രചന : ഹരി കുട്ടപ്പൻ ✍

കണ്ണുകളിൽ പൂത്തിരിയും നെഞ്ചിനകത്ത് ചെണ്ടമേളവും മനസ്സിനകത്ത് ഉത്സവവും നടക്കുമ്പോഴാണ് പ്രണയപൂ വിരിയുന്നത്.
ഈ അവസ്ഥ മനസ്സിലൂടെ കടന്നുപോവുമ്പോൾ അന്ന് നിറപുഞ്ചിരിയിൽ തിളങ്ങുന്ന ഒരു മുഖം മനസ്സിൽ തെളിയും ആ മുഖത്തോടാവും പ്രണയം തോന്നുക ആ വികാരത്തെ അതേപടി ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു മനസ്സ് മുഖത്തിന്റെ ഉടമയ്ക്കുമുണ്ടായാൽ അവിടെ പ്രണയം പൂക്കുന്നു.
അവിടെ സമൂഹിക കെട്ടുപാടുകളോ തടസങ്ങളോ കാര്യമാക്കില്ല പ്രണയത്തെ സ്വന്തമാക്കാനും നെഞ്ചോട് ചേർത്തു പിടിച്ച് കൈകുമ്പിളിൽ വാരിയെടുക്കാനും വെമ്പൽ കൊള്ളുന്ന ഒരു മനസ്സ് മാത്രം.


അങ്ങനെയൊരു പ്രണയമാണ് എന്റേത്
സാമൂഹിക പ്രതിബദ്ധതകളും കുടുംബത്തിന്റെ എതിർപ്പും മറികടന്ന് ഭർത്താവ് രാജേഷേട്ടൻ അറിയാതെയുള്ള പ്രണയം.ഞാൻ ഒരു ഭാര്യയാണ് രണ്ടു മക്കളുടെ അമ്മയും ഇപ്പോൾ മനസ്സിലായി കാണുമല്ലോ എന്റെ പ്രണയത്തിന്റെ പ്രത്യേകത.
“ വിശാലമായ ഈ ലോകത്ത് സ്വാതന്ത്ര്യത്തോടെയുള്ള എന്റെ അവകാശം. “
രാജേഷേട്ടനെ പ്രണയിക്കുന്നുണ്ടോ എന്നറിയില്ല പക്ഷെ എന്റെ കൂടെ ജോലി നോക്കുന്ന സുധിയേട്ടനെ ഞാൻ ആത്മാർത്ഥമായി പ്രേമിക്കുന്നു. സുധിയേട്ടൻ ആളൊരു പാവമാണ് ആരോടും ദേഷ്യപ്പെടാതെ എല്ലാവരോടും ചിരിച്ചുകൊണ്ട് ബഹുമാനത്തോടെ പെരുമാറുന്ന ഒരു വിശാലമനസ്സിന്റെയുടമ.


വിവാഹിതനാണെന്നും അതിൽ കുട്ടികളുണ്ടെന്നും അവർ പിരിഞ്ഞിരിക്കയാണെന്നുമാണ് അറിയാൻ കഴിഞ്ഞത് കൂടുതൽ ചോദിച്ചിട്ടില്ല സുധിയേട്ടൻ പറഞ്ഞിട്ടുമില്ല. പക്ഷെ എന്റേടുത്ത് സൗമ്യനായും എന്തു പറഞ്ഞാലും അത് സാധിച്ചു തരുന്ന ആളായും കാണപ്പെട്ടു.
ഈ സാഹചര്യത്തിൽ നിങ്ങൾ ചിന്തിക്കുക ഞാൻ എന്റെ ഭർത്താവ് രാജേഷേട്ടനെ വഞ്ചിക്കുകയാണെന്നായിരിക്കും
പക്ഷെ അത് ശരിയാണോ…?
ഈ കപട ലോകത്ത് ഒന്ന് കണ്ണോടിച്ചിട്ട് ചിന്തിച്ചാൽ എന്താണ് എന്റെ മേൽ ആരോപിക്കാൻ പോവുന്ന കുറ്റം.. ?
പ്രണയിക്കുന്നത് തെറ്റാണോ…?
എന്റെ പ്രണയം കവികൾ വാഴ്ത്തിപാടിയ “ വൈകി വന്ന വസന്തം മാത്രം ” മറ്റെല്ലാ പ്രണയത്തേയും മൗനമായി അംഗീകരിക്കുന്ന സമൂഹത്തിന് ഇത് അംഗീകരിക്കാൻ കഴിയില്ലേ ..?


