രചന : ജിസജോസ് ✍ അവളും മറ്റവളുംമലമുകളിലേക്കു ട്രിപ്പുപോയതായിരുന്നുഅലഞ്ഞും കുന്നുകയറിയുംമലത്തുഞ്ചത്തുനിന്ന്കൂക്കി വിളിച്ചുംഅന്തിച്ചന്തയിൽവേണ്ടാത്തതിനൊക്കെവില ചോദിച്ചുംകാട്ടുതേനും കുരുമുളകുംമലയിഞ്ചിയുംപിള്ളേർക്കു കളിപ്പാവകളുംഅവൾക്കൊരുതലേക്കുത്തിയുംവാങ്ങിച്ചുകറങ്ങിത്തിരിഞ്ഞുമുറിയിലെത്തിയപ്പോൾതണുപ്പും മഞ്ഞുംകനത്തു വന്നു.വിറകു കൂട്ടിക്കത്തിച്ചതിനുചുറ്റുമിരുന്നുവെള്ളമടിച്ചും തിന്നുംവെടി പറഞ്ഞുംപാതിരാവായപ്പോഴാണ്പോരുമ്പോമൂത്തോനുപനിയാരുന്നെന്നുംപോന്നതവൾക്കത്രപിടിച്ചില്ലാരുന്നെന്നുമോർത്തത്.വിളിച്ചില്ലേൽഅലമ്പാകുമെന്നോർത്ത്റേഞ്ചുകിട്ടുന്നേടം നോക്കിമുറ്റത്തിനരികിലേക്കു നടന്നുസൂക്ഷിക്കണം ,കാട്ടുപന്നിയൊണ്ടെന്നുകൂട്ടുകാർ വിളിച്ചു പറഞ്ഞു.അതിനേക്കാളുമൊക്കെഭയപ്പെടുത്തുന്നനാട്ടുപന്നിയാണപ്പുറത്തെന്നുകളി പറഞ്ഞു.ഇപ്പഴേലും വിളിച്ചല്ലോയെന്നപരിഭവത്തിന്നീയും വിളിച്ചില്ലല്ലോയെന്നമറു പരിഭവം ..എത്രനേരം കൊണ്ടുട്രൈ ചെയ്യുന്നു ,റേഞ്ചില്ലാത്തൊരുകാട്ടുമുക്കിലാണെടീയെന്നആശ്വാസവചനത്തിൽതണുത്തിട്ടാവണംഅവൾ…