Category: കവിതകൾ

ബോഡി ഷെയിമിംഗ്*

രചന : സാബി തെക്കേപ്പുറം ✍ പകൽനേരത്ത്റൂഹാങ്കിളികരയുന്നത് കേട്ടാൽഅവളോടിഉമ്മൂമ്മാന്റടുക്കലെത്തും…കണ്ണിറുക്കിയടച്ച്ഇരുകരങ്ങളുംചെവികളിലമർത്തിയഅവളുടെയാനിൽപ്പ് കാണുമ്പോൾ,ഉമ്മൂമ്മയവളെമാറത്തേക്കടുക്കിപ്പിടിച്ച്ആയത്തുൽ കുർസിയ്യോതിമൂർദ്ധാവിലൂതും…റൂഹാങ്കിളി കരഞ്ഞാൽഅടുത്തെവിടെയോമരണമുണ്ടാവുമെന്ന്അവളെയാരോ പണ്ട്പേടിപ്പിക്കാൻപറഞ്ഞിരുന്നത്രെ!രാത്രിയിൽനത്തുകരയുന്നഒച്ചകേട്ടാലവൾഓടിച്ചെന്നുമ്മാന്റെമുറിയുടെകതകിന് മുട്ടും…നത്ത് കരഞ്ഞാൽഒത്തു കരയുമെന്ന്പ്രാസമൊപ്പിച്ചാരോപറഞ്ഞുകേട്ടതിൽപിന്നെയാണത്രെനത്തിന്റെ മൂളലവൾക്ക്മരണത്തിന്റെ,വേർപാടിന്റെ,ഒത്തുകരച്ചിലിന്റെതാളമായത്!ബാല്യേക്കാരത്തിയായിട്ടുംപേടിമാറാത്തവളെ,തള്ളമലൊട്ടീന്നുംപേടിത്തൂറീന്നുംവിളിച്ചോണ്ടനിയന്മാർകളിയാക്കിയാലും,ഉമ്മാനെ കെട്ടിപ്പിടിച്ച്കിടന്നാലവൾനത്തിന്റൊച്ചയെപേടിക്കാതങ്ങനെഉറങ്ങിപ്പോയിരുന്നത്പടച്ചോന്റെ മാത്രംഖുദ്റത്തോണ്ടല്ലെന്നും,ഉമ്മാന്റെ ദേഹത്തിന്റെഇളംചൂടിനുംസുബർക്കത്തിലെഇളംകാറ്റിനുംഒരേ കുളിരാണെന്നുംഅവളിടക്കിടെവീമ്പിളക്കിയിരുന്നു.“ഉം…മ് ഉം… മ്” ന്നും പറഞ്ഞിട്ട്നത്ത് മൂളുമ്പോഴും,“റൂഹൈ…”ന്ന് പറഞ്ഞിട്ട്റൂഹാങ്കിളി കരയുമ്പോഴും,റൂഹ് പിടിക്കാനെത്തുന്നമലക്കുൽമൗത്ത്അസ്റാഈലിനെപറ്റിക്കാനെന്ന മട്ടിലന്ന്തലയിലൂടെ പുതപ്പിട്ട്മൂടിക്കിടന്നവളിന്ന്,അകത്തളത്തിലിട്ടവീതിയുള്ള മരബെഞ്ചിൽ,മൂന്നുകഷണംവെള്ളത്തുണിപൊതിഞ്ഞ്അനങ്ങാതെ…