പ്രാരാബ്ധങ്ങളുടെ വേലിക്കെട്ടുകളെയും സാമൂഹികനിയമവ്യവസ്ഥയും മാനദണ്ഡമാക്കി ആത്മാർത്ഥപ്രണയത്തെ അംഗീകരിക്കാതിരിക്കുമോ?
ആത്മാർത്ഥമായ ഒരു പ്രണയം ഇന്നത്തെ സാമൂഹം കണ്ടിട്ടുണ്ടോ..?
അതിന് സാക്ഷ്യം വഹിച്ച ഒരു സമൂഹത്തെ നമ്മൾ മറന്നിരിക്കുന്നു. “ കള്ളൻമാരുടെ ഇടയിൽ നിന്ന് കുട്ടികള്ളൻ രക്ഷപ്പെടുന്ന ഒരു രീതി ..” ഒരു രൂപ കട്ടവനും കള്ളൻ എന്ന ചൊല്ല് മാറിയിരിക്കുന്നു.
“ കാപട്യമീ ലോകം ” എന്ന് അനുശാസിച്ച കാവ്യ മുകുളങ്ങളെ നിങ്ങൾക്ക് സ്തുതി നിങ്ങളിന്ന് ഭൂമിയിലില്ല എന്നാൽ വചനങ്ങൾ ജനമനസ്സുകളിലിന്നും നിലകൊള്ളുന്നുണ്ടെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ ആ മനസുകളിൽ ഇന്നുള്ള മാറ്റങ്ങൾ.


അവർക്കായി നിങ്ങളുയർത്തിയ ആശയങ്ങൾ വില പോകാത്തതെന്താണ്..?
സാമൂഹ്യനന്മയ്ക്കായ് അഹോരാത്രം പോരാടിയ നിങ്ങളുടെ പടവാളുകൾ തുരുമ്പിച്ചിരിക്കുന്നു.
പ്രേമിക്കുന്നതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട് പുരുഷ്യസാമീപ്യം ആഗ്രഹിച്ചരീതിയിൽ കിട്ടാതാവുകയും കുടുംബത്തിൽ ഒറ്റപെടുകയും ചെയ്യുന്നു അങ്ങനെയുണ്ടാവുന്ന ഒറ്റപ്പെടലിന്റെ വേദന വലുതാണ് ആ വേദനയും പേറിയുള്ള ജീവിതം മരണതുല്യവും
ഇതേ സാഹചര്യവുമായി ജീവിക്കാൻ ബുദ്ധിമുട്ടുന്ന മുഖങ്ങൾ നമ്മൾക്ക് ചുറ്റിലും ധാരാളം കാണും ഒരേ വേദന അനുഭവിക്കന്നവർക്ക് ആ വിഷമങ്ങൾ അതിന്റെ ആഴത്തിൽ ഉൾക്കൊള്ളാൻ കഴിയുമെന്ന വിശ്വാസം
അങ്ങനെയാണ് സുധിയേട്ടനെ പരിജയപ്പടുന്നത് തമ്മിൽ വലിയ പ്രായവ്യത്യാസമില്ലെങ്കിലും ഒരേ തരത്തിലുള്ള ജീവിതാനുഭവമാണുള്ളത് ജീവിതത്തെ കുറിച്ച് തുറന്ന കാഴ്ചപാടും നല്ല ചിന്താഗതിയുമുള്ള മനുഷ്യനെ എന്തുകൊണ്ടാണ് സ്വന്തം ഭാര്യ മനസ്സിലാക്കിയില്ല.


ചില്ലറ സഹായങ്ങൾ ചെയ്തുകൊണ്ടാണ് അടുത്തത് പിന്നെ എന്റെ ചെറിയ ദൗർബല്യങ്ങൾക്ക് തുണയായി താങ്ങായി കൂടെ നിന്നപ്പോൾ എന്റെ മനസ്സിൽ ഒരു ഇഷ്ടം നാമ്പിട്ടു . ആദ്യം നല്ല സുഹൃത്തായിരുന്ന സുധിയേട്ടനോട് പിന്നെയെന്നോ വല്ലാത്ത അടുപ്പം തോന്നി. സ്വന്തം ഭർത്താവിൽ നിന്നും ലഭിക്കാത്ത പരിഗണയും സ്‌നേഹവും ആദരവും എനിക്ക് നേരെ വച്ചു നീട്ടിയപ്പോൾ നിരസിക്കാനും കഴിഞ്ഞില്ല.
ഒളിച്ചും പതുങ്ങിയുമുള്ള സ്നേഹപ്രകടങ്ങൾ സന്തോഷപൂർവ്വം ആസ്വദിച്ചു. സമൂഹത്തിനു മുന്നിൽ ഞാൻ ഒരു തെറ്റ് ചെയ്യുകയാണെന്ന തോന്നൽ പതുക്കെ എന്നിൽ നിന്നും മാഞ്ഞുപോയി.


