തൊട്ടുരുമ്മിഞാനൊട്ടുപോയതല്ല,
തൊട്ടിടാനൊട്ടുനിനച്ചതുമില്ല.
ഏറ്റമേറിവന്നിടും നേരത്തുഞാ-
നറിയാതെചരിഞ്ഞങ്ങുതൊട്ടതല്ലോ?
പാതയോരത്തെ മൺതിട്ടയിൽ,
നീ ചാഞ്ഞങ്ങുനിന്നതും കണ്ടതില്ല.
അറിയാതെമുട്ടിയനേരത്തുനീ,
അമ്പുപോൽ കുത്തിനിൻമുള്ളിനാലേ!
എന്നിട്ടുനീ തന്നെവാടിത്തളർന്നതെന്തേ?
നിൻതലയിൽ ചൂടിയപൂവുംവാടിയല്ലോ!
എന്തിനിത്രനാണം കൊള്ളുന്നുനീ,
ഉശിരങ്ങുചേർക്കുക വീറോടെ നീ!
വിശ്വംജയിച്ചിടാൻ കരുത്തുണ്ട്നിന്നിൽ,
നിന്നെകടന്നുപിടിക്കുവാൻ മുതിരില്ലാരുമേ;
നിന്നിലെമുള്ളിനാൽകുത്തിയകറ്റീടുക തളരാതെ നീ.
വിശ്വസിച്ചീടുകനിയെൻ വാക്കിനെ!
നാണംകുണുങ്ങിനിന്നീടുകിൽ,
നാശംവരുത്തുവാൻ തുനിയുമീലോകം!
നാണിച്ചിടാതെതളർന്നിടാതെ,
നിൻശക്തിയറിഞ്ഞീടുക നിശ്ചയംനീ!
നിന്നുടലിന്നുകവചമൊരുക്കുവാൻ,
നീതന്നെ നിനയ്ക്കണം വാടിടാതെ.
നിന്നിലെശക്തിയറിഞ്ഞിടാൻ നിന്നിലുമാരുണ്ടുവേറെ?
ഉലകംനിനക്കേകിയൊരീശക്തിയെന്നുംനിനക്കുതുണ!

ബി സുരേഷ്കുറിച്ചിമുട്ടം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *