പിറവി.

രചന : വിദ്യാ രാജീവ്✍️ നിശാപുഷ്പത്തിൻ ഗന്ധമോലും നീലനിശീഥിനിയിൽ,ഇളംകാറ്റു തഴുകിയുണർവേകി വിരിഞ്ഞൊരു കുഞ്ഞുമലരേ,ഉദയാസ്തമയങ്ങളിൽ അലിഞ്ഞുചേർന്നുല്ലസിച്ചുവളർന്നവളല്ലയോ നീ?നിയതിയെന്തെന്നറിയാതെ പിറന്നുസ്വപ്നഗോപുരങ്ങൾ നെയ്തുകൂട്ടിപലവുരു പരാജിതയായ് വാടിത്തളർന്നു നിസ്സംഗയായോൾ!ഇന്നു നീയക്ഷരമലരുകൾക്കൊപ്പംപുതുവേഷപ്പകർച്ചതന്നാരവത്തിൽ ആനന്ദനർത്തനമാടിടുന്നു.തൂലിക പടവാളാക്കി മൗനസഞ്ചാരിയായ് മുന്നേറുന്നൂജീവിതവഴിത്താരയിലോരോ ജനിമൃതിയും,ആരാഞ്ഞലഞ്ഞു ബോധ്യമാവുന്നൊന്നത്,പിറന്നുവീഴുന്നോരോ പുൽക്കൊടിക്കുംപറയുവാനുണ്ട് കദനകഥകളേറെ.ജയപരാജയമേവരിലുളവാകുന്ന ജീവിതസത്യമല്ലോ!പരസ്പരപൂരകമാമീ ജീവിതപഥത്തിൽ നിശ്ചിതമല്ലല്ലോ ഒന്നും…

ഫെയ്സ് ബുക്കുംകുറേ വ്യാമോഹങ്ങളും

രചന : താഹാ ജമാൽ* വ്യാമോഹങ്ങളുടെ പകൽഅസ്തമിക്കാനിരിക്കെഅവൾ അയാളിൽ പുളകങ്ങൾ തീർത്തുമുടി പിന്നിയിട്ടുകൺമഷിയെഴുതിപ്രമേയമില്ലാത്ത പ്രണയമെഴുതിവിരഹമെഴുതികാമമെഴുതികാൽനഖങ്ങളിൽ കളറുകൾ പുരട്ടിസാരിയിൽ നിന്നും ചുരിദാറിലേക്ക്,സ്കൂൾ പാവാടയിലേക്ക്,പ്രായത്തെ വലിച്ചുകെട്ടാൻ ശ്രമിച്ചു.നര ഒളിപ്പിയ്ക്കാൻകളറുകൾ പുരട്ടിചുളിഞ്ഞ കവിളുകൾ കണ്ണാടിയിൽ നോക്കുമ്പോൾഅവളുടെ ഉള്ളു പിടഞ്ഞുകാലമേൽപിച്ച പ്രായം മുന്നിൽകലണ്ടറായ് നിന്നു.കാലംമുടക്കുന്ന വഴികളിൽമദാലസ യൗവ്വനം…

ആർക്കോവേണ്ടി

രചന : ശ്രീരേഖ എസ്* ഒറ്റപ്പെട്ടവരുടെ ഗദ്ഗദങ്ങളിൽഉള്ളിലെ സങ്കടകണ്ണീരിൽ റോസാച്ചെടികൾതഴച്ചുവളർന്നു പുഷ്പിണിയാകുന്നു.കാഴ്ചക്കാർക്ക് അപ്പോഴുംനയനമനോഹരിയാണവൾ.മൊട്ടിട്ടു നിൽക്കുന്ന ചെടിയെമുള്ളിനെ മറന്ന്, അവർ താലോലിക്കുന്നു.അവരുടെയുള്ളിലെ ഹൃദയരക്തത്താൽകടുംചോപ്പുനിറം ഇതളുകളിൽസുന്ദരചിത്രം വരയ്ക്കുമ്പോൾഹാ.. നോക്കുന്നവർക്കെന്തു രസം.. !ഇളകിമറയുന്ന സങ്കടക്കടലിൽഅറ്റുപോകാത്ത വേരുകളിൽചെടികൾ വീണ്ടും പൊട്ടിമുളയ്ക്കുന്നുആർക്കോ ഇറുത്തെടുക്കാൻവേണ്ടി മാത്രം!തണുത്തുറഞ്ഞ മനസ്സിന്റെവിഷാദഗീതത്തിൻ ചൂടിൽവാടിത്തളർന്ന ചെടികളിലെപഴുത്തയിലകൾ…

അനന്തരം.