നമ്മുക്ക് ചുറ്റിലും കണ്ടുവരുന്ന സാമൂഹികസ്ഥിതി വിവരങ്ങൾ എന്റെ മനസ്സിൽ എന്നും ഒരു ബലമായി നിലക്കൊണ്ടു തെറ്റുകൾ ചെയ്യാത്തവർ ആരും തന്നെ ഉണ്ടാവില്ലന്ന വിശ്വാസം എന്നിൽ ഉറച്ചുനിന്നു.
തെറ്റുകൾ ചെയ്യാതിരുന്നാൽ കഴിവുകേടായി കാണുന്ന നമ്മുടെ സമൂഹത്തിൽ “ ഒരു തേപ്പ് പോലും കിട്ടാത്തവർ എന്തോ രോഗമുള്ളവരായി പരിഗണിക്കുന്ന പുതുതലമുറയുടെ മുന്നിൽ ഞാനും ഒരു രോഗമില്ലാത്ത മനുഷ്യസ്ത്രീയാവുന്നു ഭാവിയിൽ എന്റെ കുഞ്ഞുങ്ങളും അത് അംഗീകരിക്കും.


അങ്ങനെ സുധിയേട്ടനോടുള്ള പ്രേമ സാഫല്യത്തിനായ് ധാരാളം തത്വചിന്തകളും താരതമ്യവും മനസ്സിൽ പറഞ്ഞ് എന്നും മനസ്സിനെ ശുദ്ധീകരിക്കും.
തൊട്ടുരുമ്മി നിൽക്കാനും ഒന്നിച്ചിരുന്നു സംസാരിക്കാനും മനസ്സ് കൊതിക്കും സുധിയേട്ടൻ ഭയങ്കര കെയറിങ്ങാണ് എന്റെ ഭർത്താവിന് കഴിയാത്ത ഒരു കാര്യവുമതാണ്.


ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തി ചെയ്യുന്ന എന്തിനും വഴക്ക് പറയാനും താഴ്ത്തി കെട്ടാനും ശ്രമിക്കുന്ന ഭർത്താവിനെ എങ്ങിനെ സ്നേഹിക്കാനാണ്.
ഇത്രയൊക്കെയാണെങ്കിലും ഞാൻ എന്റെ ഭർത്താവിനെ വെറുക്കുന്നില്ല കാരണം എവിടെയോ തെറ്റിപോയ താളത്തിനു തുള്ളുന്നു അത്രതന്നെ ചിലപ്പോൾ പാവം തോന്നുമെങ്കിലും എന്തു ചെയ്യാൻ സമൂഹത്തിൽ കുടുംബമായി ജീവിക്കേണ്ടേ ..?.
സുധിയേട്ടനെ ഇഷ്ടമാണ് പക്ഷെ കുടുംബത്തെ വിട്ടിട്ടുള്ള കാര്യം എനിക്ക് ചിന്തിക്കാൻ കഴിയില്ല. പാർക്കും, ബീച്ചും, കോഫി ഷോപ്പും മടുത്തു ദൂരെ എവിടെയെങ്കിലും പോയി സ്വസ്ഥമായി ആരെയും പേടിക്കാതെ കുറച്ചു നിമിഷങ്ങൾ ചിലവഴിക്കണമെന്ന് സുധിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ സന്തോഷക്കൊണ്ട് വീർപ്പമുട്ടി.


