ഒത്തിരിപ്പറഞ്ഞുതേഞ്ഞുപോയവാക്കുകളെ മൗനംപുരട്ടി ഉപചരിക്കണം…!ആവർത്തനവിരസമായ വൃത്താന്തങ്ങളേ,സ്വാഗതോക്തികളുടെധാര വരണ്ടുണങ്ങിയിരിക്കുന്നു…!കേള്വിയിലേക്കുള്ളവാതായനങ്ങൾബന്ധിച്ച്കാഴ്ചകളെ നിരസിച്ച് മഹാധ്യാനത്തിന്റെശൃംഗങ്ങളിലേക്ക് ആരോഹണക്രമത്തിൽ ശാന്തിമന്ത്രങ്ങളുരുക്കഴിക്കാം…!ഒന്നാം പടവിൽനിന്ന്ഉയരത്തേക്ക് നോക്കണം….!ഉച്ചികാണാത്തമേരുവിന്റെഉയരംകണ്ടന്ധാളിച്ച്തിരിച്ചിറങ്ങി വേണമെങ്കിൽപഴയ വ്യർത്ഥശബ്ദങ്ങളുടെ പ്രചാരകനാകാം…!കൗതുകമറ്റകാഴ്ചകളുടെനിറംകെടുന്നതുംപതിയെ ദൃശ്യങ്ങൾ മാഞ്ഞുപോകുന്നതുംഇരുൾ പടരുന്നതുംകണ്ട്‌പുലരികളോട് അമിതാവേശമോ പകലിനോട് അളവറ്റഭ്രമമോഇല്ലാതെ തുടരുക…,കിതപ്പിൽ എണ്ണംതെറ്റുന്ന ശ്വാസോച്ഛ്വാസങ്ങളെക്കുറിച്ചെന്തിനാണാവലാതി….?ഉപയോഗക്രമംചിട്ടപ്പെടുത്തിയവൻ അമിതവ്യയം ചെയ്യപ്പെടാനുള്ള എല്ലാപഴുതുകളും അടച്ചുഭദ്രമാക്കിയിട്ടുണ്ട്!ഇതുവരെ വെറുതെപ്പറഞ്ഞുംകേട്ടും നഷ്ടമായമാത്രകളിലേക്ക്സ്മൃതിയാനത്തിൽതുടരുന്നയാത്രയ-വസാനിക്കുമ്പോൾമുതലാണ് പുനർജന്മത്തിന്റെപുതിയ…