ഒരു കുഞ്ഞു ‘മൊല’ക്കവിത*

രചന : സാബി തെക്കേപ്പുറം✍ “അമ്മേയെനിക്ക്മൊല മൊളച്ച്…തലയല്ലമ്മേ, മൊല…”സ്കൂൾബാഗൂരിനിലത്തിട്ട്ഉടുപ്പിന്റെ സിപ്പഴിച്ച്കുഞ്ഞുനെഞ്ചിൽതൊട്ടുകൊണ്ട്കുഞ്ഞിപ്പെണ്ണ്…ചെറിയ വായിലെവലിയ വർത്താനംകേട്ട്കണ്ണുതള്ളിനിൽക്കുന്നഅമ്മയോടവൾ‘മൊല’…. ‘മൊല’ യെന്ന്നാലഞ്ചാവർത്തി പറഞ്ഞു…“സത്യമാണമ്മേ…കുഞ്ഞൂന്മൊല മൊളച്ച്…”നിത്യവും രാവിലെകുളിപ്പിച്ച് തോർത്തുന്ന,ഉടുപ്പിടീച്ച്‌ കൊടുക്കുന്ന,താനറിയാതെകുഞ്ഞിപ്പെണ്ണിന്മുലമുളച്ചതോർത്ത്അന്തംവിട്ട്നിന്നഅമ്മയെ നോക്കികുഞ്ഞിപ്പെണ്ണ്പിന്നേം പറഞ്ഞു…“അപ്പുറത്തെ വീട്ടിലെറിച്ചൂന്റപ്പൂപ്പനും, പിന്നെകുഞ്ഞൂന്റങ്കിളുംകുപ്പായത്തിന്റെടേലൂടെകയ്യിട്ട്കുഞ്ഞൂന്റെ മൊലമേൽഞെക്കിനോക്കീട്ട്,അമർത്തി നോക്കീട്ട്പറഞ്ഞതാമ്മേ…കള്ളമല്ലമ്മേകുഞ്ഞൂന് ശരിക്കിലുംമൊല മൊളച്ച്…”അമ്മയുടെനെഞ്ചിലൂടൊരുകൊള്ളിയാൻ മിന്നിയോ?കുഞ്ഞിപ്പെണ്ണിന്നായിചുരന്ന്, പാൽവറ്റിയമുലകളിലൂടെ കടന്ന്ഗർഭപാത്രത്തെപ്രകമ്പനം കൊള്ളിച്ച്‌കാലുകൾക്കടിയിലൂടെഭൂമിയിലേക്കും,തലച്ചോറിൽമിന്നൽപ്പിണറുതിർത്ത്ആകാശത്തേക്കുംകടന്നുപോയകൊള്ളിയാൻഅമ്മയെയൊന്നാകെപിടിച്ചുലച്ചുവോ?ഏഴുവയസ്സു തികയാറായകുഞ്ഞിപ്പെണ്ണിനെമാറോടടുക്കിക്കൊണ്ട്,ഉള്ളുലച്ചിലിന്റെബാക്കിപത്രമെന്നോണംതികട്ടിവന്നവിതുമ്പലൊതുക്കി,അമ്മയവളുടെകുഞ്ഞിക്കാതുകൾചുണ്ടോട്…

കൈയ്യക്ഷരം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ കൈയ്യാലെഴുതിയയെഴുത്തുകൾകണ്ടാലോയൊരഴകായിയുണ്ടാംകുഞ്ഞിലേയെഴുതിയുറച്ചെന്നാൽകൈയ്യക്ഷരമതേഴഴകായിയെന്നും. കമ്പനമുള്ളോരെഴുത്താണികളാൽകൈവശമായോരെഴുത്തുകളെല്ലാംകൈമോശമാവാതതുണ്ടെന്നാൽകൈവല്ല്യാമൃതമനുഗ്രഹമായെന്നും. കൈപ്പട കൊള്ളാത്തൊരുത്തനോകെട്ടവനാണെന്നൊരുശ്രുതിയുണ്ടേകെട്ടൊരു കൈപ്പട കണ്ടാലറിയാംകനപ്പെട്ടൊരുക്രൂരതയതിലായുണ്ട്. കാലേയെഴുതിയ കൈപ്പാടുകളിൽകൈയ്യാലെഴുതിയ വരമാല്യങ്ങൾകാലത്തിന്നുമതു ദിവ്യം പോലായികനകചെപ്പിൽഒളിയായെന്നും ഭദ്രം. കേരള നാട്ടിലെ ചെപ്പേടുകളിലായികെട്ടിവെച്ചോരെഴുത്തോലകളിൽകനലായുള്ളോരെഴുത്തുകളൊഴുകികൈയ്യാലെഴുതുമെഴുത്താണികളാൽ. കളരികളുണ്ടായിരുന്നന്നിവിടെകാത്തിരുന്നോരാശാട്ടികളുമായികൈയ്യാലക്ഷരമെഴുതും മണ്ണിൽകൈയ്യക്ഷരങ്ങളുരുട്ടിയൊരുക്കും. കേട്ടെഴുത്തും കണ്ടെഴുത്തുമായികുതിക്കുന്നോരാ പാഠശാലകൾകേളികൊട്ടുന്നോരുറപ്പിലായിയാകനകാക്ഷരങ്ങളുരുത്തിരിയുന്നു. കവിയായാലുമദ്ധ്യേതാവായാലുംകൈയ്യക്ഷരമതുത്തമമാകണംകണ്ടാനതിനൊരു ചന്ദം വേണംകാണുനോർക്കതുചിതമാകേണം. കാഴ്ചക്കാർക്കതുയാനന്ദമായികൈകൊണ്ടുരുട്ടിയയരുളുകൾകെട്ടും മട്ടും…

