Category: കവിതകൾ

ചമ്മന്തിയരച്ചും

രചന : വൈഗ ക്രിസ്റ്റി✍ ചുമ്മാ ചമ്മന്തിയരച്ചുംമുട്ട പൊരിച്ചുംവിഴുപ്പുതുണിയലക്കിയുംതികച്ചും സാധാരണവും സ്വാഭാവികവുമായജീവിതംനയിച്ചു പോരുമ്പോഴാണ്ഒരുദിവസംവെറോണിയ്ക്ക് പിരാന്തായത്രാത്രി ,വെറുതേയതിൻ്റെ നാവു നീട്ടിവെറോണിയെ തലോടിവെറോണി കണ്ണുതെറ്റിച്ച്തൊട്ടടുത്ത് കിടക്കുന്നമർക്കോയെ സൂത്രത്തിൽനോക്കിമറിച്ചിട്ടുനാലക്ഷരം കൂട്ടിവായിക്കുന്നതിൻ്റെഅഹങ്കാരത്തിൽവെറോണിരാത്രിയുടെ നാവിനെക്കുറിച്ചെഴുതിസ്വയം കവിയായിഓരോ പിരാന്തേ …!അടുപ്പിനു പിന്നിലുംഅലക്കു കല്ലിനു താഴെയുംഅമ്മിക്കല്ലിനും പിള്ളക്കല്ലിനുമിടക്കുംവെറോണിയുടെ പിരാന്ത്ചുരുണ്ടു കിടന്നുമക്കളില്ലാഞ്ഞിട്ടാണെന്നു കരുതിമർക്കോവെറോണിക്കു…

🌹 ബാപ്പുവിന്റെ ഓർമ്മയിൽ 🌹

രചന : ബേബി മാത്യു അടിമാലി✍ നക്ഷത്ര ശോഭയിൽ മിന്നിതിളങ്ങുന്നനിത്യ സത്യത്തിന്റെ ദിവ്യ രൂപംഅപരന്റെ കണ്ണിലെ കണ്ണീർ തുടക്കുവാൻകരുണയാം ചർക്കയിൽ നൂൽനൂറ്റവൻപിന്നിട്ട ജീവിത വഴികളിലൊക്കെയുംദിവ്യപ്രകാശം ചൊരിഞ്ഞ സൂര്യൻഅനുയാത്ര ചെയ്തൊരു സോദരർക്കെല്ലാംഅലിവിന്റെ കിരണമായ് തീർന്ന ബാപ്പുആയുധമെന്താതെ അഹിംസയാം മന്ത്രത്താൽനാടിന്റെ സ്വാതന്ത്ര്യം നേടിയെടുത്തവൻമാനവത്വത്തിന്റെ ഋതുവർണ…

മനസ്താപം

രചന : മംഗളൻ ✍ മണ്ണിൽപ്പിറന്നു വളർന്നവൾ ഞാൻമണ്ണിൻ മകളായി ജീവിച്ചവൾ ഞാൻമണ്ണിതിൽ മക്കളെപ്പെറ്റുവളർത്തിയമണ്ണിതിൽ മക്കൾ മറന്ന കിളവി ഞാൻ! മക്കൾ പഠിക്കണം ജോലി നേടീടണംമക്കടെ ജീവിതം ഭാസുരമാക്കണംമക്കൾക്കായ് ജീവിതംഹോമിച്ചൊരമ്മേമക്കളറിഞ്ഞില്ലേലാരറിഞ്ഞീടുവാൻ! മക്കളെപ്പെറ്റന്നുതൊട്ടെന്റെ മോഹങ്ങൾമക്കൾക്ക് വേണ്ടി ത്യജിച്ചവൾ ഞാൻമക്കളാം സ്വപ്നങ്ങൾ ചിറകുവിരിച്ചതുംമക്കളാച്ചിറകാൽപ്പറന്നകന്നെന്തിനോ! വാർദ്ധക്യം…

” ശേഷം “

രചന : ഷാജു കെ കടമേരി✍ കീഴ്മേൽ മറിയുന്ന ഭൂമിയെവരയ്ക്കാനൊരുങ്ങുമ്പോൾആകാശത്തിന്റെചിറകുകൾക്കുള്ളിൽ നിന്നുംപൊള്ളിയടർന്നൊരുദുഃസ്വപ്നം പോലെ അവവഴുതി പോകുന്നു.വട്ടം ചുഴറ്റിയദുരിതപ്പടർപ്പിനിടയിലൂടെതിളച്ച് മറിയുന്ന ഭൂമിയുടെനെഞ്ചിൽ കത്തിതീരാറായസൂര്യന്റെ അവസാന പിടച്ചിലുംമണ്ണിലേക്കാഴ്ന്നിറങ്ങാൻപോകുന്ന പ്രളയമുറിവുകളിൽഅഗ്നിവസന്തം കൊത്തുന്നു.ഭൂമിയുടെ അറ്റത്ത് തൂക്കിയിട്ടതാക്കോൽ പഴുതിലൂടെതീക്കാറ്റും, പേമാരിയുംനമ്മുടെ ഉൾക്കണ്ണുകളിൽതീക്കനൽ വിതറും.ഉള്ളറ കുത്തിതുറന്നൊരുതീക്കണ്ണ് പുറത്തേക്ക്ചാടിയിറങ്ങിഭൂമിയെ വിഴുങ്ങാൻവായ പിളർക്കും.അന്ന്…

പ്രണയിക്കുമ്പോൾ

രചന : ജലജ സുനീഷ് ✍ ഞാൻ വീണ്ടും കടന്നുവരികയാണ്.നക്ഷത്രങ്ങളുദിക്കാത്തആകാശത്തെ മന:പ്പൂർവ്വംമറന്നുകൊണ്ട്.ഇല പൊഴിയുന്ന ശിശിരങ്ങളേക്കാൾപ്രിയമായ് ഒരുവസന്തവുംഎന്നിലൂടെകടന്നുപോയില്ലെ-ന്നോർത്തുകൊണ്ട് .ഒരു പുഞ്ചിരി മാത്രം തന്നുപോവുന്ന –പ്രണയത്തേക്കാളപ്പുറംആരെയും ഓർത്തു വെക്കില്ലെന്ന്മനസാക്ഷിക്കു വാക്കു കൊടുത്തി –രിക്കുന്നതിനാൽ ,ഈ കടൽ വറ്റിയ മൺതിരകളിൽഎന്റെ കാൽപ്പാടുകൾമാത്രം മതിയെന്നുള്ളതുംഎന്റെതുമാത്രമായ തീരുമാനമാണെന്നിരിക്കെ,ഞാൻ വീണ്ടും…

പോർമുഖം

രചന : സുരേഷ് പൊൻകുന്നം✍ അവളിതാ പോർമുഖം തുറക്കുന്നുഅവളിതാ ഞാൺ വലിക്കുന്നുചേരുമോ…… നീയവളുടെ കൂടെനേരിനായ് പോരിനായി,പോർക്കളത്തിൽ ചോര ചീന്തുവാൻചേരുമോ…… നീയവളുടെ കൂടെ…പോർക്കളമാണിത്മാറ് കീറി മരിച്ച കന്യമാർനാണമൊക്കെ മറന്ന്കീറിയ അംഗവസ്ത്രമുപേക്ഷിച്ച്നന്നയായ് നിന്ന്ശത്രുവിൻ കുന്തം തടുത്തവർ,ചേരുമോ…… നീയവളുടെ കൂടെനേരിനായ് പോരിനായി,പോർക്കളത്തിൽ ചോര ചീന്തുവാൻചേരുമോ…… നീയവളുടെ…

കവിത പിറക്കുന്നത്

രചന : ശ്രീകുമാർ എം പി✍ ഒരു കാവ്യമെത്തുവാനൊരു നേരമുണ്ട്നവവധു പോലെ കതിർമണ്ഡപമേറിഅടിവച്ചു വന്നെത്തെ കരം ഗ്രഹിച്ചീടാൻകരളും കരങ്ങളുമൊന്നൊരുങ്ങേണം.ചാരുവസന്തമൊന്നടുക്കുന്ന പോലെചന്ദനം ചാർത്തിയ പൂന്തിങ്കളെ പോലെചാഞ്ഞുലഞ്ഞാടുന്ന നിറവയൽ പോലെചഞ്ചലനേത്രങ്ങളിളകുന്ന പോലെചെന്താമരപ്പൂക്കൾ വിടരുന്ന പോലെചെറുനാമ്പു പൊട്ടുന്ന മുകുളം കണക്കെചേലൊത്ത കലയുടെ തിരനോട്ടം പോലെചെമ്മുകിൽ മാനത്തൂടൊഴുകുന്ന…

