Category: അറിയിപ്പുകൾ

ചെറുകഥ മത്സരം 2022.

മുപ്പത്തിരണ്ട് കൊല്ലത്തോളമായി കലാസാംസ്‌കാരികരംഗത്ത് നിറഞ്ഞുനിൽക്കുന്നചെറുവല്ലൂർ സ്നേഹ കലാസമിതി മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തായ കേസരി നായനാർ (വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ )അനുസ്മരണാർത്ഥംനടത്തുന്ന ചെറുകഥാമത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. വിഷയമോ, പ്രായപരിധിയോ ബാധകമല്ലാത്തഈ ചെറുകഥാമത്സരത്തിലേക്ക്അയക്കുന്ന നിങ്ങളുടെ സൃഷ്ടികൾമുമ്പ് പുസ്തകരൂപത്തിൽ അച്ചടിച്ചുവന്നിട്ടുള്ളവയാകരുത്.സ്നേഹ കലാസമിതിയുടെ ജൂറി തെരഞ്ഞെടുക്കുന്നആദ്യസ്ഥാനത്തെത്തുന്ന സമ്മാനാർഹമാകുന്ന…

ചേച്ചിയമ്മ

രചന : വിദ്യാ രാജീവ്✍️ കൂടെപ്പിറന്നോൾ വന്നതിൽ പിന്നേനേരമില്ലോട്ടുമീ ചേച്ചിയമ്മയ്ക്ക്‌,എന്തിനുമേതിനും ഞാൻ കൂടെവേണംപോൽ എന്റെ കുറുമ്പത്തി പെണ്ണിന്ന്.അമ്മയായ് ഉണ്മയായ് വഴിനടത്തേണംഅമ്മയില്ലാത്തൊരെൻ കുഞ്ഞുമോളെ.നിഴലായി നിന്നൊരു താതനുമില്ലിപ്പോൾപുതുമലർ തേടിയകുന്നുവത്രേ.അരുമക്കിടാവിൻ വാചാലതയിൽഅറിയാതെപോകുന്നു തീവ്രദുഃഖം.ചെറുമണി കുഞ്ഞിളം പൂമൊട്ടാണിന്നിവൾഅതിവേഗേ പുഷ്‌പ്പിക്കും തരുണിയാകും.കപടമായുള്ളൊരീ ഇരുളിന്റെ ലോകത്തുനിദ്രാവിഹീനയായ് കാവൽ വേണം.നീയാണു മകളേയെൻ…

ഉമ്മകൾ ചതച്ചിട്ടുണക്കിയ ഉടൽമുറിവുകൾ

രചന : അശോകൻ പുത്തൂർ ✍ കുഴിനഖംകുത്തിപമ്പരം തിരിയുമ്പോൾനിന്റെ പുഞ്ചിരി കിനാക്കാണുംപല്ലുകുത്തിനട്ടപ്രാന്തെടുക്കുമ്പോൾനിന്റെ പ്രണയം അരച്ചിടുംചെവിടുകുത്തിചൂളംവിളിക്കുമ്പോൾനെഞ്ചിൽനിന്നൊരു തീവണ്ടിവേദനയുടെ കുന്നേറിസങ്കടങ്ങളുടെഏറുമാടവും ഞാറ്റടിയും കടന്ന്കതിരാടും വരമ്പുചുറ്റികല്ലുവെട്ടാംകുഴിക്കരികിലൂടെനിന്റെ മാടത്തിൻ മുറ്റമെത്തുമ്പോൾപൂണ്ടടക്കം ചേർത്തുനിന്റെചുണ്ടുകൊണ്ടൊരു കിഴിയുണ്ട്പുന്നാരംചൊല്ലി മിഴിയാലൊരു ധാര.നിശ്വാസം തിരിമ്മിപിഴിഞ്ഞ്നിറുകയിൽ ഒരു ഒറ്റമൂലിയും………..ഓരോ വേദനയിലുമിന്ന്ഓർമ്മകളിലാകെ തേങ്ങിപ്പിടയുന്നുണ്ട്നീ സ്നേഹം ചതച്ചിട്ടുണക്കിയനോവുകളുടെ ആ…