അങ്ങനെ കുറച്ചു സ്വകാര്യനിമിഷങ്ങൾ വീണുകിട്ടാൻ വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചു കാലമായി പ്രണയപൂമരം വളരണമെങ്കിൽ കാമത്തിൽ ചാലിച്ച വളമിടണമെന്ന് പറഞ്ഞപോലെ തട്ടിയും തടവിയും നീങ്ങുന്ന ഞങ്ങളുടെ പ്രണയം തഴച്ചു വളരാൻ കാമത്തിന്റെ വളമാവാനുള്ള ആഗ്രഹം മനസ്സിൽ തുളുമ്പിനിന്നു.
എന്നിലെ കാമത്തിന്റെ നീരുറവ വറ്റി തീരും മുന്നേ സുധിയേട്ടനുമായി ഒരിക്കലെങ്കിലും പ്രണയത്തിൽ ചാലിച്ച ശാരീരികബന്ധം സാധ്യമായാൽ ആ ഉള്ളിലെ പൗരഷം മനസ്സിലാക്കാൻ കഴിഞ്ഞാൽ ഞാൻ കൃതാർത്ഥതയാവും.
ഭർത്താവുമായുള്ള കാമകേളിയിൽ എന്റെ ഇഷ്ടങ്ങൾക്ക് മുകളിൽ രാജേഷേട്ടന്റെ ആവിശ്യങ്ങൾ തുളുമ്പി നിൽക്കും ഞാൻ ആഗ്രഹിച്ചപോലൊരു പ്രണയർദ്രമായ ശരീരികബന്ധം രാജേഷേട്ടനിൽ നിന്നും ഇതുവരെ സാധ്യമായിട്ടില്ല.


സകല കെട്ടുപ്പാടുകളും മാറ്റിവച്ചക്കൊണ്ട് ഒരു സംഗമം പ്രണയസാഫാല്യങ്ങൾ നിറഞ്ഞ തഴുകൽ തലോടൽ ആരും കൊതിക്കുന്നയൊന്ന് മനസ്സിൽ തളം കെട്ടികിടക്കുന്ന മോഹങ്ങൾക്കൊരു ശമനം ആ നിമിഷത്തിനായ് ഞാൻ കൊതിച്ചു.
രാജേഷേട്ടനുമായി നടക്കുന്ന സുഖകരമായ ശാരീരികബന്ധങ്ങളിൽ തടസം നിന്നിരുന്നത് ജീവിതലക്ഷ്യങ്ങളും കുടുംബഭാരവും കഷ്ടപ്പാടിന്റെയും കണക്കുകളുമാണ് എത്ര പരിശ്രമിച്ചാലും പ്രണയത്തിലധിഷ്ഠിതമായ ശാരീരികബന്ധം സാധ്യവുമല്ല.


അതുകൊണ്ടാണ് ശാരീരികബന്ധങ്ങൾ എന്നും ഒരു കാട്ടിക്കൂട്ടൽ മാത്രമായി പരിയവസാനിക്കുകയും ചെയ്യും എല്ലാത്തിനുശേഷവും ആശകളും ആഗ്രഹങ്ങളും ബാക്കിയാവും എന്നാൽ ഇത് ബന്ധനങ്ങളെയും മറികടന്ന ഒന്നാവണം മനസ്സിന്റെ കോണിൽ ഒരു നിധിപോലെ സൂക്ഷിക്കാൻ പോന്നത് പിരിമുറുക്കങ്ങളും പേടിയുമില്ലാതെ അലിഞ്ഞുചേരണം.
വളരെ കാലത്തെ പ്ലാനിങ്ങ്ന്റെ ഫലമായി ഒരു ദിവസം ഒത്തു കിട്ടുകയും ചെയ്യ്തു. പക്ഷെ കുട്ടികൾ..? സ്വാർത്ഥതയോടെയോ സ്വന്തം വ്യക്തിക്ത്വത്തോട് നീതി പുലർത്താൻ വേണ്ടിയോ ഭർത്താവിനെ ഏല്പ്പിച്ചു പോവാം പക്ഷെ അതിന്റെയും ആവിശ്യം ഉണ്ടായില്ല. കുട്ടികളെ ഒരു സുരക്ഷിത കൈകളിൽ ഏല്പ്പിച്ചു.


മലയോരങ്ങളും താഴ്‌വരകളും ആസ്വദിച്ചുകൊണ്ട് പ്രതീക്ഷയോടെയുള്ള യാത്ര പൂക്കളും പുൽമൈതാനവും അരുവികളും അതിമനോഹരമായി തോന്നി സുധിയേട്ടന്റെ സാമിപ്യം കൂടിയായപ്പോൾ സ്വർഗ്ഗം സ്വന്തമായപോലെ, മനസ്സിൽ സന്തോഷത്തിന്റെ കുംഭം പൊട്ടിയോഴുകുകയായിരുന്നു.


