കുയിൽപാട്ട്

രചന : ശ്രീകുമാർ എം പി ആകാശതാരങ്ങൾപൂത്തുനിന്നുആദിവ്യമോഹനരാവിതളിൽ !അഗാധനിദ്രയിൽലോകമുറങ്ങെഅക്ഷയദീപ-പ്രഭ തെളിഞ്ഞു !കാലികൾ കൗതുകംനില്ക്കെ നാഥൻഉലകിൻ രക്ഷയ്ക്കായ്പിറന്നുവീണുആർദ്രയാം ഭൂമിയ്ക്കുനിർവൃതിയായ്ആനന്ദമോടുണ്ണിപരിലസിച്ചു !ധന്യമാ സങ്കേതംതന്നിലേയ്ക്കുദിവ്യനക്ഷത്രങ്ങൾവഴികാട്ടിസ്നേഹാർദ്ര സാന്ത്വനമേകി നാഥൻമുള്ളിനും പൂവ്വിനുമൊന്നുപോലെകനിവോടെ കാരുണ്യംപകർന്നു ദേവൻകനലിനും കതിരിനുമൊരുപോലെവിശ്വപ്രകാശമായ്യേശുനാഥൻവിശ്വം കാക്കുന്നസ്നേഹരൂപൻ !

വീണ്ടും ക്രിസ്മസ്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ക്രിസ്തുവിൻ മാറിൽ തറച്ച കുരിശുമാ –യിപ്പൊഴും നമ്മൾ നടക്കുന്നു നിഷ്ഠുരം!പള്ളിതൻ ശൃംഗത്തിലെന്നല്ല,മർത്യന്റെ –കണ്ഠനാളത്തിലുമിന്നതു കാൺമു,ഞാൻ!രണ്ടു സഹസ്രാബ്ധമിങ്ങു കഴിഞ്ഞിട്ടു –മുണ്ടായതില്ലൊരു ക്രിസ്തുവുമങ്ങനെ!മുറ്റിത്തഴച്ചു ജൂദാസ്സുമാർ നിൽക്കവേ;എത്തുന്നതെങ്ങനെയ,ക്രിസ്തുമാമുനി?സത്യധർമ്മത്തിന്റെ മൂർത്തിയാം ക്രിസ്തുവി-ന്നാപ്ത വാക്യങ്ങളെക്കാറ്റിൽ പറത്തി നാംവെട്ടിപ്പിടിച്ചതന്നെത്ര ഭൂഖണ്ഡങ്ങൾ,മുഷ്ടിമിടുക്കിനാൽ,ഹാ മതഭ്രാന്തിനാൽ!പള്ളിതൻ മുറ്റത്തെ രമ്യഹർമ്യങ്ങളിൽപള്ളനിറച്ചു,സുഖിച്ചുവസിച്ചിടുംദുഷ്ടപ്പരീശ…

തിരുപ്പിറവി.

രചന – സതി സുധാകരൻ* മഞ്ഞല പെയ്യുന്ന പാതിരാവിൽവഴിയോരപ്പൂക്കൾ വിരിഞ്ഞ നേരംനീലവിരിയിട്ട ആകാശപ്പന്തലിൽ നക്ഷത്രക്കൂട്ടം വിരുന്നിനെത്തി.പാതിരാ നേരത്തു പാതി വിരിഞ്ഞൊരു ലില്ലിപ്പൂ ‘നോക്കിച്ചിരിച്ച നേരംകാലിത്തൊഴുത്തിലെ പുൽത്തൊട്ടിലിൽആരോമൽ പോലുള്ളൊരുണ്ണി പിറന്നു.വെള്ളിമേഘങ്ങൾ വകഞ്ഞു മാറ്റിപാലൊളി ചന്ദ്രൻ വന്നെത്തി നോക്കിസന്തോഷ സൂചകമായ് ആട്ടിടയർസ്നേഹത്തിൻ സ്തുതിഗീതം പാടി…

ക്രിസ്സ്മസ് തലേന്ന് .

