പ്രാതൽ.

രചന : മംഗളാനന്ദൻ✍ അംബരക്കോണിലെങ്ങാ-നൊളിച്ചു കളിക്കുന്നഅമ്പിളിക്കലതരാ-മെന്നൊരു വാഗ്ദാനത്തിൽഅമ്മതൻ മടിത്തട്ടി-ലിരുന്നു മാമുണ്ടൊരുനന്മതൻ ഗതകാല-മോർമ്മയിൽ വരുന്നില്ല.എരിയുമടുപ്പിന്റെചാരത്തു ചൂടാറാത്തകരുതൽ പോലെ പ്രാതൽകിട്ടിയ ചെറുബാല്യം,അറിയാമതിൻ സ്വാദു,കയ്പുനീർ കുടിച്ചിട്ടുംമറക്കാനാവാതെന്റെനാവുമേലിരിക്കുന്നു.പട്ടിണിപ്പാവങ്ങൾക്ക-ന്നൊരുനേരമാണന്നംകിട്ടുക,യതിനന്തി-ക്കെത്തണമരിയെന്നും.ഒഴിഞ്ഞ വയറിന്റെ-യയഞ്ഞ താളം കേട്ടുകുഴിഞ്ഞ മിഴികളിൽവറുതി കുടിപാർത്ത,ഒരു കർക്കടകത്തിൽമഴയത്തോടിക്കേറിമരണം വന്നെൻ വീട്ടി-ലച്ഛനെ കൂട്ടിപ്പോയി.പിന്നീടു പള്ളിക്കൂടംകൈവിട്ട കിടാത്തന്റെമുന്നിലങ്ങനെ നീണ്ടുജീവിതം കിടക്കുന്നു!.

സുഭദ്രേട്ടത്തി

രചന : മാധവ് കെ വാസുദേവ് ✍ അയാൾ. അയാൾ അങ്ങിനെയാണ്. അങ്ങിനെയേ അയാളെ അതിൽ പിന്നെ ഇത്രനാളും എല്ലാവരും കണ്ടിട്ടുള്ളു. പിന്നിൽ തിരയാടിച്ചാർക്കുന്ന കടലോ അതിൽ മുങ്ങിച്ചാവാൻ ഒരുങ്ങുന്ന സൂര്യന്‍റെ നിലവിളിയോ കടൽ കാറ്റിന്‍റെ കണ്ണുനീരിന്‍റെ ഉപ്പുരസമോ അയാളെ അലസോരപ്പെടുത്തിയില്ല.…

സുഭഗേ…

രചന : ബിനു. ആർ. ✍ ചിന്തകളെല്ലാംസ്വരസ്ഥാനഭേദങ്ങൾതീർക്കേചന്തമിയലും സ്വപ്നങ്ങൾവന്നുനിരന്നുനിൽക്കേകൗമാരത്തിൽ കാല്പനികതവന്നുചൊല്ലുന്നുസൗഭാഗ്യം വേണമെല്ലാത്തിനുംനീയെന്നിൽ വന്നുചേരണമെങ്കിൽ!തിരകൾ ഒന്നിനുപിറകെ-യൊന്നായിവന്നുകിന്നാരം പോൽതീരത്തിനോടു ചൊല്ലുന്നുകടലിനടിയിലെ ചെമ്പവിഴംകൊണ്ടുതരാംസൗഭാഗ്യവതിയായി വരൂ ഒപ്പംകടലിന്നാഴത്തിലേയ്ക്ക്,പ്രേമമിഥുങ്ങളായിപതഞ്ഞൊഴുകീടാം!നീയെൻചിന്തയിൽകലപിലാരവം പൊഴിച്ചുവീണ്ടും വന്നെങ്കിലെന്നസങ്കൽപ്പം വന്നെപ്പോഴുംകിന്നാരംപറയുന്നു സുഭഗേ,ആ സൗഭാഗ്യംവന്നെപ്പോഴെങ്കിലുംചേരുമെന്നവിശ്വാസത്തിൽപരിപൂർണനായ്ചിന്താ വിവശനായ്നിൽപ്പൂ ഞാൻ!നിൻ നിറചിരിയിപ്പോഴുംഎന്നകക്കണ്ണിൽതെളിയുന്നുണ്ടിപ്പോഴുംനിൻചിരിനിറയും വദനംഒരു നോക്കെങ്കിലും കാണാ-നൊരുഭാഗ്യത്തിനായികൗതുകമോടെ ഇന്നുംകാത്തിരിപ്പൂ ഞാൻ!ആ നിറചിരിതൻമാസ്മരികതനിറയുംസൗഭഗം…

ഒരു പ്രണയ കവിതവായിക്കുമ്പോള്‍…..

