Category: അറിയിപ്പുകൾ

🌹 ഗഫൂർകാ ദോസ്തിനുവിട 🌹

രചന : ബേബി മാത്യു അടിമാലി✍ മലയാള മണ്ണിനെ പൊട്ടിച്ചിരിപ്പിച്ചചിരിയുടെതമ്പുരാൻ വിടപറഞ്ഞുവാക്കിലും നോക്കിലും ഹാസ്യം വിളമ്പിയമാമ്മുകോയയിന്നോർമ്മയായിശുദ്ധനർമ്മത്തിന്റെ പര്യായമായ്നാട്യങ്ങളില്ലാത്ത നടനകാന്തിനാടോടിക്കാറ്റും ഗഫൂർകാദോസ്തുംമലയാളനാടു മറക്കുകില്ലതടിമില്ലുജോലിയും നാടകവുംസുൽത്താനുമായുള്ള ചങ്ങാത്തവുംകോഴിക്കോടിന്റെ സാഹിത്യവുംആ മഹാപ്രതിഭയെ വാർത്തെടുത്തുഇനിയെത്രകാലം കഴിയണമീമണ്ണിൽഇത്തരം പ്രതിഭകൾ പിറവികൊള്ളാൻആ മഹാശ്രേഷ്ഠനാം അഭിനയസാമ്രാട്ടിനേകുന്നുഞാനെന്റെ അശ്രൂപൂജകണ്ണീർകണങ്ങളാൽ പുഷ്പാഞ്ജലി 🙏🙏🙏

സന്ദേശകാവ്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കാനനച്ചോലയിൽകണ്ണാടി നോക്കികസ്തൂരി പൂശുംമാൻപേടകളേഎൻ കൺമണിയുടെകവിൾത്തടത്തിൽകസ്തൂരി പൂശാൻമറന്നതെന്തേകാർകൂന്തലഴിച്ചിട്ടുനറുതാളിയരച്ച് വെച്ചുനീരാടാനിറങ്ങുംകാർമേഘങ്ങളേഎൻ പ്രിയ സഖിയുടെഅളകങ്ങളിൽ തേക്കാൻനറുതാളിയുമായി നീവരാഞ്ഞതെന്തേമാനത്തെ മണവാട്ടിക്ക-ണിയുവാൻ തങ്കത്തിൻമണിമാല തീർക്കുന്നപൊൻനിലാവേഎൻ മണവാട്ടിക്ക്പുമേനി മൂടുവാൻപൊന്നാഭരണം നീതീർക്കാഞ്ഞതെന്തേകുന്നിൻ പുറങ്ങളിൽഏകാന്ത കാമുകനായിഅനുരാഗഗാനം മൂളുംപുന്തെന്നലേഎന്നകതാരിലെതമ്പുരാട്ടിക്കായൊരുസന്ദേശകാവ്യം നീമൂളുകില്ലേ….മൂളുകില്ലേ..?

വേനൽ മഴ.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ കൊന്നമരം പൂത്ത നാളിൽ,മീനച്ചൂടേറുന്ന നേരം ,പക്ഷിമൃഗാദികളെല്ലാംകുടിനീരുതേടി നടന്നു.മാനത്തെ കാർമുകിൽകണ്ട്വേഴാമ്പൽ നിന്നു കരഞ്ഞു.മുകിലിൻ മനമൊന്നലിഞ്ഞ് ,ഒരു തുള്ളിയ്ക്കൊരു കുടമായി,മഴ പെയ്തു ഭൂമി കുളിർത്തു.തേനൂറും മധുര ഗീതത്താൽകുയിലുകൾ പാടിപ്പറന്നു.സ്വർണ്ണക്കസവുകൾ മിന്നികൊന്നമരം പൂത്തുലഞ്ഞു.കാതിലെ ലോലാക്കു പോലെഇളം കാറ്റിലാടിക്കളിച്ചു.കണിവെള്ളരി പൂത്താലമേന്തി,കണ്ണനെ…

