Category: അറിയിപ്പുകൾ

ചന്ദ്രനിൽ ചന്ദ്രയാൻ്റെ തിലകക്കുറി.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ ഇന്ദുകിരീടം ചൂടിഇന്ത്യ പുതിയ ചരിത്രമെഴുതി.രാജ്യത്തിന്നഭിമാനമായ് ചന്ദനിൽ,ത്രിവർണ്ണക്കൊടിയൊന്നു നാട്ടി.ചന്ദ്രനെ ചുoബിച്ചു ചന്ദ്രയാൻ,ഭാരത മക്കൾക്കഭിമാനമായി.സ്വർണ്ണവർണ്ണപ്പക്ഷി പോലെചന്ദ്രയാൻ ചന്ദ്രനിലിറങ്ങി.ചരിത്ര നിലാവു പരത്തിഐ എസ്സ് ആർ ഒയ്ക്കഭിമാനമായി.ചന്ദ്രനിൽ ടൂറൊന്നു പോകാംകുടിലൊന്നു കെട്ടി വസിക്കാംചിരകാല സ്വപ്നം സഫലമായ് തീരാൻഒത്തൊരുമിച്ചു മുന്നേറാം…

സവിതാവിനോട്

രചന : കൃഷ്ണമോഹൻ കെ പി ✍ കരളിലെച്ചിന്തകൾ ഇതളിട്ട പുഷ്പമായ്ഹൃദയത്തിൽ പൂത്താലമേന്തി നില്പൂസവിതാവിൻയാത്രയെ, അനുധാവനം ചെയ്യാൻഅഹസ്സിൽ തപസ്സിൽ മുഴുകി നില്പൂഒരു വാക്കുമോതാതെ, കിരണങ്ങൾ വീശി നീകനകാംബരത്തിൽ മറഞ്ഞുവെന്നോഒരുവേളയെങ്കിലുമെൻ നേർക്കുനോക്കാതെഒഴിവാക്കിടുന്നോ, ഈ സഖിയെ ഭവാൻഒച്ചവച്ചീടുവാനാകാതെ നില്ക്കുന്നുനിശ്ചേഷ്ടയായിട്ടീ, സൂര്യകാന്തിഒടുവിൽ തളർന്നിതാ വാടിക്കൊഴിയുന്നുഒരു വട്ടം…

വെളിച്ചം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ എല്ലായിടത്തുമിന്നുവെളിച്ചമെത്തിഎല്ലായിടങ്ങളുമേറെതെളിഞ്ഞതായിരാത്രിയായാലും വെളിച്ചംസ്ഥായിയായിമനുഷ്യനുള്ളിൽ മാത്രംഇരുട്ടു ബാക്കിയായിവെളിച്ചത്തിൽ നടക്കുന്നമനുഷ്യനെന്തേഇരുട്ടിലേക്കിറങ്ങുന്നുഇടക്കിടക്ക്വെളിച്ചം മറച്ചവർഇരുട്ടു തീർത്തുചെയ്യുന്ന കർമ്മങ്ങൾദുഷ്ക്കർമങ്ങൾവെളിച്ചമാകട്ടെ ഓരോഉള്ളങ്ങളുംതെളിഞ്ഞിരിക്കട്ടെ ഓരോമാനസവുംഇരുട്ടിന്റെയീ തടവറആർക്കുവേണ്ടിഇരുകാലിയാം മർത്ത്യനുമാത്രമായോഇരുട്ടിലീ ജീവിതം നീ,തളച്ചുകെട്ടിഇരുട്ടടിയേറ്റൊരു നാൾതകര്‍ന്നുപോകുംഇനിയിരുട്ടിൽനിന്നുപുറത്തിറങ്ങൂഈ ലോകം വെളിച്ചത്തിൽകണ്ടുനോക്കൂ….ഈ ലോകമല്ലാതെ വേറെലോകമില്ലഈ കോലത്തിലല്ലാതെമനുഷ്യനുമില്ലഇവിടെ നിന്നുരുവിട്ടുപാടുന്ന സ്വർഗ്ഗംഅതിവിടെത്തന്നെയതുവെളിച്ചമല്ലേ…?

