Category: കവിതകൾ

വിഷാദാർദ്രം. …. Madhavi Bhaskaran

ചിതറുന്ന ചിന്തകൾ കരിവളപ്പൊട്ടു പോൽകാർമേഘമാലകൾ തീർക്കെഹൃദയാംബരത്തിലെ വർണ്ണവിതാനങ്ങൾഒന്നൊഴിയാതെ മറഞ്ഞോ? കൂടു തേടും പൂങ്കുയിലിൻ വിഷാദാർദ്രമാനസം നീറിപ്പുകഞ്ഞോ?തേങ്ങും മനസ്സിൻ്റെയേകാന്തതീരങ്ങൾവൻതിരമാല കവർന്നോ? മാണിക്യവീണയിൽസപ്തസ്വരങ്ങളുംമീട്ടവേ രാഗം നിലച്ചോ?ഏതോ മിഴിചോർന്ന നീർക്കുമിളയ്ക്കുള്ളിൽനൊമ്പരമെല്ലാമലിഞ്ഞോ?

അദൃശ്യസംഹാരം …. റഫീഖ്. ചെറവല്ലൂർ

മൃതുവിൻ നിഴൽ നിറഞ്ഞ കാറ്റിൽ,അതിരു താണ്ടുകയാണു നിശബ്ദ്ധനായ് !തൊണ്ടക്കുഴി വരണ്ടൊട്ടിപ്രാണശ്വാസത്തിനായ് പിടയുന്നു കുടിലുകൾ.മണിമാളികകളിലും തഥാ,ഞരങ്ങുന്നുണ്ടു കുരലുകൾ !ഔഷധമരച്ചു തീരാതെ ലോകംപകച്ചു നിൽക്കയാണിപ്പൊഴും.പണച്ചാക്കു മൂട്ടിയിട്ട മുറികളിൽപ്രാണവായു തിരയുന്നുവോ വൃഥാ!സ്വർണ്ണമുരുക്കിപ്പലഹാരമാക്കുവാൻഉലയിലിനിയേതു കനലു നിറക്കണം?അന്നമൂട്ടിയ വിളനിലങ്ങളിൽവിറങ്ങലിച്ചു നിൽക്കയാണംബരചുംബികൾ!ഭീതിയുടെ വിലങ്ങണിഞ്ഞു സ്വയം,ചുമരുകൾക്കുള്ളിൽ ഗൃഹവും കാരാഗൃഹം.പുഴ നിറഞ്ഞൊഴുകിയൊരോർമ്മയിൽനനവു തേടുകയാണിന്നു…

മറയുന്ന നേരം …. Pavithran Theekkuni

പതിയെ ഞാനുമീ നൊന്ത പ്പകലിന്റെ –പടികളിറങ്ങി മറയുന്ന നേരംഅരുതോമലേ പിൻവിളിയുംനോവും കരച്ചിലുംഅലയടിച്ചീടും കൊടും വിഭ്രാന്തിയും അതിനിഗൂഢമാം ജീവന്റെ പൊരുളിൽഅടയിരിപ്പാദിയിൽ ദുഃഖവും മൃത്യൂവും പുണർന്ന മൗനത്തിൽ സൂര്യനുദിപ്പതുംപറഞ്ഞ വാക്കുകൾപൂക്കളാവുന്നതുംപിണക്കങ്ങളെല്ലാംരുചികളാവതുംനടന്ന വഴികൾ തിരികളാവതും പനിയിൽ മുളച്ച കിനാവുകളെല്ലാംമഴയിൽ വസന്തം നിറച്ചു വയ്പ്പതും അന്യരായ് തോന്നിയ…