രചന : ജോർജ് കക്കാട്ട് ✍️ ഞാൻ ആശങ്കയോടെ വിചിത്രമായ നഗരത്തിലൂടെ നടന്നുഞാൻ വീട്ടിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ കുറിച്ച് ചിന്തിച്ചു.എല്ലാ തെരുവുകളിലും ക്രിസ്മസ് ആയിരുന്നുകുട്ടികളുടെ ആർപ്പുവിളിയും മാർക്കറ്റിലെ തിരക്കും. ജനപ്രവാഹം ഞാൻ ഒലിച്ചുപോയതുപോലെഒരു പരുക്കൻ ശബ്ദം എന്റെ ചെവിയിൽ തുളച്ചുകയറി:“വാങ്ങൂ, പ്രിയ…

“കാട്ടുതേൻ”

രചന : ഡാർവിൻ പിറവം ✍️ നാട്ടുചന്തയിൽ കോർക്കുകുപ്പിയിൽകൂട്ടമോടെയിരുന്നവർപളുങ്കുകുപ്പിയിലന്തിനേരത്തവർ-ആരെയോകാത്തങ്ങിരുന്നതും വയലിലന്നുകൃഷിയിറക്കുവാൻവന്നകൂട്ടരവരൊക്കെയുംകണ്ടമൊക്കെയുഴുതുമോദമായ്ഗ്രാമചന്തയിൽവന്നതും നാൽക്കവലയിൽ തെക്കുമൂലയിൽഒത്തുചേർന്നവരൊപ്പമായ്ഓലകൊണ്ടുമെടഞ്ഞകൂരയിൽകള്ളുകുപ്പികുണുങ്ങിടും കണ്ടുകള്ളച്ചിരിയുമായ്ച്ചിലർകൂരതന്നിലഭയമായ്കേട്ടിടാംചിലതട്ടുപാട്ടുകൾകൂരസ്വർഗ്ഗമായ് തീർന്നിടും പളുങ്കുകുപ്പിയിലിരുന്നകള്ളിന്മധുവിനേക്കാൾമധുരമോ?കാട്ടുതേനുകൾകോർക്കുകുപ്പിയിൽശങ്കയോടെയിരുന്നുപോയ്! ചന്ദനത്തിൻനിറമുള്ളസുന്ദരിചന്തതന്നിൽവന്നതുംചന്ദിമെല്ലെക്കുലുക്കിയന്തിയിൽചന്തമോടെ നടന്നവൾ… കാട്ടുതേനിനെക്കണ്ടസുന്ദരി-ചുണ്ടുമെല്ലെ നുണഞ്ഞതുംകാട്ടുനായ്ക്കൻ ചെക്കനവളുടെകണ്ണുകണ്ടുമയക്കമായ്! കാട്ടുതേനിൻകുപ്പിയൊന്നവൾ-ക്കേകിയന്നവനിച്ഛയാൽകോർക്കുകുപ്പിതുറന്നുസുന്ദരിചുണ്ടതൂറിക്കുടിച്ചുതേൻ! മധുനുകർന്നവളുന്മാദമോടെതൻഗൃഹത്തിലേക്കുക്ഷണിച്ചതുംകോർക്കുകുപ്പികൾ തൂക്കിമെല്ലെചന്ദമോടെനടന്നുപോയ് കൂരതന്നിലായ് കൂട്ടതില്ലാത്ത-സുന്ദരിക്കൊരുകൂട്ടതായ്അന്തിമെല്ലെമഴങ്ങിയപ്പോൾപായതന്നിലിരുന്നവർ കാട്ടുതേനിനെക്കുടിച്ചൊരാച്ചുണ്ട്-കാട്ടുതേൻപോലെനുകർന്നവൻകാട്ടുതേനിൻ്റെ ശങ്കപിന്നെയുംസ്വർഗ്ഗമെന്നത് മദ്യമോ,മധുവോ?

കുഞ്ഞിപാത്തുവും നബീസുവും

രചന : അബ്‌ദുള്ള മേലേതിൽ ✍️ കുഞ്ഞി പാത്തുവും നബീസുവുംകൂടി സ്കൂളിലേക്ക് പോകുമ്പോഴാണ്ഒരാൾ കുഞ്ഞി പത്തുവിന്റെ മുന്നിലേക്ക്വട്ടം ചാടിയത്… നബീസുവിനോട് പോകാൻ ആംഗ്യം കാട്ടി അയാൾ കുഞ്ഞി പാത്തുവിന്റെ മുന്നിൽപോകാൻ അനുവദിക്കാതെ നിന്നു അഞ്ചാം ക്ലാസിലെ പാഠ പുസ്തകങ്ങളുംനെഞ്ചിലേക്ക് അമർത്തി പിടിച്ചു…

