ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് ദൗലിഗംഗ നദിയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ റിഷിഗംഗ ജലവൈദ്യുത പദ്ധതി ഭാഗീകമായി തകർന്നു. ജലം കുത്തി ഒലിച്ച് നദീതീരത്തെ ജനവാസ കേങ്ങളിൽ എത്തുന്നതിന്റെ ഭീകര ദൄശ്യങ്ങൾ പുറത്തുവരുന്നുണ്ട്. തപോവൻ പ്രദേശത്തെ രേണി ഗ്രാമത്തിലെ നിരവധി വീടുകൾ തകർന്നു. അപകടത്തെ തുടർന്ന് നദീ തീരത്തുനിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. പ്രദേശത്ത് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും. ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.

റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്ട് തകർന്ന് പത്ത് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡാംസൈറ്റിൽ ജോലി ചെയ്തിരുന്ന 150ഓളം തൊഴിലാളികളെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ.

പ്രദേശത്തുനിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗീരതി നദിയിലേയ്ക്കുള്ള ഒഴുക്കി തടസപ്പെടുത്തിയിട്ടുണ്ട്. അളകനന്ദയിലെ ഒഴുക്ക് നിയന്ത്രിയ്ക്കുന്നതിന് ശ്രീനഗർ ഡാമും, റിഷികേഷ് ഡാമും തുറന്നുവിട്ടിരിയ്ക്കുകയാണ്. ദുരന്ത നിവാര അതോറിറ്റി കാര്യങ്ങൾ ജാഗ്രതയോടെ നിരീക്ഷിയ്ക്കുന്നുണ്ട്.

600 അംഗ സൈന്യത്തിന്‍റെ ഗ്രൂപ്പുകളെയും ദുരന്തനിവാരണസേനയെയും വ്യോമസേനയെയും ഡെറാഡൂണിൽ നിന്ന് സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് വൻവെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. അളകനന്ദ, ധൗളിഗംഗ നദിക്കരകളിലുള്ള ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ് സംസ്ഥാനസർക്കാർ.ചമോലിയിലെ തപോവൻ മേഖലകളിൽ നിന്നുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷന്‍റെ സൈറ്റിലുള്ള അണക്കെട്ടാണ് ഭാഗികമായി തകർന്നത്. ഇവിടെ നിന്നാണ് 3 മൃതദേഹങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയ ഐടിബിപി ഉദ്യോഗസ്ഥർ കണ്ടെടുത്തിരിക്കുന്നത്. തപോവൻ മേഖലയിൽ നിന്ന് മാത്രം 50 മുതൽ 75 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ.

By ivayana