കഞ്ഞിക്കുഴികൾ

രചന : വി.കൃഷ്ണൻ അരിക്കാട്✍ തമ്പ്രാൻ്റ്ടുക്കള പിന്നാമ്പുറത്തുള്ളകുഴിയിൽ കാൽ തെന്നിയൊരുതവള വീണു.ഓടിക്കയറുവാനാവാത്ത യവനെഒരു പാമ്പ് വായ്ക്കുള്ളിലാക്കിപരലോകത്തേക്കങ്ങയച്ചു.അതു വഴിപോകരുതെന്ന്,അമ്മത്തവളമക്കളോടോതിയിരുന്നു, അവിടെകുഴികളൊട്ടേറെയുണ്ടെന്ന്.അടിയാള പണിയാളർ കഞ്ഞി കുടിക്കുവാൻകുത്തിക്കുഴിച്ചതാണെല്ലാംകുഴികളിൽ ഇലവെച്ചു കഞ്ഞി കുടിക്കുന്നകാഴ്ച കണ്ടാൽ ചങ്ക് പൊട്ടുംഇടനെഞ്ചിലഗ്നി പടരുoമണ്ണിൽ കനകം വിളയിക്കും,മണ്ണിൻ്റെ മക്കൾ തൻഅന്നത്തിനായുള്ള ദുരിതംഒരു കുമ്പിൾക്കഞ്ഞിക്കായുള്ള…

സുഹൃത്ത് ആന്റുവിന്റെ
മരണനിഴലിൽ.

രചന : ജയരാജ്‌ പുതുമഠം.✍ മുറിവുകളേൽക്കാത്ത നിന്റെകരുത്തുറ്റ ആൾത്താരയിൽഇടിമിന്നലിന്റെ തീക്കാറ്റേറ്റത്ഏത് വിഷാദപർവ്വത്തിന്റെനിഗൂഢ പാഠങ്ങൾനിറഞ്ഞുകവിഞ്ഞായിരുന്നു?ചിറകുകൾക്ക് കരുത്തറ്റ നിന്റെമൗനതടാകങ്ങളിൽവേലിയേറ്റങ്ങളുടെകരിനാഗങ്ങൾ വിഷപ്പുകതുപ്പിയെറിഞ്ഞത്ഏത് കരിമ്പനയാട്ടത്തിന്റെഅകമ്പടി നാദത്തിലായിരുന്നു?മഴയും മലരുമില്ലാതെനിന്റെ ഹൃദയപ്പൂങ്കാവനംഎരിഞ്ഞു കരിഞ്ഞ കഠിന-ദിനങ്ങൾക്ക് പീഡന ജപങ്ങൾവികലതാളത്തിൽപദങ്ങൾ മീട്ടിയത്ഏത് കപട രാഗത്തിലായിരുന്നു?മലകളും കടലലകളുംകരിമേഘങ്ങളും ഭയന്നു നിന്നിരുന്നനിന്റെ അരികുചാരി മരണംഭയരഹിതമായി ഭരണം…

കാന്താരി

രചന : എൻ.കെ.അജിത്ത് ✍ ഒറ്റയിഞ്ചേവലിപ്പമുള്ളെങ്കിലുംഒത്തൊരാനയേം വട്ടംകറക്കിടുംഅത്രമേൽ തീക്ഷ്ണമാകുന്നെരിവിൻ്റെസൂക്ഷ്മരൂപമീ കാന്താരിയോർക്കുക രക്തസമ്മർദ്ദമേറും മനുഷ്യർക്ക്ചീത്ത മേദസ്തുടിക്കുന്ന രോഗിക്ക്തീർത്ഥമെന്നപോലെന്നും കഴിച്ചിടാൻകുഞ്ഞനാകുന്ന കാന്താരി പഥ്യമേ കഷ്ടകാലം മദിച്ചുപൂളച്ചതാംപൂർവ്വകാലത്തു പട്ടിണിപോക്കുവാൻകപ്പയുണ്ടെങ്കിലുണ്ടതിൻകൂടെയാ-കൊച്ചുകാന്താരി മൃഷ്ടാന്നമാകുവാൻ കൊച്ചുകൊച്ചു പിഴവുകൾ കാട്ടുവോർ-ക്കുണ്ടു കാന്താരിയെന്ന വിശേഷണംഅത്രമേല്ക്കുമെരിപ്പിച്ചുപോകുന്നകുഞ്ഞനല്ലേ നമുക്കുമീക്കാന്താരി മഞ്ഞ, പച്ചയും, വെളള നിറത്തിലുംമൂത്തു നന്നായ്…