കഥ : ലത അനിൽ* ആൾക്കാരുടെ ഇടയിലൂടെ കുണുങ്ങിക്കുണുങ്ങി നടക്കുന്ന പ്രാവുകൾ. അടുത്ത പ്ലാറ്റ്ഫോ० ബഞ്ചിൽ രണ്ടാൺകുട്ടികൾ മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുന്നുപാള० മുറിച്ചുകടക്കാനൊരുങ്ങുന്ന വെളുത്ത നിറമുള്ള നായയ്ക്ക് താക്കീതു നൽകു० പോലെ നിർത്താതെ കുരയ്ക്കുന്നു മറ്റൊന്ന്.അവൾ പ്രാവുകളിലേക്ക് നോട്ടം മാറ്റി.“സിന്ധുവല്ലേ? “പെട്ടെന്നുള്ള ചോദ്യം…

ഒറ്റക്കോലം.

രചന : അജികുമാർ നാരായണൻ* തീവ്രവികാരങ്ങളുടെചടുലതാളാത്മകതയിൽവർദ്ധിതവീര്യമാർന്ന്,സ്വയാർജ്ജവങ്ങളുടെഅനുഷ്ഠാനപീഠത്തിൽഅനുഭവങ്ങളുടെ കരുത്തുപേറിതിരുമുടിയേറ്റുന്നഒറ്റക്കോലം ഞാൻ ! പന്തിരുകുലത്തിന്റെപരമമായ സത്യബോധങ്ങളിൽആയുസ്സിനും ,ആരോഗ്യത്തിനുംപവിത്രമോതിരത്താൽപാപരക്ഷ! വീണുടയുന്നമുഖബിംബങ്ങളിൽരക്തക്കറയാൽ ബന്ധിക്കപ്പെട്ടപാപങ്ങളുടെ നിലവിളി !കുലത്തിലും ,മാതൃകുലത്തിലുംഗതികിട്ടാപ്രേതങ്ങളുടെമുറവിളികൾക്ക്തീർത്ഥശുദ്ധിയായ്കുരുതിക്കളങ്ങളിൽപന്തമാളുന്നത്രക്തശുദ്ധിയുടെ തെളിച്ചമോ? വഴിപ്പന്തങ്ങളിൽതീപ്പൊരികളുടെ ആവേശം,നടവഴികളിൽ കനലുകളെരിയുന്നു !അഷ്ടബന്ധത്താലുറപ്പിച്ചകരിങ്കല്ലുകട്ടിളകളിൽഗർജ്ജനത്തിന്റെ പ്രതിഫലനങ്ങൾ !വിശ്വാസപ്രമാണങ്ങളുടെപടിയേറ്റമുറപ്പിക്കാൻഅനുഷ്ഠാനസത്യങ്ങളുടെഉഗ്രമൂർത്തീഭാവം! ഒറ്റക്കാൽച്ചിലമ്പിന്റെരൗദ്രതാളങ്ങളിൽരക്തം വാർന്നൊഴുകിയതിരുജഢയിൽമുടിയുറപ്പിക്കൽ ! പരദൈവങ്ങളുടെഅനുഗ്രഹപ്പെരുമയിൽവാളും വെളിപാടുമായിനീളേനിരക്കുന്ന അകമ്പടിക്കാരുടെസത്യവാചകം ഞാൻ!…

‘മരുഭൂമികളിലെ ഒറ്റപ്പെട്ട നന്മമരമല്ല’,

മാഹിൻ കൊച്ചിൻ* മറിഞ്ഞു വീഴാറായ ഒരു നന്മമരം വെട്ടിമാറ്റുവാൻ സമയമായി. ‘മരുഭൂമികളിലെ ഒറ്റപ്പെട്ട നന്മമരമല്ല’, നിബിഡവും ഹരിതാഭവുമായ നന്മമരങ്ങളാൽ സമ്പന്നമാവട്ടെ നമ്മുടെ നാട്…!! ❤💕 ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ആരെങ്കിലും നൻമമരങ്ങളുടെ സഹായത്തിനായി അവരെ സമീപിച്ചിട്ടുണ്ടോ.? ഞാൻ സമീപിച്ചിട്ടില്ല. പക്ഷേ, സമീപിച്ച…

പാലം വലിക്കുന്നവർ (കവിത)

രചന : ടി എം നവാസ് വളാഞ്ചേരി .* കപടത മുഖമുദ്രയാക്കിയ കാലത്താണ് നാം. പുഞ്ചിരിയിൽ പോലും വഞ്ചന ഒളിപ്പിച്ച കാലം. എട്ടിന്റെ പണികൾക്ക് പഞ്ഞമില്ലാത കാലം.കപടരുടെ ലക്ഷണങ്ങൾ നബി തിരുമേനി വിവരിച്ചു.വാ തുറന്നാൽ കളവ് പറയുംവാഗ്ദാനം ചെയ്താൽ ലംഘിക്കും.വിശ്വസിച്ചാൽ ചതിക്കും.…

ഞാൻ ചിലത് പറയാതിരിക്കാം.

