്തി,ജോലിക്കു ഹാജരാവുംഅമ്മയും കുഞ്ഞുങ്ങളും.പാലിക്ക ജീവക൪മംജീവിക്കവേണമെന്നാൽജീവിക്കുപോലുമില്ല-ക്കാര്യത്തിൽ രണ്ടുനീതി.മക്കൾക്കു ജീവപാഠംചിക്കിച്ചിനക്കിനൽകുംദുഷ്ടത ദൃഷ്ടിവെച്ചാൽകൊക്കിപ്പറഞ്ഞുകാട്ടി,പെട്ടെന്നു തൻചിറകിൽവട്ടത്തിൽ കൂടൊരുക്കും!നാരിക്കു ശ്രേഷ്ഠാശ്രമംമാധുര്യമാതൃകാലംഭാരിച്ചക്ലേശത്തിലുംവാത്സല്യമേറ്റുംകാലം.മക്കൾക്കു മാതൃഹൃത്തിൽഎന്നെന്നും ശൈശവംതാൻപൊക്കിൾ മുറിച്ചബന്ധംഅറ്റിടാ ജന്മകാലം!പോറ്റിവള൪ത്തി സ്വന്തം-കാര്യത്തിൽ പ്രാപ്തിയാക്കും-കാലംവരേക്കും നെഞ്ചിൽപേറുന്നു ആധിഭാരം.പേടയ്ക്കു ജന്മദൗത്യംവേറിട്ടുനൽകി,യെന്നാൽപേടിക്കും ചുറ്റുപാടിൽജീവിക്കയെന്നു ലോകം!കാമിച്ചു ചുറ്റിനിൽക്കുംപൂവുള്ള പുംഗവന്മാ൪തഞ്ചത്തിൽ ചാടിവീഴുംഅങ്കം…