ഗദ്യകവിത – പ്രണയപാനീയം

രചന : ബേബി സരോജം ✍ നിന്നിൽ ഞാൻ മരിച്ചു കൊണ്ടിരിക്കുന്നു…നീ എന്നെ കൊന്നു കൊണ്ടിരിക്കുന്നു.നീ തന്ന പ്രണയപാനീയംമാധുര്യമേറിയതായിരുന്നു.നിന്നിലൂടെൻ വിശ്വാസംകഠിനതരമായിരുന്നു.നിൻ്റെ പ്രണയംഎൻ്റെ ആത്മാവിനേക്കാൾവിശ്വാസമായിരുന്നു.നീ നല്കിയതൊക്കെയുംപ്രണയം പോലെ മധുരമായി ഞാൻകുടിച്ചു തീർത്തു.നീയെന്നെ മധുരമായിചിരിച്ചു കൊണ്ടു കൊല്ലുന്ന നിമിഷത്തിലും നിന്നെഹൃദയത്തിലേയ്ക്കാവാഹിക്കുന്നു…നിൻ്റെ പുഞ്ചിരിചതിയുടെ ചിരിയായ്കാണുവാൻ കഴിഞ്ഞില്ല.ഒരു…

കണികാഗൃഹങ്ങൾ

രചന : ഹരിദാസ് കൊടകര✍ പലരൂപങ്ങളിൽവിരുന്നു വായിച്ചവിലാപമെല്ലാംകണികാഗൃഹങ്ങൾ. ഉപലബ്ധ ദേശത്തെകല്പിതബുദ്ധിയിൽതന്മയം വിറ്റും;തനിയെ ഉണ്ണുന്ന,തർക്ക ദീർഘങ്ങൾ. അകൃതത്തിലിന്നും-പേറ്റുത്സവങ്ങൾ.താപം കെടുത്താതെ-ആയുർ വിളംബരം. ബഹുസ്വരത്തിന്റെകുനിഞ്ഞുള്ള പോക്ക്വഴിവക്കിലെല്ലാംവിരുദ്ധം വഴുക്കൽ. സസ്യകോശത്തിലെ-നിർവിഷയങ്ങളിൽഉഷ്ണശരത്തുകൾ,പണിപ്പെട്ട കാലം. കൈ മെയ് കുലച്ചൂ..ചാരുനാദവും താണു.ശ്രദ്ധാനിരത്തിലും-അഗ്നി തീ മാത്രമായി. ഇരുളിന്നകത്തും-പകൽവെളിച്ചം.അധികവായനാ-ചവിട്ടുപാടുകൾ.ആഴമേറുന്ന-പായൽ ഹൃദങ്ങൾ. ആർദ്രശീലുകൾമൊട്ടിട്ടു നിന്നുംസജീവ ശാന്തംഗൂഢം…

അയൽപക്കം “

രചന : രാജു വിജയൻ ✍ അങ്ങേ വീട്ടിൽ കറണ്ടുണ്ടോ…മോളു…?ഇങ്ങേ വീട്ടിൽ കറണ്ടുണ്ടോ….?തെക്കേതിലും, വടെക്കേതിലുംകറണ്ടുണ്ടോന്ന് നോക്കെടി നീ…..!അങ്ങേ വീട് വാർത്തപ്പോൾഇങ്ങേ വീടും വാർത്തപ്പോൾഓടിട്ട നമ്മുടെ കൊച്ചു വീട്തട്ടി നിരത്തി പണിതവർ നാം….!തെക്കേ വീട്ടിൽ ഫ്രിഡ്ജായിടിവീo, ചെറു കാറും വന്നപ്പോൾവടക്കേ വീട്ടുകാരതുപോലെഅത്യാധുനീകതയാർന്നപ്പോൾവിട്ടുകൊടുക്കാതെ നമ്മളൊക്കെനമ്മുടെ…