പരിഭവമില്ലാതെ

രചന : സതി നായർ ✍ ആരുടെയൊക്കെയോ എന്തെങ്കിലുമാണെന്ന്എല്ലാമായിരുന്നുഎന്ന് വിചാരിച്ചത്എൻ്റെ തെറ്റ്…അന്നും ഇന്നും എന്നുംഅതറിയാൻവൈകിയതുംഎൻ്റെ തെറ്റ്…ആ തെറ്റ് ഇന്നുംഉണങ്ങിയ മുറിവിൻ്റെമാഞ്ഞിട്ടില്ലാത്ത പാടുകൾഉണങ്ങാത്ത മുറിവുകളുടെവിങ്ങുന്ന വേദനകൾഒരായുസ്സിൻ്റെമുക്കാൽപങ്കുംപിന്നിട്ടുകഴിഞ്ഞിട്ടും മനസ്സിലാക്കിത്തരുന്നു..സന്തോഷങ്ങളെല്ലാംനിനക്ക് ഭാഗംവച്ചു തന്നിട്ട്കഷ്ടപ്പെട്ട് ഇരട്ടിപ്പിച്ചതെല്ലാംസങ്കടങ്ങൾ ആയിരുന്നു.എന്നിട്ടുംപരിഭവവും പിണക്കവുംഎല്ലാം എനിക്ക്എന്നോട്മാത്രമാണ്…നിന്നോട് ഇഷ്ടം മാത്രമേയുളളൂഎന്നും..നീ എന്നിലും ഞാൻ നിന്നിലും…

വൃത്തചിത്രണം

രചന : വാസുദേവൻ കെ. വി✍️ പരിസ്ഥിതിദിന കൊട്ടിഘോഷങ്ങളിൽ മുഴുകിസരസ്വതീയങ്കണങ്ങൾ പച്ച പുതയ്ക്കുമ്പോൾമകൾ വര വായ്പ വാങ്ങുന്നു പച്ച പുതപ്പിച്ചിടാൻഭൂവൃത്തചിത്രണം തീർക്കുമ്പോൾചാറ്റ് പരിഭവം മൂക്കുചീറ്റലുകൾആറിഞ്ച് പ്രതലത്തിൽ.പരിഭവങ്ങൾക്ക് കാവ്യ ഭാഷയിൽ മറുകുറി വൃത്തപ്രിയൻ വൃത്തം കുറിക്കുന്നു..ശൂന്യബിന്ദുവിൽ തുടങ്ങി വട്ടംചുറ്റിയെത്തുംക്ഷണിക ജീവിതം പോൽ സഖീനമ്മുടെ…

മണ്ണിലേക്കിറങ്ങാം കൂട്ടരേ..🦶

രചന : വിദ്യ രാജീവ്✍️ മണ്ണൊരുക്കും മാനവനെങ്ങുപോയി…വിളവിറക്കും മഹീതലമെങ്ങുപോയി…അവനിതൻ പച്ചപുതപ്പെങ്ങുപോയി…വൃഷ്ടിതൻ സങ്കൽപ്പമെങ്ങുപോയി..മാളികതൻ എണ്ണം കൂടിപ്പോയി…ധാന്യത്താലേറെ ധനേച്ഛ കൂടിപ്പോയി….പട്ടിണി മരണത്തിനെണ്ണം കൂടിപ്പോയി…അനാഥബാല്യങ്ങൾ കൂടിപ്പോയി…“അധ്വാനം” വെറും വാമൊഴിയായി…മണ്ണിൻ മക്കൾ വെറും കാണികളായി…പ്രകൃതിതൻ സഹനം കഴിഞ്ഞുപോയി..ഇനി വരുമെന്തും നേരിടുക നീ…മതിയാക്കു മതിയാക്കു നിൻ ജല്പനങ്ങൾ…പോരുമോ പോരുമോ…

പേപ്പർ പബ്ളിക്കയിലൂടെ എൻ്റെ സ്വപ്ന നോവൽ തേൻ പ്രകാശം കാണാനൊരുങ്ങുകയാണ് .

