ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

തെരുവിലെ കൂണുകൾ.

രചന : ബിനു. ആർ✍ കൂണുകൾ പറമ്പിലും ഉണങ്ങിയ മരക്കൂട്ടങ്ങളിലുംപാടവരമ്പിലും തെങ്ങിൻതടങ്ങളിലുംചില സമയങ്ങളിൽ ഇടതിങ്ങി വളരാറുണ്ട്.അവയിൽ പലതുംവിഷം നിറഞ്ഞവയാകാംചിലത് ഭക്ഷ്യയോഗ്യവുമാകാം,ചിലതെല്ലാംആരോഗ്യദായകവുമാകാം,അതുപോൽനിറഞ്ഞിരിക്കുന്നുതിരക്കുള്ളതെരുവോരങ്ങളിൽകൂണുകൾ വെളുത്തതും നിറമുള്ളതും!വഴിവാണിഭക്കാർ പലർമറ്റു വാണിഭക്കാർ ചിലർവന്നെത്തിയവർ, കുന്നായ്മക്കാർ.ചില പുലർക്കാലങ്ങളിൽ, ഒതുങ്ങിക്കൂടിയിരിക്കുന്നവർപൊട്ടിമുളച്ച കൂണുകൾ പോൽചിലതും പലതും പലരും ചിലരും…!നവയൗവ്വനങ്ങളിൽ ലഹരിയുടെമാസ്മരിക നിമിഷങ്ങളിൽ,കണ്ടുമടുത്തവർണ്ണപ്രപഞ്ചത്തിൽ,ഇടിച്ചുപെയ്തൊഴിഞ്ഞമഴയുടെകുളിരിൽതലതിരിഞ്ഞുപോയ…

യാഗമോ യുദ്ധമോ ഗീത പൂക്കുന്നതോ!

രചന : പ്രകാശ് പോളശ്ശേരി✍ ഒറ്റക്കിരുന്നു ഞാൻ തേങ്ങിക്കരയുന്നുഒറ്റാലിലന്നുഞാൻപെട്ട പോലെഓർമ്മകളൊത്തിരിനീറിപ്പിടിക്കുന്നുഒരായിരംനീരാളികൾചുറ്റിപ്പിടിക്കുന്നുതേനൂറുംകനികൾ തിന്നൊരു കാലത്ത്തേൻതുള്ളും വാക്കുകൾ കേട്ടിരുന്നുഒന്നിച്ചുകേട്ടതും ഒന്നിച്ചുചൊന്നതുംഇന്നിതാ തിരിച്ചെത്തിയമ്പു പോലെഉള്ളത്തിൽകൊള്ളുവാൻപറ്റുന്നപോലവെചൊല്ലുന്നുണ്മയെന്നിലില്ലയെന്നുംശരശയ്യയൊരുക്കിനീതന്നു ,യെനിക്കായി,കാണട്ടെയിനി ഞാനീയുദ്ധമെല്ലാംതീരുന്നയുദ്ധത്തിൽകബന്ധങ്ങൾനിറയവെ ,നിന്നുള്ളം തണുക്കുവോചൊല്ലുകനീകർണ്ണാഭരണമെല്ലാംദാനംചെയ്തുഞാൻപൂഴിയിൽതാഴട്ടെയെന്റെരഥവുമിന്ന് ,ആവനാഴിയിലമ്പുനിറച്ചോളുപരിചയുമൊന്നുമില്ലാതെഞാൻ മുന്നിലുണ്ട്കണ്ണുകൾ കെട്ടിയെന്തിനന്ധയാകുന്നുആരെ ബോധിപ്പിക്കാനാണിനിയുംഅന്വിതിയായ്നാംഒട്ടേറെച്ചൊല്ലിയെന്നാലുമിന്നുഞാൻ മാത്രമായ് തെറ്റുകാരൻപണ്ടൊരുവൈശാഖമാസത്തിലായിരുവോ,പാദയോരത്ത് നാം കണ്ടുനിന്നേഒത്തൊരുമിക്കുവാൻമാത്രമായ്നമ്മളിൽഎത്രനന്മകൾഉണ്ടായിരുന്നു.കാലത്തിലെണ്ണാതെ ,കാമനപൂത്തനാൾവേറിട്ടുനിന്നോ നാം ചൊല്ലുമോയിന്ന്ഇന്നെന്നെതള്ളിപ്പുറത്താക്കിനിൽക്കുമ്പോശാന്തമാകുമോ…