മഴമേഘം

രചന : ഷൈൻ മുറിക്കൽ✍ കത്തിയെരിയുന്ന വേനൽചൂടിൽതണൽ നോക്കിയലയുന്നനേരത്തിങ്കൽകിഴക്കുന്നെത്തുന്നൊരുതണുത്ത കാറ്റുംപിറകെ വന്നെത്തുന്നകരിമുകിൽ കനിവിനാൽകണ്ണുനീർത്തുള്ളിപോലിറ്റിറ്റ്വീഴുന്ന ജലധാരവളയിട്ട കൈകളാൽകോരിയെടുക്കേകുളിർകാറ്റ് തഴുകുമ്പോൾവിരിയുന്ന മന്ദസ്മിതംപ്രണയാർദ്രഭാവമായിമാറിടുന്നുഉത്സവത്തിമിർപ്പോടെ ഉല്ലാസവതിയായയെൻ മനംഉന്മാദലഹരിയിൽമൂളുന്നൊരീണം കേൾക്കുന്നുവോ …..വാർമുകിലേ നീ കേൾക്കുന്നുവോ …..ഈറനണിഞ്ഞ യെൻചന്തവും നോക്കിഅണ്ണാറക്കണ്ണാ നീ മൂളുന്നതെന്ത്മാരിക്കാർമുകിലേ നീ പെയ്തൊഴിയാതെഎന്നിലെ മോഹങ്ങൾപൂത്തു തളിർക്കട്ടെ ….

രാത്രിമഴ

രചന : ജോസഫ് മഞ്ഞപ്ര✍ പെയ്തുതീർന്നൊരി രാത്രിമഴയുടെനേരിയ തണുപ്പിൽ,പടിഞ്ഞാറൻ കാറ്റിന്റെ മൃദു സ്പർശനതിൽ,സുഖസുഷുപ്തിയിലമരാനെൻമനം തുടിക്കവേ, എന്റെ മനസിന്റെ ജാലകവാതിൽതുറന്നെത്തിനോക്കുന്ന,മഴനിലാവിനെന്തു ഭംഗി, നിശയുടെ നീലിമയിലിഴചേർന്നുനിൽക്കുമെൻ മഴനിലാവേ,നിൻ നിലാവലയിൽചേർക്കുമൊയെൻ പ്രണയവും,പ്രണയസ്വപ്നങ്ങളും നിന്നിലലിഞ്ഞൊരു നിറനിലാവാകാൻഎന്നിലെ ഞാൻ നിന്നെ കാത്തിരിപ്പു ❤️❤️❤️

സ്വാതന്ത്ര്യം

രചന : തോമസ് കാവാലം ✍ അടിമത്വത്തിൽ ചങ്ങല പൊട്ടി-ച്ചാഗസ്റ്റിൻ തിരു മധ്യത്തിൽഅംബയെ നമ്മൾ മോചിപ്പിച്ചാ –യസുലഭ നേരമെത്തിയിതാ. നമ്മൾ കയറിയ പടവുകളെല്ലാംനമുക്ക് പണിത നാഥന്മാർനമുക്ക് മുന്നേ നമ്മുടെ സ്വപ്നംനാല്പത്തേഴിൽ തന്നേപോയ്‌. അഹിംസതന്ന ഗുരുവിൻ ചരണംഅശ്രുവിലങ്ങനെ കഴുകുക നാംനെഹ്റു, പട്ടേൽ, സുഭാഷ്,…

🗾ഉല്ക്കാമഴകണ്ട് ഉണർന്നെഴുന്നേൽക്കുമ്പോൾ🗾

രചന : കൃഷ്ണമോഹൻ കെ പി ✍ പന്തുവരാളിയോ, കാംബോജിയോ, അതോഇന്ദീവരം തീർത്ത ഉന്മാദമോ,പന്തലുയർത്തുന്നു മനതാരിതിൽസംഗീത സാന്ദ്രമാം, സന്ധ്യയൊന്നിൽനീലവാനത്തിലെ മേഘങ്ങൾ തൻനീലാംബരിയുടെ താളത്തിലാനിദ്രാവിഹീനയാം രാത്രി തൻ്റെനിർമ്മല സ്വപ്നങ്ങൾ മുന്നിലെത്തീരാവിൻ്റെ സുന്ദരരാഗവേദിരാകാ..ശശിമുഖൻ കൈയൊഴിഞ്ഞു,രാവിൻ്റെ യാതനാവേളയൊന്നിൽഉല്ക്കാ.. പതനങ്ങൾ കാഴ്ച്ചയായീരണ്ടര നാഴികനേരമതിൽ കൊള്ളിമീൻ മിന്നി മറഞ്ഞു…

ഭാരതാംബേ കരയുന്നുവോ?

