കണി
രചന : MS കുളത്തൂപുഴ. ✍ മേടം രാശി യിലേക്കാദിത്യൻതേരുമുരുട്ടി യുരുട്ടി വരുമ്പോൾദിനരാത്രങ്ങൾ സമമായ് നിൽക്കുംദിവസം വിഷുവെന്നാണേ ശാസ്ത്രം കണിക്കണ്ടുണരാൻ വേണ്ടി ജനിക്കുംഒറ്റപ്പൂവതു താനാണെന്നത-റിഞ്ഞിട്ടാകാം മുറ്റത്തുള്ളൊരുകൊന്നയിലാകപ്പാടേ പൂക്കൾ! ഇലകൾ പൊഴിഞ്ഞ മരത്തിൻചില്ലയി –ലിള വെയിലേറ്റ് തിളങ്ങും പൂക്കൾ.ചെറിയൊരു കാറ്റിൻ തഴുകലിലാകെയിക്കിളി കൊള്ളുമിളക്കത്താലി!…