പുതിയ പാത

രചന : രാജീവ് ചേമഞ്ചേരി✍ കത്തിയെരിയുമീ ഉച്ചവെയിലിൽ –കണ്ണുകൾ പുകയുന്ന ചൂടു കാറ്റും !കരുത്താർന്ന കരങ്ങളിൽ ബലക്ഷയവും –കാലിൻ്റെ താളം പിഴയ്ക്കുന്ന വിയർപ്പും! കൂട്ടമായ് നിരന്ന് തമാശകളോതിയെന്നും –കമ്പിക്കൂടുകൾ നെയ്യുന്ന ജന്മങ്ങളായ് !കാലാന്തരത്തിൻ്റെ മുഖച്ചിത്രം മാറ്റീടാൻ –കനൽക്കട്ടയിൽവെന്തുരുകി പണി ചെയ്യവേ, കിടങ്ങുകളായിരം…

ചില വർത്തമാനങ്ങൾ

രചന : അനിയൻ പുലികേർഴ്‌ ✍ പറയാതിരുന്നിട്ടു കാര്യമെന്ത്പരിഭവം നോക്കിയിരിപ്പാണോപതിരില്ലാതെ തന്നെ നമ്മൾപറയണം ഒട്ടും മടിച്ചിടാതെപറയണം എല്ലാ മുറച്ചു തന്നെപരിഭവം ഒട്ടു തോക്കിടേണ്ടപറയാൻ മടിക്കേണ്ട ശങ്ക വേണ്ടപഴുതകളെല്ലമടച്ചു തന്നെപതിവായ് കാണുന്ന സംഗതികൾപരിഭ്രമമില്ലാതെ ചൊല്ലീടുകപലതരം കോമാളി വേഷങ്ങളിൽപറയുവാനെന്തല്ലാം കണ്ടിടുന്നുപാതി വെന്ത വയല്ല തൊന്നുംപലതും…

ഊ൪മിള

രചന : വൃന്ദ മേനോൻ ✍ രാജകീയസൌഭാഗ്യങ്ങളൊന്നു൦ അനുഭവിക്കാതെ നീണ്ട പതിന്നാലു സംവത്സരങ്ങൾ ലക്ഷ്മണന്റെ മടങ്ങി വരവിനായ് നോമ്പു നോറ്റിരുന്ന ലക്ഷ്മണപത്നിയായ ഊ൪മിള. ഊ൪മിളയുടെ ഹിതം ചോദിക്കാൻ പോലും നില്ക്കാതെ ജ്യേഷ്ഠനെ സേവിക്കാനായി,രാമനെ അനുഗമിച്ച് ലക്ഷ്മണനും വനവാസത്തിനു പോയി. എന്നിട്ടും ഊ൪മിളയ്ക്കാരോടു൦…

തെരുവിന്റെ മക്കള്‍

രചന : ജയൻ വിജയൻ ✍ അഗതിക്ക് സ്വര്‍ഗ്ഗമാണീത്തെരുവ്അനാഥന്റെ കൂരയാണീത്തെരുവ്മേല്‍ക്കൂരയില്ലാത്ത വീടാണിതെങ്കിലുംമേല്‍ക്കോയ്മ തീണ്ടാത്ത തറവാടിത്ഇരുളില്‍ ഞരക്കങ്ങള്‍ കേള്‍ക്കുമീഇറയത്ത് പീടികത്തിണ്ണയില്‍ക്ഷയ-ത്താല്‍ മുരളുന്നു വൃദ്ധസ്വരയന്ത്രങ്ങള്‍പകലിന്റെ മാന്യത മുഖം മൂടിയഴിക്കുന്നുഇരവില്‍ തലപുതച്ചെത്തുന്നു മാന്യദേഹങ്ങള്‍പകല്‍വെട്ടത്തറയ്ക്കുന്ന തെരുവുപെണ്ണിന്‍പട്ടിണിക്കോലത്തിലും കാമം തിരയുന്നുസദാചാര പൗരുഷങ്ങള്‍കാലമോ തെല്ലുകഴിയവേതെരുവിന്റെയോടയില്‍ പിടയുന്നൊരു ചോരക്കുഞ്ഞ്.കൂട്ടമായ് വന്നവര്‍ക്കിടയില്‍ നിന്നുംഏതോ…