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ തലമുറകൾ ദുരിതം പേറിനേടിയെടുത്തൊരു സ്വാതന്ത്രം,മത(ഭാന്തന്മാർ ആടിത്തിമിർത്തുകൊലവിളി കൂട്ടുന്നുണ്ടിവിടെ.കാമവെറി പൂണ്ടൊരു മക്കളെയോർത്ത്,കേഴുകയാണോ ഭാരതമേ !.പാൽ പുഞ്ചിരിയോടെ തുള്ളി നടക്കുംകുഞ്ഞിനെ,പിച്ചിച്ചീന്തിയെറിഞ്ഞു ദുഷ്ടന്മാർ.പെണ്ണില്ലെങ്കിൽ മണ്ണില്ലെന്ന്പാടിപ്പുകഴ്ത്തി നടക്കുന്നോരേ,ഉടുതുണിയൂരി പെരുവഴി തോറുംനടത്തിരസിപ്പു രാക്ഷസജന്മങ്ങൾ.വെട്ടിമുറിച്ചൊരു മാറിടവും,നഗ്നതയേന്തിയ പെണ്ണുടലുംകണ്ടു നടന്നു ഭ്രാന്തന്മാർ.തുണിയില്ലാതെ നടത്തുന്നയ്യോദുശ്ശാസനൻ്റെ തലമുറകൾ.നാടു…

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ അമ്പതു പേർ പങ്കെടുക്കുന്ന ശീങ്കാരിമേളത്തോട് സെപ്റ്റംബർ 9ന് ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കയിലെ ഏറ്റവും വലിയഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈസ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച്…

സമകാലികത

രചന : അനിയൻ പുലികേർഴ്‌ ✍ മൂസ്സ് ഇട്ടിത്തുപ്പൻ നമ്പൂരിഇഷ്ടം പോലെ വേട്ടതുംപോരാഞ്ഞ് നാടു മുഴുക്കെസമ്മന്തവുംഇതു പറഞ്ഞപ്പോൾഎന്തേമായിനാജിയുടെ കെട്ടലുംമൊഴിചൊല്ലലുംപറയാത്തേഅഫൻ നമ്പൂരിമാരുടെവേളി കഴിക്കാതുള്ളകാമപ്പേക്കൂത്തുകളെപററി പറഞ്ഞപ്പോൾഎന്തേചില വികാരിമാരുടെവികാരലീലകളെപ്പറ്റിമൗനം പൂണ്ടത്വെങ്കിടിയുടെ കാപ്പിക്ലമ്പിനെപ്പറ്റി പറഞ്ഞപ്പോൾഎന്തേപോക്കരുകാക്കയുടെപൊറാട്ടയെപ്പറ്റിയോവർഗ്ഗീസിൻ്റെഔലോസുണ്ടയെപ്പറ്റിയോമിണ്ടാത്തേ?കാവിലെ പാട്ടിനെപ്പറ്റിആവേശം പൂണ്ടപ്പോൾഎന്തേകൊണ്ടോട്ടി നേർച്ചയുംപിണ്ടിപ്പള്ളി പെരുന്നാളുംകാണാത്തേനമ്പൂരിയുടെബ്രഹ്മരക്ഷസ്സിനെപ്പറ്റിആവാഹനത്തെആഭിചാരത്തെപ്പറ്റി പറയുമ്പോൾഎന്തേതങ്ങളുപാപ്പായുടെവെള്ളത്തിലൂത്തിനേയുംമന്ത്രിക്കലിനേയും പറ്റിമിണ്ടുന്നില്ലേ?അതെ ചിലർചുമക്കൽ തുടങ്ങികണ്ഠം നേരെയാക്കിഒച്ച…