ബലി കാക്കകൾ
രാജശേഖരൻ ഗോപാലകൃഷ്ണൻ* മുറ്റത്തു ചേറുമീ വാവു –ബലിച്ചോർകൊത്തിക്കഴിക്കുവാൻപോരേണ്ടവരോ? ചാണകവട്ടത്തിൽ ചേറുംചോറിനായ്ചരിഞ്ഞെന്നെ നോക്കിചാടിപ്പോരേണ്ട. എച്ചിലു തിന്നും കാക്ക –കളായെന്നെ,പാൽച്ചോറുണ്ണിച്ചോരെകാണ്മതസഹ്യം! ജീവൻ പൊലിഞ്ഞൊരെൻപൂർവ്വികരെല്ലാംജീവൽത്തുടിപ്പാർന്നെന്നിൽമിടിക്കുമ്പോൾ ഓർമ്മകളിലവർമാഞ്ഞു പോകില്ലഊർജ്ജസ്വലരവർസ്വർഗ്ഗത്തിൽ വാഴും. പ്രതീകങ്ങളിൽ മാത്രംമൂല്യം കാണുംപ്രാക്തന മതാചാര-ഭ്രാന്തേ, വിട!
