സവിതാവിനോട്

രചന : കൃഷ്ണമോഹൻ കെ പി ✍ കരളിലെച്ചിന്തകൾ ഇതളിട്ട പുഷ്പമായ്ഹൃദയത്തിൽ പൂത്താലമേന്തി നില്പൂസവിതാവിൻയാത്രയെ, അനുധാവനം ചെയ്യാൻഅഹസ്സിൽ തപസ്സിൽ മുഴുകി നില്പൂഒരു വാക്കുമോതാതെ, കിരണങ്ങൾ വീശി നീകനകാംബരത്തിൽ മറഞ്ഞുവെന്നോഒരുവേളയെങ്കിലുമെൻ നേർക്കുനോക്കാതെഒഴിവാക്കിടുന്നോ, ഈ സഖിയെ ഭവാൻഒച്ചവച്ചീടുവാനാകാതെ നില്ക്കുന്നുനിശ്ചേഷ്ടയായിട്ടീ, സൂര്യകാന്തിഒടുവിൽ തളർന്നിതാ വാടിക്കൊഴിയുന്നുഒരു വട്ടം…

ഇരുട്ടാണെനിക്കിന്നിഷ്ടം

രചന : മുത്തു കസു ✍ ഇരുട്ടാണെനിക്കിന്നിഷ്ടംകാപട്യമില്ലാത്ത, കലർപ്പില്ലാത്ത..വെളുക്കെ ചിരിക്കാത്ത..ആ ഇരുട്ടിനെയാണെനിക്കിഷ്ട്ടം. അകലങ്ങളിലെവിടെയോ..കാത്തിരിപ്പുണ്ടെന്നെയും നോക്കി.കൂരിരുട്ടിന്റെ നല്ല നാളുകൾ.എത്തിച്ചേരാനെത്ര ബാക്കി. പങ്കായം പോയ തോണിയിലെ..പകച്ചു പോയ യാത്രികനോ.പതറാതെ നിൽക്കാൻ..പാട് പെടുന്നൊരു ജീവനോ. വർണ്ണ കൂട്ടിന്റെ കൊട്ടാരത്തിൽ..നെയ്‌തടുത്ത മോഹങ്ങളത്രയും..കളർ കൂട്ടിന്റെ നേരറിയാതെ..ശിഥിലമായി മാറുന്നു മുന്നിൽ.…

അഹല്യ

രചന : ബിന്ദു കമലൻ ✍ ത്രേതായുഗ നാൾവഴിയ്ക്കൊരിക്കൽഊഷ്മള ചരണകമലസ്വനംഅത് കേട്ടുൾക്കാമ്പ് തുടിച്ചവൾശിലാകായ തന്വംഗിയഹല്യ. ആതപതാപമേറ്റുമതിലും –കൊടിയ വർഷാഘാതമേറ്റും,നീഹാര നിചോളത്തിലമർന്നുംചവിട്ടുകല്ലായ് തീർന്നും. ഋഷി ഗൗതമ പ്രേയസിയപ്പോൾഗദ്ഗദ കണ്ഠയായുര ചെയ്തുരാമപാദങ്ങളീ പതിതയ്ക്ക്പാപമോക്ഷദായകമായ് ഭവിക്ക. വൈദേഹരാജ്യകുലഗുരുവാംശതാനന്ദകുമാരന്റെയമ്മവല്ലഭന്റെ ശാപമേറ്റയിവൾവത്സരങ്ങൾ കാത്തിരുന്നഹോ! ഇന്ദ്രജാലം കാട്ടിയോരിന്ദ്രന്റെഇoഗിതമറിഞ്ഞില്ലവളൊട്ടുമേദുർഗതിയും ഭവിച്ചു പോയ്പഞ്ചാശ്വപുത്രിക്കു…