നിമിഷങ്ങൾ പിന്നിടുമ്പോൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നിന്നെക്കുറിച്ചുഞാൻ പാടിയതൊക്കെയു-മെന്നിലെ പ്രേമാർദ്ര ഭാവമല്ലോ!പൊന്നേ,യതോർക്കാൻ നിനക്കായിടില്ലെങ്കിൽപിന്നെയെന്തർത്ഥമീ,വാഴ്‌വിനുള്ളൂ!ഓരോ നിമിഷവും പിന്നിടുമ്പോൾ സ്വയംനേരിനുനേരേ തിരിഞ്ഞിടാതെ,പാരിന്നനന്തമാം സർഗസമസ്യകൾപാരമറിയാൻ മുതിരുകാർദ്രംഎത്ര മറക്കാൻ ശ്രമിക്കിലുമെന്നിൽ നിൻചിത്രമൊന്നല്ലീ തെളിഞ്ഞുനിൽപ്പൂ!അത്രയ്ക്കു നിന്നിലലിഞ്ഞുപോയന്നുഞാ-നത്രയതിപ്പൊഴു,മങ്ങനെതാൻഎല്ലാം ക്ഷണികമാണെങ്കിലും ഞാനിന്നുവല്ലാത്ത വേദനയോടെ ചൊൽവൂകല്ലാക്കി മാറ്റുവാനായെങ്കിലേമന-മുല്ലാസപൂർണമായ് മാറിടുള്ളു!കേവല ചിന്തകൾ കൊണ്ടറിഞ്ഞീടുവാ-നാവില്ലൊരിക്കലും ജീവിതത്തെആവണ,മീനമുക്കേതൊരു…

പടച്ചട്ടയണിഞ്ഞവർ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ പണ്ടുണ്ടായൊരപമാനങ്ങളെല്ലാംപരന്നതുപറയാതുള്ളിലായുറച്ച്പകയോടെരിഞ്ഞുനീറുന്നധികംപിടയുന്നോരെരിത്തീയായിയന്ത്യം.പറഞ്ഞില്ലാദ്യമാരോടുമുള്ളത്പ്രായമാകാത്തമാനസമെന്നാൽപതുക്കെപതുക്കെവളരുമ്പോൾപരിഹസിച്ചതൊരുചിത്രമാകുന്നു.പാടുപ്പെട്ടതുമറന്നീടാനായെന്നാൽപകയുള്ളവരയൽവാസികളായാൽപുലമ്പുന്നതെല്ലാം പരിഹാസമെന്ന്പർവ്വതീകരിച്ചൊരുതോന്നലുമായി.പ്രേരിതമായൊരയവസ്ഥയെല്ലാംപ്രേരണയായതുയുറയ്ക്കുമ്പോൾപോത്തുപോലുറച്ചോരകതാരകംപ്രാപിക്കുന്നതുലഹരിയാലുല്ലാസം.പുലരിമുതലാവർത്തിച്ചായിരവിലുംപൂരപ്പാട്ടുപ്പാടിയാർത്തുച്ചിരിക്കുന്നുപേക്കൂത്തും പിന്നെ പിത്തലാട്ടങ്ങളുംപൊട്ടിത്തെറിച്ചൊരടിപ്പിടികളുമായി.പിഴച്ചോരുലകമാവർത്തനമാമുരുപഴുതുണ്ടെന്തിനുമുത്തരമേകുവാൻപോക്രിത്തരത്തിനൊരതിരില്ലെന്നാൽപറയുന്നതെല്ലാംപൊങ്ങച്ചങ്ങളാകുന്നു.പരസ്പരമേഷണിയും ചതിയുമായിപേരുദോഷത്തിനായുള്ളൊരുപ്പോക്കുംപേരുകേട്ടൊരുകെട്ടവരായിയീടുന്നുപൊറുതിമുട്ടുന്നോരിന്നിടനിലക്കാർ.പകയേറിയിരുപക്ഷമായെതിർത്ത്പടരുന്നധികമായതാം വൈരികൾപരസ്പരമടിച്ചടിച്ചീമണ്ണിലായാലുംപലരുമോർക്കില്ല; പരമാർഥങ്ങൾ.പടയോട്ടങ്ങളൊക്കെ ചരിത്രങ്ങൾപാണത്തുടികൊട്ടിപ്പാടിയാലുമതിലുൾപ്പെട്ടുകാണുന്നില്ല; ശാന്തിമന്ത്രങ്ങളുൾപ്പെട്ടതൊക്കെയെന്നുമേസർവ്വനാശം.പെരുമയേറിയ വീരഗാഥകളേറെപെരുമ്പറകൊട്ടിപ്പറയൻപ്പാടിയാലുംപേരെടുത്താഘോഷിച്ചാലുമോർക്കുകപടവെട്ടിയോരെതിരുള്ളയടവുകൾ.പണ്ടേപേരുള്ളകുരുക്ഷേത്രത്തിൽപടവെട്ടിതോറ്റൊരായഭിമന്യുവുംപടയാലജയ്യനായൊരർജ്ജനനുംപോരിനന്ത്യമെന്നെങ്കിലുമൊടുങ്ങും.പുലരിയുമിരവുമന്ത്യമകലും പോൽപുലുരുന്നവർക്കെല്ലാമന്ത്യമുണ്ടറ്റത്ത്പട്ടടയിലൊന്നുമേയാരുംവീരരായില്ലപൊലിപ്പിച്ചതൊക്കെപ്പാഴായിടാൻ.പടച്ചട്ടയണിഞ്ഞാലുമായുധത്താൽപടയോട്ടമേറുമ്പോൾ മുറിഞ്ഞിടുംപടവെട്ടുന്നതിനിടെ മൃതരായിടുംപലവഴിചിതറിപ്പാഞ്ഞോരോടീടും.പെടാപാടെല്ലാമന്ത്യംവ്യർഥമായിപൊണ്ണക്കാര്യമില്ലതില്ലൊന്നിലുംപൊള്ളയായൊരുചിന്തയെല്ലാമേപൊളിച്ചെഴുതേണമുന്നതിക്കായി.പൊന്നുപോരായ്മകളനേകമുണ്ട്പണ്ട്മുതലിന്നേക്കുംകമ്മിയായിപെട്ടുപോയൊരു ചെയ്‌ വിനയിനിപുലരുന്നേരമാവർത്തനമാകല്ലേ !