രചന : Shangal G.T✍ പതിനാറു് ബോഗികളുള്ള ഒരുപ്രണയകവിതയില്‍ഏതിലാണ് കാമുകിയെന്നു പറയാനാവില്ല…ഉപമകള്‍ക്കുനടുവില്‍രൂപകങ്ങളാല്‍ ചുറ്റപ്പെട്ട്തോഴിമാരോടൊപ്പം അവള്‍ മിന്നിയും തെളിഞ്ഞുംവാക്കുകളിലൂടെ ഉലാത്തുകയാവും….ഓര്‍മ്മകള്‍ക്കൊണ്ട്അവള്‍ എന്തൊക്കെയൊ എഴുതുകയുംമായ്ക്കുകയുംചെയ്യുമ്പോള്‍തുരുതുരാ നിലാവ്തെളിയുകയും കെടുകയും ചെയ്യുന്നുണ്ടാവും…..ഒരു രൂപകത്തിലും കൊള്ളാതെഅവളുടെ മുടിയിഴകള്‍ പുറത്തേക്ക് പാറിക്കിടക്കും…അവയെ ഒന്നൊതുക്കിവയ്ക്കാന്‍പോലും കൂട്ടാക്കാതെവാക്കുകള്‍പോലുംഅവളുടെ ആ പെയ്ത്തിലും ഈ പെയ്ത്തിനുംനനഞ്ഞുനില്‍ക്കും…നനഞ്ഞ…

🌹 മലകൾ പുഴകൾ🌹

രചന : ബേബി മാത്യു അടിമാലി✍ മലകൾതൻ തോരാത്ത കണ്ണീരിനാൽപുഴകൾ വളർന്നു വലിയവരായ്മലയോടു വിടചൊല്ലി പുഴകൾപോയീഅതുമലരണിക്കാടുകൾ കണ്ടുതേങ്ങികടലിനെത്തേടിയൊഴുകുന്ന പുഴയുടെകരയിലൊരായിരം കരിയിലകൾനീന്തി തളർന്നവർ യാത്രനിർത്തിവേരുകളിൽചാഞ്ഞു വെയിലുകാഞ്ഞുനിശ്വാസമൂതി കിതപ്പകറ്റീയവർആശ്വാസമോടെ കുളിരുമാറ്റിപിന്നെയുമൊഴുകിയാ പുഴതനിയേകടലിന്റെ മാറിലായ് ചേർന്നലിയാൻആയിരം തിരമാല കൈകളാലേപുഴകളെ വാരീപ്പുണർന്നുകടൽഇതുകണ്ടു ദാഹിച്ചു കേഴുന്നിതാവറ്റിവരണ്ടൊരീ തരിശു ഭൂമിധരണിയും…

കവിതാപ്പെരുമഴ നനയുമ്പോൾ.

രചന : വാസുദേവൻ. കെ. വി ✍ “വൃത്തവും താളവും അലങ്കാരവുമില്ലാതെയും കവിത എഴുതാം പക്ഷേ ഭാവനാനിഷ്ഠമായിരിക്കണം. ബിംബാവലികളിലൂടെ, പ്രതീകങ്ങളിലൂടെ, പ്രതിരൂപങ്ങളിലൂടെ കാര്യം പറയുന്നതാണ് കവിതയുടെ ഭംഗി.കവിതയിൽ ആശയങ്ങളും ചിന്തകളും പറയാറുണ്ട്. ആശയങ്ങൾ അതു പോലെ എഴുതിവച്ചാൽ അത് കവിത ആകണമെന്നില്ല.…

പുസ്തകം

രചന : പട്ടം ശ്രീദേവിനായർ✍ എന്റെ മനസ്സിലെ ആദ്യപുസ്തകം,പുസ്തക സഞ്ചിയിലെ ,ആദ്യത്തെ പുസ്തകം ,ഒന്നാം ക്ളാസ്സിലെ മലയാള പാഠാവലി ….പിന്നങ്ങോട്ട് ..പുസ്തക സഞ്ചി വീർത്തുംമനസ്സിന്റെ ഭാരം കൂടിയും വന്നു,ഒന്നാം ക്ളാസ്സിലെ മലയാള പാഠാവലിഒരിക്കലും എന്റെ മനസ്സിൽനിന്നും മാഞ്ഞുപോയിട്ടില്ലഇന്നുവരെയും .!…..എന്നാൽ ..മലയാള .പഠനം…

അല ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 )