കാലൻകുട

രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് (കുവ)✍ ആകാശം ഉരുകിയൊലിച്ചുപുറം വെന്തു കായുമ്പോൾഅച്ഛനാണെന്ന് ഉള്ളുരുകിഒലിക്കരുതെന്ന് അകം പറയും..പൊട്ടുന്ന കുമിളയാണെന്ന്വാക്കും ചിരിയും ഒടിച്ച്അടുക്കിവയ്ക്കും…പുഴയായ പുഴയെല്ലാംഅച്ഛന്റെ വേർപ്പാണെന്നും…കടലിലെത്തിയാലേ ഉപ്പൂറിവരത്തൊള്ളെന്നും കടലായകടലും പുഴയായ പുഴയുംകണ്ണിലേറ്റുന്ന അമ്മ പറയും..വാക്കുടച്ചു ചിരിയറുത്ത്വരുന്നൊരുത്തന്റെകൈയിലെ, കാലിലെതഴമ്പേറ്റ് കരുവാളിച്ച മുറ്റം“ഓ ന്റെ മക്കളേന്ന് “…..തണല് വിരിക്കും..അച്ചക്കെന്താ…

പുസ്തകം

രചന : പട്ടം ശ്രീദേവിനായർ✍ എന്റെ മനസ്സിലെ ആദ്യപുസ്തകം,പുസ്തക സഞ്ചിയിലെ ,ആദ്യത്തെ പുസ്തകം ,ഒന്നാം ക്ളാസ്സിലെ മലയാള പാഠാവലി ….പിന്നങ്ങോട്ട് ..പുസ്തക സഞ്ചി വീർത്തുംമനസ്സിന്റെ ഭാരം കൂടിയും വന്നു,ഒന്നാം ക്ളാസ്സിലെ മലയാള പാഠാവലിഒരിക്കലും എന്റെ മനസ്സിൽനിന്നും മാഞ്ഞുപോയിട്ടില്ലഇന്നുവരെയും .!…..എന്നാൽ ..മലയാള .പഠനം…

റമളാൻ

രചന : രാജീവ് ചേമഞ്ചേരി✍ റമളാനിൽ ചിരിതൂകി ചന്ദ്രിക വന്നല്ലോറഹ്മത്തിൻ മുകുളങ്ങൾ വിരിഞ്ഞുവല്ലോ?റസൂലിൻ നാമമെന്നും ചൊല്ലിയുയർന്നല്ലോ?റാഹത്തെന്നും ദുനിയാവിൽ നിറഞ്ഞുവല്ലോ?റബ്ബു പകർന്ന വാക്യമെല്ലാം ഖുറാനിൽ എഴുതി-രസൂലേകും നന്മയിന്നീ ഹൃത്തിലണഞ്ഞല്ലോ?റസൂലേയെന്നും ….. വഴികാട്ടണേറസൂലേയെന്നും ….. വഴികാട്ടണേറസൂലേയെന്നും ….. വഴികാട്ടണേകനിവുതേടി കരയുന്നോരിൽ കരുണയേകണേ …….കയങ്ങളിൽ നീന്തുന്നോരിൽ…

ബോഗൺവില്ല(ൻ)

രചന : രമ്യ തുറവൂർ✍ ഭർത്താവിൻ്റെ കാമുകിക്ക്ബോഗൺ വില്ലപ്പൂക്കൾഏറെ ഇഷ്ടമായിരുന്നുഅവളുടെ വീട്പല നിറത്തിലുള്ളബോഗൺ പൂക്കളാൽനിറഞ്ഞിരുന്നുവീടിൻ്റെ ടെറസ്സിലുംമതിലിലും പടർന്നു കയറിയബോഗൻ വില്ലകൾ കാണുമ്പോൾഅവനിലുമതുപോലെപടർന്നതോർത്ത്സ്വാർത്ഥതയുടെ ഒരു കാട്എന്നിൽ വന്നുതിങ്ങുംഅവരെ ചുറ്റിവരിഞ്ഞ പ്രണയത്തിൻ്റെശംഖുവരയൻരാത്രികളെ ഓർത്ത്ഞാൻ നീലിച്ച് കിടക്കുംഅന്ന് മുതലാണ്ഞാന്‍ രാത്രിയും പകലുംഇല്ലാത്ത സഞ്ചാരിയായത്പ്രണയത്തിൻ്റെ രസതന്ത്രംമടുപ്പിൻ്റെ പ്രബന്ധംഎന്ന…