ഞാനിറങ്ങേണ്ട കടൽ. …. Ahmed Mueenudheen

സുദീർഘ സ്വപനങ്ങൾ കാണാൻബസ്സാണ് നല്ലത്.വായിക്കാനും സംസാരിക്കാനുംഫോൺ ചെയ്യാനുമൊക്കെപറ്റിയൊരിടം. ഒരേ പാതയിലാണങ്കിലുംഒരേ കാഴ്ചയായിരിക്കില്ലകണ്ടുകൊണ്ടിരിക്കുന്നത്.സീറ്റിൽകൃത്യമായ അകലത്തിൽകുഴിച്ചിട്ട തൈകൾ.തൂങ്ങി നിൽക്കുന്നവർഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു.ശരീരത്തെ ചാരിയിരുത്തിഇറങ്ങി നടക്കും പലരും.കടൽക്കരയോഒഴിഞ്ഞ മരത്തണലോതേടിപ്പോകും.ചിലർ ആലോചനകളുടെകമ്പി മുറുക്കിച്ചുറ്റും.വീട്ടിൽ പറയേണ്ട നുണകൾഅടുക്കി വെച്ചു കൊണ്ടിരിക്കുംവേറെ ചിലർ.ബസ്സ് ചിലപ്പോഴൊക്കെ മരണവീടാകുംഅടക്കിപ്പിടിച്ച സംസാരങ്ങൾദീർഘനിശ്വാസങ്ങൾ. ബസ്സിൽ കേറുമ്പോഴൊക്കെഞാൻ കടൽയാത്ര…

അന്തകമാരിക്കന്ത്യം കുറിച്ചിടാം!!.. Raghunathan Kandoth

വിളറിയ കവിളുകൾ ജന്നൽ‐ക്കമ്പികളിലമർത്തിവിറങ്ങലിച്ച വിജനവീഥികളി‐ലുടക്കിനിന്നൂ കണ്ണുകൾ! ഷോപ്പിങ്ങ് നേരമ്പോക്കാക്കിക്രഡിറ്റ്കാർഡുരപ്പിച്ച്കറൻസികൾ വീശിയെറിഞ്ഞ്ട്രോളികൾ തള്ളിനീങ്ങിയസായാഹ്നമാളുകളിൽ ശ്മശാനമൂകത!കമിതാക്കൾ സയാമീസുകൾ പോൽ മേഞ്ഞകടലോരപാർക്കുകൾ ശൂന്യംചുഴലിചുഴറ്റിയെറിഞ്ഞ വാഴത്തോപ്പുപോൽചിതറിച്ചത്തുമലച്ചെത്ര ജീവിതങ്ങൾ! സാമ്രാജ്യത്ത്വ രാജനീതികളിലെന്നുംമാനവികത യാന്ത്രികമെന്നറിഞ്ഞു നാംകൂട്ടമരണങ്ങളെ ചാകരക്കാലമാക്കികൊള്ളവിപണികൾ കൊഴുക്കവേ,മൂലധനമുഖംമ്മൂടികളൂർന്നു വീണു.കരകൗശലപുഷ്പദളങ്ങളിലെന്നെങ്കിലുംകിനിഞ്ഞൂറുമോ മധുകണം,സുഗന്ധവും!പ്രാർത്ഥനകൾതൻ വ്യർഥതതയ്ക്ക്നിദർശനമീ ദുരിത ദശകമെന്നറിക! അതിജീവനമനുശാസിപ്പൂഅകലം പാലിച്ചിടാം കൂട്ടരേ!ഒരു…

നോക്കൂ … വൈഗ ക്രിസ്റ്റി

നോക്കൂ …നിന്റെ നടത്തത്തെക്കുറിച്ച്എന്താണ് നീ കരുതുന്നത് ?യുദ്ധത്തിൽ നിന്നുംപിൻമാറിയ രാജ്യമേ. കാലുകൾ കൊണ്ടോകണ്ണുകളോ മനസ്സോ കൊണ്ടുപോലുമോഒരു രാജ്യവും കീഴടക്കുവാൻനീ ആഗ്രഹിക്കുന്നതേയില്ലേ ?തീർത്തും വിഭിന്നമായഒരു സംസ്കാരത്തെ …ജീവിത രീതികളെ …കാഴ്ചകളെ …ചിന്തകളെയൊക്കെനിന്റെ വരുതിയിലാക്കുവാൻ ? അതിർത്തിക്കപ്പുറംഎന്നെങ്കിലുംനീ സഞ്ചരിച്ചിട്ടുണ്ടോ?കാലുകൾ കൊണ്ടു വേണ്ടകണ്ണുകൾ കൊണ്ടോമനസ്സുകൊണ്ടോ എങ്കിലും…