കല്ല്യാണം കഴിഞ്ഞ അവസരത്തിൽ രാജേഷേട്ടന്റെ കൂടെ യാത്രപോയിരുന്നു പക്ഷെ അന്നത്തെ യാത്രയുടെ ഒരു നേരിയ ഓർമ്മമാത്രമയുള്ളൂ. അന്ന് പരിഭ്രമവും ആശങ്കയും അതിലുപരി കുടുംബജീവിതലോകത്തേക്ക് കടക്കാൻ പോകുന്നതിന്റെ ഭയവും ഓരോ നിമിഷവും വേട്ടയാടികൊണ്ടിരുന്നു ആസ്വാദനത്തെക്കാൾ ജിജ്ഞസയായിരുന്നു.
യാത്രയുടെ അവസാനം ഒരു മുറിയെടുത്തു വിശാലമായ ഒരു വീടിനു സമാനമായ ഹോട്ടൽ മനോഹരമായ ബെഡ് റൂം ഗ്ലാസ്‌ ഡോർ തുറന്നാൽ ബാൽക്കണി അതിവിശാലമായ ലോൺ പുറത്ത് നല്ല മഞ്ഞുമൂടിയ തണുത്ത അന്തരീക്ഷം.
തണുപ്പും പൂർണ്ണനിലാവുള്ള നിശബ്ദതയുടെ ഒരു രാത്രി, അവിടെ തടസങ്ങളോ മതിൽക്കെട്ടുകളോയില്ല മനസ്സിൽ പ്രണയം മാത്രം രാജകുമാരിയെ പോലെ തോന്നുന്നുയെന്ന് സുധിയേട്ടൻ പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷത്തിന്റെ തിരയിളക്കമുണ്ടായി.


സുധിയേട്ടന് പേടിയുണ്ടായിരുന്നു എന്നാലും രാത്രിയുടെ യാമങ്ങൾ രസകരമായി മുന്നോട്ട് നീങ്ങി തൊട്ടും തലോടിയുമുള്ള സംസാരം എനിക്ക് ഇഷ്ടപ്പെട്ടു.
സുധിയേട്ടന്റെ ചൂടും വിയർപ്പിന്റെ ഗന്ധവും ആസ്വദിക്കാൻ ഒരു ആവേശമെന്നിൽ നിറഞ്ഞു നിന്നു, വെറും മനുഷ്യസഹജമായ ആവിശ്യം എന്നിലെ കാമാർത്തി വർധിപ്പിച്ചുകൊണ്ടിരുന്നു അപ്പോഴും സുധിയേട്ടൻ സംസാരിച്ചുക്കൊണ്ടിരുന്നു.
തണുപ്പ് തഴുകുമ്പോഴും സുധിയേട്ടന്റെ നെഞ്ചിൽ തല ചായിച്ചിരുന്നപ്പോഴും ഭർത്താവിനെയോ കുട്ടികളെയോ കുറിച്ച് ഓർത്തതുപോലുമില്ല പ്രണയം അല്ലെങ്കിൽ കാമം മുട്ടി നിൽക്കുമ്പോൾ വേറെ ഒന്നിനും സ്ഥാനവുമില്ല കാമസുഖത്തിനു വേണ്ടി മനുഷ്യൻ എന്തിനെയും വേണ്ടെന്നുവെക്കുമെന്ന വസ്തുത ഞാൻ മനസ്സിലാക്കുന്നു.
തന്മൂലം നടക്കുന്ന ആക്രമണത്തിൽ ആരെ കുറ്റം പറയാൻ കഴിയും “ നമ്മുടെ ആവിശ്യം അപരന് അനാവിശ്യമായി തോന്നും തികച്ചും സ്വാഭാവികം.” സ്വന്തം കാര്യത്തിനുവേണ്ടി കണ്ണ് കെട്ടിയ കുതിരയെപ്പോലെ മുന്നോട്ട് നീങ്ങുന്ന മനുഷ്യരാണ് നമ്മുക്ക് ചുറ്റിലും അവരാണോ സമൂഹത്തിലെ അക്രമങ്ങളെ കുറിച്ച് പരാതി പറയുന്നത് അവരുടെ ആവശ്യമല്ലാതെ വേറെയൊന്നും അവർക്കറിയില്ല.