വാകമരത്തണലിൽ

രചന : ജയേഷ് പണിക്കർ✍ വെയിലേറ്റിതങ്ങു തളർന്നിടുമീവഴിയാത്രികർക്കങ്ങു തണലാകുകകഠിനമാം വീഥിയിലെന്നാളുമീകദനത്തിൻ ഭാരമൊഴിക്കുവാനായ്മുറിവേറ്റ മനസ്സിനൊരൗഷധമായ്മറുവാക്കതങ്ങേകിയൊന്നാശ്വാസമായ്ഇടമുറിയാതങ്ങു പെയ്തൊഴിയുംഇടനെഞ്ചിനുള്ളിലെ വിങ്ങലുകൾകാതോർത്തിരിക്കുകിലെന്നുമെന്നുംശാന്തമായീടുമലയടികൾഒരു കുഞ്ഞു തെന്നലായെത്തീടുകനെറുകിലെ വിയർപ്പതങ്ങാറ്റീടുകസ്വയമങ്ങുരുകിയാ മെഴുതിരി പോലങ്ങുസകലർക്കുമാനന്ദമേകുകെന്നുംഇതളിട്ടുണരട്ടെ നൂറു വാകപൂക്കൾഇനിയുമങ്ങേറെ വാകമരത്തിൽ.

രണ്ടിതൾ

രചന : ഹരി കുങ്കുമത്ത്✍ 1……മുത്തശ്ശി മുത്തശ്ശനോടു ചോദിക്കുന്നുപ്രേമിച്ചു നമ്മൾ മടുത്തോ?കൺകൾ പൊട്ടിക്കാതുകേൾക്കാതിരുട്ടത്തുപറ്റിപ്പിടിച്ചിരിപ്പല്ലേ…..കുട്ടികൾ വിട്ടുപോയ്സ്വപ്നം ചതഞ്ഞു പോയ്കട്ടി നിഴൽ പോലെ നമ്മൾ!മുത്തശ്ശനെത്തിച്ചു നെഞ്ചിലേക്കാ കൈകൾകേൾപ്പിച്ചു പ്രേമഗീതത്തെ…….( കെട്ടിപ്പിടിച്ചു മൊഴിഞ്ഞവരെന്തൊക്കെ!ഈശ്വരാ;നീ കേട്ടതല്ലേ )2…….പൊട്ടിച്ചിരിക്കുന്നു മുത്തശ്ശി സ്വർണ്ണവർ –ണ്ണാഞ്ചിത ദന്തങ്ങളാലേ!കുട്ടിത്തമിന്നും വിടാതുള്ള പൊൻമകൻറഷ്യയിൽ നിന്നു…

🌹കണ്ണനും, രാധയും സംവദിച്ചത്🌹

രചന : കൃഷ്ണ മോഹൻ കെ പി ✍ കണികാണാൻ വേണ്ടിമാത്രം നിദ്രയെപ്പൂകുന്നതാംകണ്ണേയെൻ രാധയെന്തേ ശോകഭാവത്തിൽ?കരിമുകിലൊളിവർണ്ണാ, കാണുന്ന ലോകം മാറീകാതരയായീ, ഭൂമിയെന്നു തോന്നുന്നൂകാമുക ഹൃദയത്തെപ്പേറുന്നയെനിയ്ക്കെന്നുംകാമ്യയായ് ഭൂദേവിയെക്കണ്ടുനില്ക്കുമ്പോൾകാതരയായോ.. അവളെന്ന വിഷമത്തിൽകാലത്തിൻ ചക്രങ്ങളെയുറ്റുനോക്കട്ടേകാലമല്ലതു സ്വയം, കാലദോഷങ്ങൾ തീർത്തകാലരാം, മനുജരെക്കാണുന്നു ഞാനുംകാലഗതിയ്ക്കൊത്തങ്ങു പാപങ്ങൾ ചെയ്തീടാനായ്കാലാതിവർത്തി തന്നെ…