താനു ഓലശ്ശേരി* നഗര പാത യുടെയും ജീവിതത്തിൻറെയും അരികിൽ ഒറ്റപ്പെട്ടു ഇരിക്കുമ്പോൾ രക്തം തിളക്കുന്ന പ്രായത്തിൽ കൂട്ടുകാരുമൊത്തു മതിമറന്ന് രാത്രികൾ കൂട്ടുകാരുടെ ബാങ്ക് ആയിരുന്നകാലം വീട്ടുകാരെ ധിക്കരിച്ചു യുവത്വം നടന്നുനീങ്ങിയ ദാരിദ്ര്യത്തിലേക്ക്, ദിനങ്ങൾ മാസങ്ങൾ വർഷങ്ങൾ ജീവിതഭാരം എന്തെന്ന് അറിയാതെ ജീവിച്ച…

മറ്റൊലി

രചന : ശ്രീകുമാർ എം പി* ആളെക്കയറ്റാതോടിപ്പോകണകേരള വണ്ടികളെഓടിച്ചെന്നിട്ടു പോകണമല്ലൊശമ്പളജാഥകൾക്ക്നഷ്ടം നഷ്ടം കാട്ടിക്കൊടുക്കണകേരള വണ്ടികളെലാഭം ലാഭം കാട്ടിക്കൊടുക്കണവണ്ടികൾ കണ്ടതില്ലെ?നാട്ടിൽ സ്വകാര്യ വണ്ടികളോടിനേട്ടങ്ങൾ കൊയ്യുന്നില്ലെതമിഴ് കന്നട വണ്ടികളൊക്കെലാഭത്തിലോടുമ്പോൾഎന്തേയിങ്ങനെ പിന്നോട്ടുപോണുനിങ്ങളുമാത്രമായിആരാണിങ്ങനെ പിന്നോട്ടടിയ്ക്കുംപാഠങ്ങൾ പഠിപ്പിച്ചെ ?മുമ്പും പിമ്പും തിരിച്ചറിയാത്താമൊഞ്ചുള്ള നായകർ !കാലത്തിനൊപ്പം കാലുറയ്ക്കാത്തകേരളവണ്ടികളെകാക്കണ്ടെ നമ്മുടെ നാടിന്റെ…

കാവ്

രചന : മനോജ് മുല്ലശ്ശേരി നൂറനാട്* കാവ്തീണ്ടരുത് മക്കളെ കുളംവറ്റുംകുളംവറ്റിയാൽ നിന്റെകിണറ് വറ്റും.കിണർവറ്റിയാൽ നിന്റെതൊണ്ടവറ്റും.തൊണ്ടവറ്റിയാൽ നിന്റെകുലമറ്റ് –പോയീടും. നിന്റെ.കുലമറ്റ്പോയീടും.പണ്ടൊക്കെ തിരിത്തെളിയാത്തൊരുകാവുണ്ടായിരുന്നില്ല.ഇന്നാണെങ്കിൽ തിരിതെളിയി-ക്കാനൊരുകാവുമില്ല കാവിൽകുടിയിരിക്കാൻ നാഗവുമില്ല – നാഗത്താന്മാരുമില്ല..നാഗദൈവങ്ങളെ മോദത്തിലാഴ്ത്താൻസർപ്പക്കളങ്ങളുമില്ലസർപ്പംതുള്ളല്ലുമില്ലപുള്ളവനുമില്ല പുള്ളോർക്കുടങ്ങളുമില്ലപുള്ളുവൻപ്പാട്ടിനീണവുമില്ല.കാവിനെ കാത്തീടാനൊരുകങ്കാണിയുമില്ല.നാഗബിംബങ്ങൾക്ക്മുന്നിൽപരശ്ശതംപൂർണ്ണചന്ദ്രന്മാരുദിച്ച് നിൽക്കുംപോൽ നിത്യവുംനിലവിളക്കാൽപ്രകാശപൂരിതമായിരുന്നെന്റെ –നിനവിലെകാവുകളെല്ലാം.ഇടതൂർന്ന് തിങ്ങിക്കൂടിയവൃക്ഷങ്ങളുംകുറ്റിച്ചെടികളും,വള്ളിച്ചെടികളിൽഊഞ്ഞാലാടുന്നവാനരക്കൂട്ടങ്ങളുംപാറിപ്പറക്കുംചിത്രപാദങ്ങളുംസാംരംഗംങ്ങളുടെരവവും ,പലവിധവർണ്ണങ്ങളാൽ പൂത്ത്നിൽക്കുംചെടികളും,,ഇലകളും പൂക്കളുംവശ്യമോഹനഗന്ധമേറ്റുംപാലപ്പൂവുംമന്ദമാരുതന്റെ…