വിദ്യാലയ സ്മരണകൾ.
ബിന്ദു വിജയൻ, കടവല്ലൂർ.* ഇടവപ്പാതിയിൽ ഇടിവെട്ടുമ്പോൾഇടമുറിയാമഴനൂലിൽ നോക്കിഇറയത്തങ്ങനിരിക്കും നേരംഅകതാരിൽ ചെറുകുളിരോടെൻ്റെഅഴകിയ ബാല്യം വിളയാടുന്നു.കടൽപോൽ വെള്ളമിരമ്പുമ്പോൾ ഞാൻകടലാസ്തോണിയൊഴുക്കിയ മുറ്റം,തോണികൾ ദൂരേയ്ക്കൊഴുകുമ്പോൾ ഞാൻആർത്തു ചിരിച്ചു മറിഞ്ഞൊരു കാലം!ഒയ്ക്കെയൊരോർമ്മച്ചില്ലയിലേറിഎത്തുകയാണീമഴയോടൊപ്പം…പള്ളിക്കൂടത്തിൽ ഞാനാദ്യംചെല്ലും നാളിൽ മഴവെള്ളത്തിൽകണ്ണുകൾ പെയ്തു കലങ്ങിയതും എൻനെഞ്ചിലൊരസത്രമിരമ്പിയതും.പുസ്തകഗന്ധമറിഞ്ഞാെരു നേരംഹൃത്തിലൊരിക്കിളി പെരുകിയതുംഒയ്ക്കെ യൊരോർമ്മച്ചില്ലയിലേറിഎത്തുകയാണീമഴയോടൊപ്പം…ചാറ്റൽമഴയത്തൊത്തിരിനേരംകൂട്ടരുമൊത്ത് കളിക്കുന്നേരംശാസനതൊട്ടൊരു സ്നേഹത്താലേക്ലാസ്സിൽ കേറ്റിയൊരധ്യാപികയുടെരൂപമൊരല്പം…
