രചന : ബിനു. ആർ.✍ കാലവർഷം വരാതെപിണങ്ങിപ്പോയ്!കർക്കിടകവും വന്നുപിണങ്ങിപ്പോയ്!ചിങ്ങത്തിനുചങ്ങാത്തമുള്ളവരെ-യാരെയും കണ്ടതില്ല,കേട്ടതില്ലഅത്തവും കറുത്തതില്ലഓണവും മാറിമാറിഞ്ഞതില്ലഒരു ചങ്ങാതിമാരെയുംകാണാതെ പിണങ്ങിപ്പോയ്മഴ!ഇക്കൊല്ലം ദ്വിദിനം കർക്കിടകവാവുകൾവന്നുപോയതാരാനുംകൂരാനുമറിഞ്ഞതില്ലബലിയിട്ടുമുങ്ങാനുംപുഴയിൽ വെള്ളമേയില്ലരാവുകളിലുംവന്നുനോക്കിപ്പിണങ്ങിപ്പോയ്മഴ!വിഷുവന്നുവെന്നു കാലമറിയിക്കവേ,മഴ ഗണിതത്തിൽ വിരിഞ്ഞതെല്ലാംകണക്കിന്റെ കുഴഞ്ഞുമറിയിലുകൾ ആയിരുന്നുവോ!ശിഷ്ടങ്ങൾ പെരുക്കാൻ മറന്നുപോയോ!ശിഷ്ടമായതെടുക്കാൻ മറന്നുപോയോ!രോഹിണിയിലമ്പോടുതൂങ്ങുംഞാറ്റുവേലയവൾതിരുവാതിരയിൽ തിരിമുറിയാതെപെയ്യേണ്ടവൾപുണർതവുംപൂരവും കാണാതെപോയവൾപൂഴിചൊരിയും പൂയവുംആശ്ലേഷത്താലമരും ആയില്യവുംമറന്നേപോയവൾവേനലറുതിപോൽ,കിടക്കുംവരണ്ടു വിണ്ടുകീറിയ ഭൂമികണ്ടു കണ്ട്പിണങ്ങിപ്പോയിമഴ!ഒരുപറയുമിരുപറയുമ്മുപ്പറയുമെന്നു-മൊഴിഞ്ഞവർ,കവടിയുമ്മടക്കിചുടുവേർപ്പിൽമുങ്ങി,വിശറികൾതേടുന്നകാലംകണ്ട്,ഇടവപ്പാതിക്കതിരോൻതിരുമധ്യത്തിൽ…