ഭർത്താവിനോട് വിരോധമോ വിദ്വേഷമോയില്ലാത്ത ഞാൻ ഇങ്ങനെ ചിന്തിക്കുമ്പോൾ ക്രൂരപീഡനങ്ങൾക്ക് ഇരയാവുന്നവരും ആരാലും വിലകൽപ്പിക്കാതെ ശവം കണക്കെ ജീവിക്കേണ്ടിവരുന്നവരും എങ്ങിനെ പ്രതികരിക്കും എന്ന് ചിന്തിക്കാൻ കഴിയില്ല.
രാത്രിയുടെ കനം കൂടിയത്തോടെ തണുപ്പിന്റെ ശക്തിയും കൂടിവന്നു ശരീരം ചൂട് കൊതിച്ചു തുടങ്ങിയിട്ട് കുറച്ച് നേരമായി സുധിയേട്ടൻ അതിനുള്ള തെയ്യാറെടുപ്പുകളൊന്നും തുടങ്ങിയിട്ടുമില്ല കെട്ടിപിടിച്ചും തലോടിയും ഒന്ന് രണ്ടു ചൂട് ചുംബനങ്ങൾ എന്നല്ലാതെയൊന്നുമായില്ല ആ തണുത്ത നിലാവുള്ള രാത്രിയിൽ ഞങ്ങൾ സംസാരിച്ചുക്കൊണ്ടിരുന്നു.


ഓഫീസിലെ പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളുമായിരുന്നു വിഷയമെങ്കിലും പ്രണയർദ്രമായ തലോടലുകൾ എന്നെ കോരിതരിപ്പിച്ചുകൊണ്ടിരുന്നു സുധിയേട്ടന്റെ വിരലുകൾ എന്നിലെ കാണാപുറങ്ങൾ തേടി ഇഴഞ്ഞു നടന്നു.
പുറത്ത് ഇഴഞ്ഞു നീങ്ങുന്ന യാമങ്ങളെ ശപിച്ചുകൊണ്ട് ആ കൈകളിൽ കിടന്ന് പുളഞ്ഞുകൊണ്ടിരുന്നു. സുധിയേട്ടനിൽ നിന്ന് പ്രതികരണങ്ങൾ പതുക്കെ കുറഞ്ഞു വന്നു കാര്യമായി ഒന്നും നടന്നുമില്ല. രാജേഷേട്ടനാണെങ്കിൽ കാര്യം കഴിഞ്ഞ് എന്തെങ്കിലും കുറ്റവും പറഞ്ഞ് അങ്ങോട്ട് മാറി കിടക്കുമായിരുന്നു.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് സുധിയേട്ടൻ കെട്ടിപിടിച്ചപ്പോഴും ചുംബിച്ചപ്പോഴും കാമാഗ്നിയുടെ ഒരു അഭിനിവേശമോ ചൂടോ അനുഭവിച്ചില്ല മാത്രമല്ല കാമത്തിന്റെ തീക്ഷണത ആ കണ്ണുകളിലും കണ്ടില്ല.


ഞാൻ വിചാരിച്ചു പ്രണയത്തിൽ മുഴുകിയിരിക്കുകയാണെന്നാണ് ശാരീരിക ചേഷ്ടകൾ പ്രകടിപ്പിച്ചു നോക്കിയെങ്കിലും അനക്കമില്ല പതുക്കെ ഉറക്കചടവുകളുമായി.
രാത്രിയുടെ യാമനങ്ങൾ തണുപ്പിനെ ഭേദിച്ചു നീങ്ങിക്കൊണ്ടിരുന്നു ആ തണുപ്പിലും ചന്ദ്രൻ തീക്ഷതയോടെ ജ്വലിച്ചു സുധിയേട്ടന് എന്നിലെ കാമത്തേക്കാളും പരിലാളന മതിയായിരുന്നു അതോടെ എന്റെ ആവേശവും ഇല്ലാതായി. താങ്ങും തണലുമായി ഒരാളെയാണ് സുധിയേട്ടന് ആവിശ്യം ഒരു തുണ ചേർന്നിരുന്ന് ഒന്ന് തലോടാൻ മാത്രം അങ്ങനെ കാത്തിപ്പിനുശേഷം കിട്ടിയ സാഹചര്യമില്ലാതായി .
അടുത്ത ദിവസം മുതൽ സുധിയേട്ടനിൽ മാറ്റങ്ങൾ കണ്ടു എന്നോടുള്ള സമീപനം ഗൗരവം നിറഞ്ഞതായി പിന്നെ തന്റെയാണെന്ന അധികാരവും. താൻ അറിയാതെയൊന്നും ചെയ്യാൻ പാടില്ലായെന്നായി എന്റെ സ്വകാര്യത പോലും ചോദ്യചിഹ്നങ്ങളായപ്പോൾ എനിക്ക് വിഷമം തോന്നി.സുധിയേട്ടനിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.