സ്നേഹസ്വരൂപൻ

രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം✍️ പാരിന്റെ നായകനേശുനാഥൻപാപംപൊറുക്കുന്ന പുണ്യരൂപൻനീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽനാഥാ നിൻകൃപ തന്നെയെല്ലാം എൻനാഥാ നിൻകൃപ തന്നെയെല്ലാം … യേശുവേ നീതന്നെ സത്യം,എൻയേശുവേ നീതന്നെ മാർഗ്ഗംഅത്യുന്നതങ്ങളിൽ വാഴുന്ന നായകാഞങ്ങളെ നിന്നിൽ ചേർക്കേണമേഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ … ഏകദൈവം എന്റെയേശുനാഥൻ,അവൻഏകനായ് മാറ്റുകില്ലാരെയുമേമുട്ടുവിൻ വാതിൽ…

ഒരു ഓർമ്മയിലേയ്ക്ക്

രചന : സുനിൽ കുമാർ✍️ ഒരു ഓർമ്മയിലേയ്ക്ക്ജാതിഭേദം മതദ്വേഷംഏതുമില്ലാതെ സർവരുംസോദരത്വേന വാഴുന്നമാതൃകാസ്ഥാനമാണിത്”. എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ കടമെടുത്ത് കൊണ്ട്;ചെറുപ്പത്തിൽ ഞങ്ങളുടെ വീട്ടിൽ കറന്റ് ഇല്ലായിരുന്നു. എനിക്ക് അറിവായതിൽ പിന്നെയാണ് വീട്ടിൽ കറന്റ് ഒക്കെ എത്തിയത്. ക്രിസ്തുമസ് ഒക്കെ ആവുമ്പോൾ അയിലോക്കത്തെ…

കാലമൊരശ്വമായ്

രചന : ജ്യോതി പ്രഭാകരൻ✍️ ആദ്യമായകത്തേക്കെടുത്തശ്വാസത്തിലുംഉപ്പാംശമുണ്ടായിരുന്നിരിക്കാം പിന്നെയെപ്പോഴൂമെടുക്കുന്നശ്വാസവും ജീവന്ഉപ്പായി മാറിയിരിക്കാം അരുണാംശുവന്നകതാരിലാ-യേറി ഊർജ്ജമാം വിത്തൂ വിതച്ചിരിക്കാം പിന്നെയെപ്പോഴൊ നിനവിന്റെഒട്ടകം സൂചിക്കുഴകൾകടന്നിരിക്കാം അനുവാദമില്ലാതെഓടിയകലുന്ന കാലമാംഅശ്വം കിതപ്പറിഞ്ഞീലാ പറയാതെ വന്നങ്ങു പെറ്റുകൂട്ടീടുന്ന വിഘടന വാദികളാംപകയുള്ള കോശങ്ങൾ അരുതായ്മ കാട്ടുന്ന നോവിൻകടന്നലുകളകമേ വ്രണങ്ങളിൽ കുത്തീയകന്നൂ പിന്നെയെപ്പോഴും…

പുൽക്കൂട് ഉണ്ടാക്കുമ്പോൾ !

രചന : മാത്യു വർഗീസ്✍️ പിറക്കാനിടമില്ലാതലഞ്ഞുദേവൻ, അവനിയിൽ ഭവനങ്ങൾതമസ്സിൽ, പാപാന്ധകാരങ്ങളിൽ പതുക്കെ വിരൽമുട്ടി വിളിച്ചുനാഥൻ, തുറക്കാൻ ഒരു വാതിൽഇല്ലാത്തതാണെനിക്ക്, സ്വന്തമായ് ഇടമെൻ ഇടനെഞ്ചിലൊരുക്കി,ഇനിയൊരു, തെളിച്ചത്തിനിമകൾതുറന്നുവച്ചൊരുകുഞ്ഞു നക്ഷത്രമായ് വെളിച്ചം, ഹൃദയത്തിൽ പരന്നുഎനിക്കുള്ളം, നിറഞ്ഞു, ദൈവത്തിൻസന്മനസ്സിന്റെ, സമാധാനമായ് ! ശിശുവായ്,ജനിച്ചുവെന്നകമെ,അനുദിനം, പുൽക്കൂടൊരുക്കുന്നആരാരിലും, ഉണ്ണിയേശു പിറക്കും…