പണം..

രചന : രാജു വിജയൻ✍️ ചന്ദനതൈലം തേച്ചു മിനുക്കിയചന്ദ്രികപ്പെണ്ണിനെ കാണുവാനും…ചാമരം വീശി എതിരേൽക്കും വേദിയിൽചക്രവർത്തി പോൽ അമരുവാനും…കണ്ടാൽ ചിരിച്ച് കുശലം പറയാനുംകൈകളിൽ സ്നേഹം പകുക്കുവാനും…ഈശ്വര സന്നിധി പോലുമെതിരേറ്റ്ഈശന്റെ ഒപ്പമിരുത്തുവാനും…പാതയോരത്തെ അഴുക്കു ചാൽ തിട്ടമേൽതട്ടിയൊരുക്കിയ പീടികയിൽപത്തു രൂപാ കടി, കട്ടൻ വെള്ളം, ചായവാങ്ങി…

ആത്മഹത്യയിൽ നിന്നുതൽസമയം ഞാൻ

രചന : ഷിബിത എടയൂർ✍ കുശലമന്വേഷിച്ചാകണംനിരന്തരമീ കാറ്റ്എന്റെ ഇടനാഴിയിൽമുട്ടിയിട്ടു മടങ്ങുന്നത്.പരിഭവിച്ചിരിക്കെഞാനെന്റെഇരട്ടപ്പൊളിക്കതകിന്റെഓടാമ്പലില്ല തെല്ലുംഅയയ്ക്കില്ല നേര്എത്രവട്ടമാണു –നിന്റെ വിളിക്കുത്തരമാകാൻആത്മഹത്യയുടെപഴഞ്ചൻ കസേരയിൽ –നിന്നു ഞാൻചാടിയിറങ്ങി വന്നത്.തെല്ലും ക്ഷമയില്ലാത്തനിന്റെചെവിയ്ക്കു പിടിക്കാനാണുഞാനെന്റെമരണത്തിൽ –നിന്നിറങ്ങിയതെന്നറിയിക്കാംനിന്നെ ഞാൻ .മണ്ടയിൽ കിഴുക്കവേകരഞ്ഞുകൊണ്ടു നീയെന്റെഅരക്കെട്ടിൽചുറ്റിവരിഞ്ഞതാൽനിന്റെ ദുഃഖത്തിലേക്കുകൂട്ടിരിയ്ക്കാൻഞാനിനിയെന്റെനാളെയെചാലുകീറിതിരിച്ചുവിട്ടിടാം.ജീവിക്കുവാൻകാരണമായെത്രകാറ്റിവിടെവീശിടുന്നെന്നറിയുന്നുവോനിങ്ങളും ?