അച്ഛൻ

രചന : മധു നമ്പ്യാർ, മാതമംഗലം*✍ ഞാനൊരച്ഛനാകുംവരെയുംഅയാൾ വെറുമൊരു ആൾരൂപം മാത്രമായിരുന്നുവോ?അതെയെന്നു ചൊല്ലുവാൻതെല്ലും മടിയില്ലിനിക്കിന്ന്! ആണായ്‌ ഒരാൾരൂപം മാത്രംതൂണായ്‌ മാറുന്നതും തുലോംപ്രച്ഛന്നവേഷത്തിലാവുന്നതുംഅച്ഛന്റെ വേഷപ്പകർച്ചയല്ലോ! ഉള്ളിൽ തപം ചെയ്തുറഞ്ഞുഘനംകെട്ടി നിൽക്കും സ്നേഹംഅവനിലെ ആണൊരു തുണ-യായ്‌ തൂണിരമായ്‌ മാറുമ്പോൾ! ഒരിടത്തിരുന്നല്ല ചിന്തകളൊന്നുംഅവനിലെ ആശയ ഗർഭങ്ങൾതീർക്കുന്നത്,…

വെളിച്ചം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ എല്ലായിടത്തുമിന്നുവെളിച്ചമെത്തിഎല്ലായിടങ്ങളുമേറെതെളിഞ്ഞതായിരാത്രിയായാലും വെളിച്ചംസ്ഥായിയായിമനുഷ്യനുള്ളിൽ മാത്രംഇരുട്ടു ബാക്കിയായിവെളിച്ചത്തിൽ നടക്കുന്നമനുഷ്യനെന്തേഇരുട്ടിലേക്കിറങ്ങുന്നുഇടക്കിടക്ക്വെളിച്ചം മറച്ചവർഇരുട്ടു തീർത്തുചെയ്യുന്ന കർമ്മങ്ങൾദുഷ്ക്കർമങ്ങൾവെളിച്ചമാകട്ടെ ഓരോഉള്ളങ്ങളുംതെളിഞ്ഞിരിക്കട്ടെ ഓരോമാനസവുംഇരുട്ടിന്റെയീ തടവറആർക്കുവേണ്ടിഇരുകാലിയാം മർത്ത്യനുമാത്രമായോഇരുട്ടിലീ ജീവിതം നീ,തളച്ചുകെട്ടിഇരുട്ടടിയേറ്റൊരു നാൾതകര്‍ന്നുപോകുംഇനിയിരുട്ടിൽനിന്നുപുറത്തിറങ്ങൂഈ ലോകം വെളിച്ചത്തിൽകണ്ടുനോക്കൂ….ഈ ലോകമല്ലാതെ വേറെലോകമില്ലഈ കോലത്തിലല്ലാതെമനുഷ്യനുമില്ലഇവിടെ നിന്നുരുവിട്ടുപാടുന്ന സ്വർഗ്ഗംഅതിവിടെത്തന്നെയതുവെളിച്ചമല്ലേ…?

മിഴിനീർ

രചന : ശൈലേഷ് പട്ടാമ്പി ✍ കിച്ചു ഇവിടെ വാ….സമയം 8മണി ,ആ കുഞ്ഞു വീട്ടിൽ നിന്ന് രമയുടെ ശബ്ദം അലയടിച്ചു..വീടിനു കാവലായ് നിൽക്കുന്ന പോലെ സ്കൂട്ടി നിൽക്കുന്നു …ടാ കിച്ചു നിനക്കിന്ന് സ്കൂളിൽ പോകേണ്ടെ…സ്കൂട്ടർ തുടച്ചു കൊണ്ടിരിക്കുന്ന കിച്ചുവിന്റെ പിതാവ്…