രാജേഷേട്ടന് അവഗണയാണെങ്കിലും എന്റെ സ്വകാര്യതയിൽ ഇടപെടില്ലായിരുന്നു പതുക്കെ പതുക്കെ ഞാൻ മനസ്സിലാക്കി കുടുംബത്തിൽ എനിക്കുള്ള സ്വാതന്ത്ര്യം. ഞാൻ പോരായ്മയെ മാത്രം നോക്കികണ്ടിരിന്നുള്ളൂ സത്യത്തിൽ പോരായ്മയെക്കാളും നേട്ടങ്ങൾ ഉണ്ടായിരുന്നുയെന്ന് തിരിച്ചറിവുണ്ടായി രാജേഷ്ട്ടന്റെ അവഗണനപോലും സ്നേഹസാമീപ്യക്കൊണ്ട് ശരിയാക്കാമെന്ന് മനസ്സിലായി.
സ്വപനങ്ങൾ തണുപ്പിന്റെ നേർത്ത ഓർമ്മകൾ മാത്രമായി. പിന്നീടുള്ള ദിവസങ്ങൾ സുധിയേട്ടന് എന്നിലുള്ള അധികാരംവർധിച്ചു.


അധികാരത്തിന്റെ തീവ്രത കൂടിയപ്പോൾ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി എന്റെ സ്വസ്ഥത നശിച്ചുതുടങ്ങിയതോടെ ഞാൻ പതുക്കെ പിൻവലിഞ്ഞു. രാജേഷേട്ടനാണ് ഭേദമെന്ന് തിരിച്ചറിഞ്ഞു പിന്നീടാണ് അറിഞ്ഞത് സുധിയേട്ടന്റെ കുടുംബവും ഇതുപോലൊരു കാരണം കൊണ്ടാണ് പിരിഞ്ഞതെന്ന്.
“അക്കരെ നിൽക്കുമ്പോൾ ഇക്കര പച്ച പോലെ തോന്നും പക്ഷെ ഇക്കര വന്നാലറിയാം അക്കരയാണ് മെച്ചമെന്ന് “ അങ്ങിനെ ജീവിതം നശിപ്പിച്ച് ആത്മഹത്യ ചെയ്യന്നവരുണ്ട് അല്ലങ്കിൽ എല്ലാം സഹിച്ചുകൊണ്ട് നരകജീവിതം നയിക്കുന്നവരുമുണ്ട് .അതുകൊണ്ട് പ്രിയപ്പെട്ടവരെ ജീവിതത്തിൽ പോരായ്മകൾ ഉണ്ടാവും അതിൽ കൂടുതലും നമ്മുടെ ആവിശ്യങ്ങളുമായിരിക്കും
പക്ഷെ ആ പോരായ്മകളെ ജീവിതത്തിലൂടെ സാധിച്ചെടുത്ത് ഓരോ നിമിഷവും ആസ്വദിക്കാൻ ശ്രമിക്കുക നഷ്ടങ്ങളെ കുറിച്ച് ദുഖിക്കാതെ നേട്ടങ്ങളിൽ സമാധാനം കണ്ടെത്തുക.


സ്നേഹത്തോടെയുള്ള സമീപനങ്ങൾ പോരായ്മകൾ നികത്തപ്പെടും
ഞാൻ എന്തായാലും രാജേഷേട്ടനെ സ്നേഹിക്കാൻ തീരുമാനിച്ചു അതിലൂടെ എന്റെ പോരായ്മകൾ നികത്താനും “ ആരും മുൻകൂട്ടി പഠിച്ചിട്ടല്ലല്ലോ ജീവിതം തുടങ്ങുന്നത് ” “അതുപോലെ കുറച്ചു കഴിഞ്ഞ് എല്ലാം പഠിച്ചു എന്ന അഹങ്കാരവും അരുത്.”

ഹരി കുട്ടപ്പൻ

By ivayana