ജി.രാജശേഖരൻ*

നിറചിരി കണ്ടാരും മയങ്ങരുതേ
നിറമിഴിനീരിൽ വീണലിയരുതേ
നിറങ്ങളിൽ ഭ്രമം കൊണ്ടലയരുതേ
നിലയില്ലാക്കയങ്ങളിൽ മുങ്ങരുതേ.
നിഴൽ പോലെ കുറുകിയും പെരുകിയും
ഇരുൾ വന്നാലവലംബം വിഴുങ്ങീടും.
ഇരുകരം പിടിച്ചൊപ്പം നടന്നാലും
കരൾ മുറിച്ചീടും ‘കുടിലക്കൂട്ടുകാർ ‘!
സ്വർണ്ണ നിറമാർന്ന മായാമൃഗമല്ലെ
വൈദേഹിയെ പണ്ടു കണ്ണീർ കുടിപ്പിച്ചു?
സ്വർണ്ണത്തിളക്കത്തിൽ കണ്ണഞ്ചും പെൺമനം
അറിയില്ല തൻ പെൺസ്വത്വപ്രഭപൂരം!
നിലയില്ലാക്കയമീ ജീവിതമെങ്കിൽ
തുഴയുകിലേവരും നിലയറിഞ്ഞു,
ജലസസ്യവും മത്സ്യവുമെന്ന പോലെ
ജനിമൃതിദൂരമളക്കാമെളുപ്പം!

By ivayana