പേപ്പർ പബ്ളിക്കയിലൂടെ എൻ്റെ സ്വപ്ന നോവൽ തേൻ പ്രകാശം കാണാനൊരുങ്ങുകയാണ് . നാടിൻ്റെ പൊൻമുടി മലയുടെ പശ്ചാത്തലത്തിൽ 20 വർഷം മുൻപ് എഴുതി കുറേക്കാലം മറന്നിട്ട് നിരന്തരം എടുത്ത് എഡിറ്റ് ചെയ്ത് തേൻപരുവത്തിലാക്കിയ നോവൽ പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത് അൻസാർവർണ്ണനയാണ്. അദ്ദേഹത്തിൻ്റെ…

ഇടവ ബഷീറിന് അന്ത്യാഞ്ജലി

രചന : അനിയൻ പുലികേർഴ്‌✍ പ്രശസ്തർ പാടിയ പാടിപ്പതിഞ്ഞവജന സദസ്സുകളിൽ പാടി പ്രചാരമാക്കിനാടുനീളെ നടന്നോടി ഗാനത്തിന്റെതേന്മഴകൾ നിർത്താതെ പെയ്തല്ലോ ആഹ്ളാദപൂർവ്വംഎതിരേറ്റു നാട്ടിൽപുതിയ സംഗീത ബോധമുണ്ടാക്കിചലചിത്ര വേദിയിലുമൊന്നു തിളങ്ങിഅവിടേയും സ്വന്തമായ്സ്ഥാനമായ്പാടിത്തിമർത്തു പാടിത്തകർത്തുനിരവധി വേദികളിൽ നിർത്തീടാതെചായം തേച്ചതല്ലല്ലോയാ സംഗീതംതനി മയോ ടെന്നും നിലനിലതിർത്തിപാടി നില്ക്കു…

പൂന്താനവും മേല്പത്തൂരും

രചന : ഹരിഹരൻ എൻ കെ✍ കടഞ്ഞെടുത്ത മുത്താണീ “ജ്ഞാനപ്പാന” !എന്നിട്ടുമെന്തിനാണാവോപൂന്താനം തെറ്റുതിരുത്താൻ പോയിക്കുറവായി മടങ്ങി പോൽ !അവിശ്വസനീയമാണക്കഥമേല്പത്തൂർ അങ്ങനെ കുറവാക്കിവിട്ടെന്നാണോ !കാലമുണ്ടിനിയും നമ്മളുൾക്കൊള്ളേണം സത്യം !“വിജ്ഞാനപ്രദമായതൊട്ടെല്ലാമുൾക്കൊള്ളുന്നജ്ഞാനപ്പാനയ്ക്കാണോ താൻ മുഖവുര ചമയ്ക്കേണ്ടൂ !”“സാധ്യമല്ലെളുതല്ല മുക്തിയ്ക്കിദാനീം കവിശ്രേഷ്ഠന്മാരിരിക്കവേവാലിവനാട്ടേണമോ !”പൂന്താനം വിചാരിച്ചാൽ മാത്രം മതിയാവുംമുക്തിയ്ക്കെൻ…

വാനരൻ

രചന : ജോയ് പാലക്കാമൂല ✍ കുണ്ടാമണ്ടി കൂട്ടങ്ങൾകൊമ്പിൽ ചാടി നടക്കുന്നുകണ്ടാലൊട്ടും ഭയമില്ലകണ്ടു ചിരിക്കാൻ വകയുണ്ട്കുണ്ടീലുള്ളൊരു വാലുണ്ട്.കുട്ടികൾ ചിലത് കൂട്ടുണ്ട്.കൂട്ടത്തോടെ ഇറങ്ങുമ്പോൾകുന്നിൽ അവരുടെ യുദ്ധങ്ങൾകുഞ്ഞുകുസൃതികൾ പറ്റിക്കുംകുറ്റം ചെയ്തൊരു മട്ടല്ല..കായും ,കനിയുംമതില്ലങ്കിൽകട്ടുപറിക്കാതെന്ത് വഴി?കൂട്ടക്കാർ ചിലർ വലിയവരായ്കുപ്പായത്തിൽ വിലസുന്നു.കൂട്ടിവളച്ചവർ വക്കുന്നു.കുറ്റം ഞങ്ങൾക്കെന്നിട്ടും.