രാജശേഖരൻ* ഇരുളകലാനൊരു കതിരവൻ വേണംഉരുകും മനസ്സുകൾക്കാശ്വാസമേകണം.ഹൃദയത്തിൽ പ്രേമചെമ്പനീർപ്പൂ വിരിയാൻകൗതുകമാർന്നൊരു കനവിൻ മുഖം വേണം. ആകാശമാറിലെ താരകളെ തഴുകിആകാരമോഹിനി പൗർണ്ണമി മയങ്ങുന്നു.നിശയൊരു നീല കാർവർണ്ണനെന്ന പോലെഅവളുടെ പുഞ്ചിരിപ്പൂക്കളണിയുന്നു. കളമുരളീസ്വരശൃംഗാരപ്പാൽധാരകരകവിഞ്ഞകാശഗംഗയൊഴുകുന്നു.പ്രേമോഷ്മളജാത നവഗ്രഹദീപ്തമാംപ്രോജ്വലമംബരകംബളമണിയിച്ചു. സുസ്ഥിരപ്രേമമെന്നോർത്തവൾ മറന്നെല്ലാംസുസ്മിതം തൂകി ല്യാസമാടിത്തിമിർക്കവെ,നിശയോ ദ്രുതപാദരഥമേറി മാഞ്ഞു!നിശാകാമുകിയോ നിർജ്ജീവകലയായി!! വിധിയെങ്ങുമൊരുപോലെ പ്രണയിക്കുവോർക്ക്,നിധിയാംമവിച്ഛിന്നപ്രണയമസാദ്ധ്യം!സ്വപ്നാനുരാഗവസന്തങ്ങൾ…