പെരുമഴക്കാല രാത്രി
രചന : ശ്രീനിവാസൻ വിതുര✍ പെയ്തൊഴിയാത്തൊരാ പെരുമഴക്കാലവുംകാർമുഖിൽ മൂടിയിരുണ്ടൊരാകാശവുംഇടിമിന്നൽവെട്ടം പരക്കുന്നനേരംഞെട്ടിയുണർന്നു കരയുന്നകുട്ടികൾപുഴയുടെയാരവം കൂടിവരുന്നതാഇടനെഞ്ചിൽത്താളതുടിമുഴങ്ങീടുന്നുഹുങ്കാരശബ്ദംമുഴക്കിയോ മാരുതൻആടിയുലച്ചു രസിച്ചുമരങ്ങളെനിദ്രയെപുൽകാൻ കഴിയാതിരിക്കവേപ്രകൃതിയും ഭീകരഭാവംപകരുന്നു.കലപില ശബദങ്ങളെങ്ങോ മുഴങ്ങുന്നുചുറ്റിലുമാരോ ചലിയ്ക്കുന്നൊരൊച്ചയും.പേടിയതെന്നെ വരിഞ്ഞുമുറുക്കവേഉച്ചത്തിലാരോ വിളിക്കുന്നകേൾക്കുന്നുമുറ്റത്തിറങ്ങിഞാൻ ചുറ്റിലും വീക്ഷിച്ചുമിന്നൽ വെളിച്ചത്തിൽ കണ്ടുവല്ലോഇരുളിൽ ചലിക്കുന്ന രൂപങ്ങളൊക്കയുംഭീതിയാൽ വീടുകൾതട്ടിവിളിക്കുന്നു.കിട്ടിയതെല്ലാമേ ഭാണ്ഡമായ് തൂക്കിയോർപാലായനം ചെയ്തു രക്ഷതേടാൻ.കെട്ടിപടുത്തതുപേക്ഷിച്ചു…