ഓണം തരുന്ന ഭാവനകൾ

രചന : മാധവ് കെ വാസുദേവ് ✍ അത്തപ്പൂക്കളമായി മിഴിയിൽപൊന്നോണത്തിറയായിവിരുന്നുവന്നു തിരുവോണത്തിനുകൊഞ്ചും മൊഴികളുമായി…..തൊടിയിലെ മാവിൻ കൊമ്പിൽകെട്ടിയഊഞ്ഞാൽ വള്ളികളിൽആടിപ്പാടിയിരുന്നുകാവിലെ പാലമരച്ചോട്ടിൽ…കണ്ടുമയങ്ങിയ സ്വപ്നങ്ങളിലൊരുകാർമേഘക്കുലയായിരാവിൻ കാളിമ മിഴികളിലെഴുതിയകൽഹാര പൂവായി ….ചൊടികളിലൊഴുകിയ മൊഴിമഴ ചുറ്റും കാറ്റലയായപ്പോൾ…അറിയാതുള്ളിൽ വിടർന്നുനീലത്താമര മുകുളങ്ങൾ….കാളിന്ദിത്തിര പോലെ തഴുകിഖരഖര കാംബോജി….കാവിലെ ഉത്സവമേളച്ചന്തയിൽഉണരും കരിവള കിന്നാരംതാളം…

സർട്ടിഫിക്കറ്റ് കാഴ്ചകൾ

രചന : വാസുദേവൻ. കെ. വി✍ പണ്ട് നാട്ടിൻപുറങ്ങളിലെ മാടമ്പികളിൽ നിന്നും സ്വഭാവസർട്ടിഫിക്കറ്റ് കുറിച്ചുവാങ്ങി മത്സരരംഗങ്ങളിൽ. ഇപ്പോൾ എഴുത്തുകാരിയാണ് സർട്ടിഫിക്കറ്റ് എഴുതാൻ കുത്തിയിരിക്കുന്നത്.ഉൽകൃഷ്ട രചനകളാൽ വായനാസമൂഹത്തിന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയവർ സ്ഥാനമാനങ്ങൾ കിനാവുകണ്ട് ചിലരെ വിശുദ്ധരാക്കുന്ന കുറിപ്പ് എഴുതുമ്പോൾ അവശ്യം ശ്രദ്ധിക്കേണ്ട…

തനിച്ചായി പോയവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മരണത്തിന്റെ മാലാഖ വിരുന്നെത്തിയപ്പോൾവിലാപങ്ങളുടെ പെരുമഴ യായിരുന്നു അവിടെ .തനിച്ചാക്കി പ്പോയെന്ന കുറ്റപ്പെടുത്തലായിരുന്നുഅപ്പോളും മുഴങ്ങിക്കേട്ടത്.തനിക്കിനിയാരെന്ന മൊഴികളുമായിനീണ്ട നിരയുണ്ടായിരുന്നു.പരസ്പരം ആശ്വസിപ്പിച്ചു കൊണ്ട്നേർ പാതിയുംകരളിന്റെ കഷ്ണവുംഒരേ ഗർഭപാത്രത്തിൽ പിറന്ന ചോരകളുംചങ്കിന്റെ ചങ്കായ ചങ്ങാതിമാരുംതനിച്ചാക്കി പോയെന്ന് ഏവരും വിലപിക്കുമ്പോഴുംഅവർ ആലോചിച്ചോ…

കവിയാകുന്നത്.

രചന : ഗഫൂർ കൊടിഞ്ഞി.✍ ഉപ്പു പുരണ്ടനിൻ്റെ നോവുകൾനക്കിത്തുടച്ചാണ്ഞാൻ കവിയായത്പക്ഷെ നീയതറിഞ്ഞില്ല.ആ കണ്ണീർ കിനിവുകളിലൂടെഎൻ്റെ സർഗാത്മകത തിടം വെച്ചു.നിൻ്റെ നൊമ്പരങ്ങൾഇറക്കിവെക്കാനുള്ളഒരത്താണിയാണ്ഞാനെന്ന് നീ ആശ്വസിച്ചു.എന്നാൽ നീ ചീഞ്ഞുവളമാകുന്നതും കാത്ത് ഞാനിരുന്നു.ആ ജീർണ്ണതയുടെ പശിമയിൽചേറ്റിലെ ചെന്താമര പോലെകവിതകളും കഥകളുംകായ്ച്ച് പൂത്തു.നിൻ്റെ വേവിലും ചൂടിലുംപൊള്ളലുകൾ തിണർക്കുമ്പോൾഞാനതിന്…