കനൽമരങ്ങൾ

രചന : മനോജ്‌.കെ.സി.✍ കനലെരിയും ഹൃദയത്തിലേക്ക്നിഴലാട്ടങ്ങളുടെ ഒളിഞ്ഞുനോട്ടം തൂലികയിൽ നിന്നൊഴുകിയ മുത്തുകളിൽപണ്ടകശാലകളിലെ പൊടികേറി ഊർദ്ധൻവലിയുടെ തത്രതകൊരുക്കുന്നു ജീവന്റെപാതിമേൽ പ്രതീക്ഷകൾ അസ്തമിച്ചഉൾക്കാമ്പിൽ വേനൽ ചിറകടിയൊച്ച മുറുകുന്നു നട്ടാൽ മുളയ്ക്കാത്ത സിദ്ധാന്തവരികളിൽകാലങ്ങളായി നല്ലനാളിൻ തുരുത്തുകൾതെരഞ്ഞു ഗതിയറ്റഹൃദയംഇന്ന് പകലിരവുകൾ തോറുംശാന്തിതീരങ്ങൾ തേടിയുഴലുന്നു പോയകാലത്തിന്റെ കദനമേഘങ്ങൾഒരു മേഘവിസ്ഫോടന…

🙏മഹാശിവരാത്രി🙏

രചന : പട്ടം ശ്രീദേവിനായർ ✍ ശ്രീ ശംഭോ മഹാദേവ ശംഭോ…ശിവശംഭോ മഹാദേവ ശംഭോ……..തൃക്കണ്ണ് വീണ്ടും തുറക്കൂ…ഭൂമിദുഃഖങ്ങളെല്ലാമകറ്റൂ……( ശംഭോ )തിങ്കൾ കലാധരാ..സങ്കട ഹരണാ….സർവ്വ വേദാന്ത പൊരുളേ….പന്നഗ ഭൂഷണ കിന്നര സേവിത…നന്ദിതൻപ്രിയഹരനേ…(ശംഭോ )യക്ഷസ്വരൂപജടാധരനാകിയ…ശ്രീശക്തി നാഥാശിവനേ…..തൃക്കണ്ണ് വീണ്ടും തുറക്കൂ…….ഭൂമീ ഭാരങ്ങളെല്ലാം അകറ്റൂ…🙏 പ്രീയപ്പെട്ടവർക്ക്‌ മഹാശിവരാത്രി…

ആരറിയാൻ!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ഒരുപക്ഷേ നീയെന്നെഓർക്കുകയാ,ലിപ്പോഴും,ദിവസങ്ങളില്ലാത്തവാരമതുമില്ലാത്തവാസന്ത പൗർണ്ണമിയിൽമാസമതുമില്ലാത്തവൽസരവുമില്ലാത്തവാസരസുന്ദരതേൽഉദയകിരണ പ്രഭയിൽസിന്ദൂരസന്ധ്യകളിൽനിന്നേപ്പൊതിഞ്ഞ പ്രഭഎന്നിൽപ്പതിഞ്ഞ പ്രഭനീയെന്നിൽ കണ്ട പ്രഭനിന്നിലെയെൻ്റെ പ്രഭസസ്യലതാ സുഗന്ധംസൂനവന സുഗന്ധംസൂന മനസുഗന്ധംആവഹിക്കുന്ന നേരംഞാനിതാ നിന്നിലായിനീയിതാ യെന്നിലായിദിനങ്ങളില്ലാത്തന്ന്വരിഷമില്ലാത്തന്ന്നീയെന്നിൽ തെളിയവേഞാൻ നിന്നിൽ തെളിയവേനമ്മൾ ചിരംജീവിയായ്നമ്മളെയാരറിയാൻ?ഒരുപക്ഷേ നിയെന്നേഓർക്കുകയാ,ലിപ്പൊഴുംഓർക്കുകയാണീ ഞാനുംഒരു ചിരംജീവനായ്!!!

നിലാവ്’

രചന : അജികുമാർ നാരായണൻ✍ നറുപാൽ പുഞ്ചിരി തൂകിയവാനിൽനിറയും ചന്ദ്രികേ,പൂർണ്ണമുഖീ തവ –നിഴലുകൾ പോലും നിർമ്മലമല്ലയോ,നിശയുടെ ധവള നിലാവൊളിയെ ! നീലവാനിലായ് പാലൊളി വിതറിയനീരദകുസുമങ്ങൾ അർച്ചനയായ്നീഹാരമായ് പെയ്തു തളിക്കുന്നു ,നിറയുംതണുവിൻ കുളിരൊളിയായ് ! നിർമ്മലശോഭ സുഗന്ധ പരിമളംനിസ്തുലമാകും പ്രണയപല്ലവംനിഷ്ക്കാമകർമ്മം നിരന്തരധ്യാനംനിത്യം നിറയുമെന്നാത്മ…