ശ്രീജയൻ (മീഡിയ കോഓർഡിനേറ്റർ, അല യു എസ് എ ) ന്യൂജെഴ്‌സി / ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്‌‌മയായ അല കലാസാഹിത്യരംഗത്തെ പ്രശസ്തരെ അണിനിരത്തി ആർട്ട്സ്‌ ആൻ്റ് ലിറ്റററി ഫെസ്റ്റിവൽ (ALF) സംഘടിപ്പിക്കുന്നു. വിനോദത്തോടൊപ്പം അറിവും ആനന്ദവും പകർന്ന്…

മുപ്പതിലുംനോമ്പ് തീരാത്തമനുഷ്യരുണ്ടെന്ന്

രചന : അഡ്വ അജ്‌മൽ റഹ്‌മാൻ ✍ മുപ്പതിലുംനോമ്പ് തീരാത്തമനുഷ്യരുണ്ടെന്ന്ഉമ്മ പറഞ്ഞു;രാവിലെയെന്നല്ലഅവര് ദിവസംമുഴുക്കെപട്ടിണിയാണെന്നും…..നോമ്പെറക്കാൻഇന്നെന്താണ്പൊരിക്കടിയില്ലാതെപോയതെന്ന്ഉമ്മാട്ചൊടിച്ചിരിക്കുമ്പോള്‍ഉമ്മയിത് പറഞ്കുഞ്ഞിന്റെപാത്രം നിറച്ചൊരു-തവി ചോറു വിളമ്പി!മുപ്പത്നോമ്പ് നോൽക്കുന്നവനെപടച്ചോനൊത്തിരിഇഷ്ടമാണെന്ന്ഉസ്താദ്പറഞ്ഞതോർത്ത്എന്നുമെന്നുംനോമ്പ് നോക്കുന്നവരെകുഞ്വെറുതെയോർത്തുവെച്ചു !നോമ്പായാൽമാത്രംപള്ളിയിൽ വരുന്നവരെന്ന്മുപ്പത്നോമ്പുമാത്രമുള്ളവർകളിയാക്കിചിരിക്കുമ്പോൾ,ദിനേന നോമ്പുള്ളവരെഅറിയുന്നചിലരുമാത്രമവരെകണക്കിന് പറഞ്ഞു,ഏത് നെറമുള്ളഉടുപ്പ് വേണംപെരുന്നാളിനിടാനെന്ന്കുഞ്ഞുങ്ങൾകുഴപ്പത്തിലായിരിക്കെ,കീറിയൊരുടുപ്പ്തുന്നിക്കൂട്ടിപെരുന്നാളിന്പള്ളിയിൽ പോകുന്നകുഞ്ഞുങ്ങളുണ്ടെന്ന്ഉമ്മ ചേർത്തുവെച്ചു !കിട്ടാതെപോയഒന്നിലുംദുഃഖം വേണ്ടതില്ലെന്ന്,അത് പോലുംതെല്ലനുഭവിക്കാത്തമനുഷ്യരുണ്ടെന്ന്ഏത് വ്യസനത്തിലുംചിരി വിടാത്തജന്മങ്ങളുണ്ടെന്ന്കുഞ്ഞിനെയുമ്മഓർമിപ്പിച്ചു …..മനുഷ്യരേ…മുപ്പതിലും…

മന്ത്രം

രചന : മാധവ് കെ വാസുദേവ് ✍ എന്നിലുതിരുന്ന ആത്മഭാവംനിന്നില്‍നിറയുന്ന രാഗതീര്‍ത്ഥംമിഴിയിലുണരുന്ന പൊന്‍പ്പുലരിനാളെനിന്‍ചുണ്ടിലെ ഭാവഗീതം. അലയുന്ന കാറ്റിന്റെകിന്നാരങ്ങള്‍ഒഴുകുന്നുപുഴയുടെ താളങ്ങളായ്ആലിലച്ചാര്‍ത്തിന്‍ വളകിലുക്കംചടുലതാളങ്ങള്‍ക്കു നാദമാകാം. ദേവപഥങ്ങള്‍ക്കു മേലേനിന്നുംപൊഴിയുന്നതേന്‍മഴ തുള്ളിയായ്നിന്നെപ്പൊതിയും കുളിരലകള്‍ഓര്‍മ്മയില്‍മധുരമാം മാമ്പഴങ്ങള്‍ . നാളെയീനാടിന്റെ ഹരിതഭംഗിനീരറ്റു പോവുന്നനീര്‍ത്തടങ്ങള്‍മരനിഴല്‍ തേടുന്നമലനിരയുംഒരുവേളമിഴികളില്‍ ചിത്രമാവാം. കേരനിരകളും മേഘവര്‍ണ്ണങ്ങളുംകത്തുന്നസൂര്യന്‍റെയുള്ളിലെ താപവുംവിളറിവെളുത്ത…