വി.ജി മുകുന്ദൻ*

കണ്ണുണ്ടായിട്ടും
നഗ്നത കാണാത്ത
രാജ്യസ്നേഹികളുടെ
സ്തുതിവചനങ്ങൾക്കിടയിലൂടെ
മരിച്ച കാടുകൾ
ചുരമിറങ്ങുന്നുണ്ട്
കടലിലും മഴ പെയ്യുന്നുണ്ട്
പിന്നെ കാടെന്തിനെന്ന്
ചിതലരിച്ച മനസ്സുകളിലെ
ചലനമറ്റ ചിന്തകൾ
പുലമ്പുന്നുണ്ട്
ജന ആധിപത്യ ശ്രീകോവിലിൽ
കാടുകളുടെ ദീർഘായുസ്സിനായ്
പ്രത്യേക പൂജയും വെടി വഴിപാടും!
കാടിറങ്ങിയ മരങ്ങളെല്ലാം
കസ്റ്റഡിയിൽ!!
നടപ്പുവിലയുടെ നാലിരട്ടി
ഖജനാവിലോട്ടു കിട്ടും;
പാർട്ടി ഭണ്ഡാരത്തിൽ
നടപ്പുവില പൂർണ്ണമായും
മുൻങ്കുർ കിട്ടി ബോധിച്ചിരുന്നു.
എന്റെ സ്വീകരമുറിയിലും
ചത്തൊടുങ്ങിയ കാടിന്റെ
ആത്മാക്കൾ
ഇരുന്ന് പല്ലിളിക്കുന്നുണ്ട്…!!

വി.ജി മുകുന്ദൻ

By ivayana