സുദർശൻ കാർത്തികപ്പറമ്പിൽ* നേരുനേരുമനശ്വരസ്നേഹ-ചാരുസൈകതഭൂമികേ;കേരകേദാര കേരളാരാമ-തീരസൗഭഗേ,വെൽകനീകായലോളങ്ങൾ പാടിടുന്നുനിൻ,മായികാ,മധുരോന്മൊഴി!തായസങ്കൽപ്പമായതാരിലുംകായകാന്തി പൊഴിക്കയോ!വാരിളം തെന്നൽ വീശിയെത്തുമ്പൊ-ഴാരണ്യാന്തരഗഹ്വരേ,പാരമാത്മീയചിന്തകൾ നെയ്തു-ദാരമാനസനായിഞാൻ,ഘോരഘോരം തപസ്സനുഷ്ഠിച്ചു-പാരിന്നദ്വൈത ശീലുകൾ,ഓരോന്നായുരുവിട്ടുവേദാന്ത-സാരസൗരഭമാർന്നിതേ.സഞ്ചിതാഭ തുളുമ്പിനിൽക്കുംനി-ന്നഞ്ചിതസ്നേഹധാരയിൽ,പഞ്ചമം പാടിയെത്രപൂങ്കുയിൽതഞ്ചത്തിൽ മതിമാധുര്യം!ആവണിപ്പൂക്കളൊന്നൊന്നായിറു-ത്തേവമാ,മണിമുറ്റത്തായ്,ആവോ,പൂക്കളമൊന്നൊരുക്കവേ;പാവനപ്രേമദായികേ,കാവ്യഭാവനാലോലയായെന്നി-ലാവിലങ്ങളകറ്റുവാൻ,നാവിൽ നാരായം കൊണ്ടെഴുതിയോ-രാ,വേദസൂക്തമോർപ്പുഞാൻ!ഗ്രാമത്തിൻ പൊൻവെളിച്ചമായ്മിന്നി-യോമലാളുഷസ്സന്ധ്യപോൽ,ആനന്ദാശ്രു പൊഴിച്ചമേയമാംജ്ഞാനവിജ്ഞാനഗീതകം,ആ ദിവ്യസ്‌മൃതി സാന്ത്വനങ്ങളായ്സാദരമോതിയെന്നുള്ളിൽ,ചേലിയന്ന കിനാക്കളന്നെത്ര,ചാലെ നീമെനഞ്ഞാർദ്രമായ്!ജീവിതത്തിന്നമൂല്യ ഭാവനാ-കാവ്യകുഡ്മളമായ് മുദാ,ആരിലുമാത്മ ചൈതന്യം തൂകി,ചാരെയെത്തുകയല്ലിഞാൻസഹ്യശൈലനിരകളാൽ ജന്മ-സൗഖ്യമേകുംമനോന്മയേ,കേരകേദാര കേരളാരാമ-തീരഭൂമികേ,വെൽകനീ.