രചന : മോനികുട്ടൻ കോന്നി ✍ ആണ്ടൊരാളിരുണ്ടകമ്പടവും പുതച്ചോടുന്നിതാ,പാതിരാവിന്നിരുളാഴിയിൽ മുങ്ങിമരിക്കുവാനായ് !ആണ്ടാരവത്തോടാരൊക്കെയോടുന്നു , പിന്നിലായാബാലവൃദ്ധംജനമുണ്ടാെന്നിച്ചു കൂട്ടമായിട്ടങ്ങ് !ആണ്ടവായെന്തിതെന്നോത്തുകൊണ്ടോടുവാനാവാതെയീയന്തിക്കുകൂരപ്പടിക്കലായ് ത ത്രിച്ചു നിന്നീടവെ ,അഷ്ടദിക്പാലകരെട്ടുമൊന്നിച്ചിങ്ങു , രണ്ടുംരണ്ടുംനാലും,കൂട്ടി,യുണ്ടായ,രണ്ടായിരത്തിനാലാമാണ്ടായ് !കൂട്ടത്തിലുച്ചത്തിലാര് ,കാവ്യ കൽപിതമ്പോലുരച്ചൂ…..!കാതുംകൂർപ്പിച്ചുകേട്ടുനിന്നു കാര്യംബോധിച്ചു പോന്നുകൂരയിലില്ലാത്ത കലണ്ടറിൽ കണ്ണുമ്മിഴിച്ചിരുന്ന്,കാലങ്ങളിങ്ങനെവേഗരഥത്തിലോടും , വ്യഥയോട് !ആകുലപ്പെട്ടിടേണ്ടിനിയൊട്ടു കാതം…