കാമുകൻ … Jalaja Prasad

കാമുകൻഒരു വെറും പട്ടാളക്കാരനല്ലനാലതിരും ഒരേ സമയം കാക്കണം. തന്നിലേക്കുള്ള പാത മാത്രം വൃത്തിയാക്കിചുറ്റും കിടങ്ങുകൾ തീർക്കണം വിദേശ ഇടപെടലുകളെസൂക്ഷ്മമായി നിരീക്ഷിക്കണം. ദുർഘട പാതയിലൂടെയും സഞ്ചരിക്കുന്നട്രക്കർ ഡ്രൈവറാവണം സഞ്ചാര വീഥിയിലെകുഴിബോംബുകളെനിർവീര്യമാക്കണം. അന്യ എസ്.എം.എസ് വേധമിസൈലുകൾ അയക്കണം തങ്ങൾക്കു മാത്രമായിരഹസ്യ കോഡുകൾ നിർമിക്കണം അവളുടെ…

ഓർമപ്പെടുത്തൽ … Shyla Kumari

മലയാളി വാഴുന്ന മണ്ണതേതായാലുംമാതൃഭാഷ മനസ്സിലുണ്ടാവണം. മാതൃരാജ്യം മനതാരിലെപ്പൊഴുംആർദ്രമായൊരു ചിന്തയായീടണം. അമ്മിഞ്ഞപ്പാൽ രുചിച്ചൊരാമധുരമെന്നും നാവിലുണ്ടാവണം. അച്ഛനെന്ന മഹാമേരു നൽകിയനൽവചസ്സുകൾ ഹൃത്തിലുണ്ടാവണം. സ്നേഹം, കാരുണ്യം ആർദ്രമീഭാവങ്ങൾകൈവിടാതെന്നും കാക്കണം നിത്യവും. സോദരരെ സ്നേഹിക്കണംനാട് നൽകിയ നന്മകളോർക്കണം കടലും മലയും അതിരായി കാക്കുന്നവയലേല തിങ്ങിപ്പരന്നു കിടക്കുന്ന തെങ്ങും…

പ്രകൃതിയുടെ പ്രണയം …. പട്ടം ശ്രീദേവിനായർ

ചെത്തി ചെമ്പകം…ചെമ്പരത്തിപ്പൂ ,വൊത്തൊരുസുന്ദരിപ്പെണ്ണാളേ …..നിന്റെ കുങ്കുമപ്പൂവൊത്തപൂങ്കവിളിന്ന് …എന്തൊരഴകെന്നോ ? “”കോളാമ്പിപ്പൂവൊത്തപൂങ്കഴുത്തിൽ ഒരുതങ്കത്തിൻ പൂത്താലിഞാൻ…. കെട്ടീടാം….! പിന്നെ……നമുക്കതു പൊന്നുപോൽനെഞ്ചിലേറ്റിനടക്കാം ! മാതളം നാരകം മാമ്പഴംപോലുള്ള ചെഞ്ചുണ്ടിൽഞാനൊന്ന് .തൊട്ടോട്ടേ ?അതിലൊരു ,ചുംബനം തന്നോട്ടേ ? നിന്റെ നീലക്കാർവർണ്ണ–നിർമിഴി ത്തുമ്പിൽ ഞാൻനിറഞ്ഞു അങ്ങ് നിന്നോട്ടെ ?…

“നയാഗ്രയിൽ “കൈകോർത്ത് പിടിച്ചു…” മലയാളികൾ

കോവിഡ് 19 എന്ന കൊറോണാ വൈറസ് കാനഡയിലെ നയാഗ്രയിലും ശക്തിപ്രാപിക്കുമ്പോൾ, മലയാളി സമൂഹത്തെ ഒന്നായി നിർത്തുവാനും, ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് കൈത്താങ്ങാകുവാനും നയാഗ്ര മലയാളി സമാജത്തിന്റെ “കൈകോർത്ത് പിടിക്കാം…” പദ്ധതി നിലവിൽ വന്നു. നിരവധി വ്യക്തികൾക്കും, കുടുംബങ്ങൾക്കും ഇതിനകം തന്നെ അവശ്യ…