രചന : ചൊകൊജോ വെള്ളറക്കാട്✍
അപ്പാ – അപ്പാ… മുത്തപ്പാ….
അപ്പാ – അപ്പാ…. മുത്തപ്പാ…!
പാലയൂരപ്പാ..ഞങ്ങടെ പൊന്നപ്പാ…!
തോമാ മുത്തപ്പാ! അപ്പാ… മുത്തപ്പാ…!
ദൈവത്തിൻ സ്വന്തം നാട്ടില് –
കുന്നുകളും മലകളുമുള്ളൊരു നാട്ടീല് –
കേരം തിങ്ങും മാമല നാട്ടില് –
പായ്കപ്പലിറങ്ങി വന്നെത്തീയൊരു –
യേശുമഹേശൻ ശിഷ്യൻ തോമാസ്ലീഹാ…
നമ്മുടെ സ്വന്തം മുത്തപ്പാ…അപ്പാ….!
പാലയൂരപ്പാ………!!
അപ്പാ – അപ്പാ…. മുത്തപ്പാ…!
പാലയൂരപ്പാ..ഞങ്ങടെ പൊന്നപ്പാ…!
തോമാ മുത്തപ്പാ! അപ്പാ… മുത്തപ്പാ…!
മേലാളർ കുളിക്കും കുളത്തിൽ നിന്നും
ഉള്ളം കൈയ്യിൽ സലിലമെടുത്ത് – 1
വെള്ളമെടുക്കുമ്പോഴൊരു കുഴിയും..!
വെള്ളമെടുത്ത്, മേലെയെറിഞ്ഞ് —
വിണ്ണിൽ നിർത്തിയ പ്രിയ ശിഷ്യൻ!
നമ്മുടെ സ്വന്തം മുത്തപ്പാ…അപ്പാ….!
പാലയൂരപ്പാ………!!
അപ്പാ – അപ്പാ…. മുത്തപ്പാ…!
പാലയൂരപ്പാ..ഞങ്ങടെ പൊന്നപ്പാ…!
തോമാ മുത്തപ്പാ! അപ്പാ… മുത്തപ്പാ…!
“കണ്ടിട്ടേ വിശ്വസിക്കൂ…!
കാണാതൊന്നും വിശ്വസിക്കാൻ –
കഴിയില്ലല്ലോ” എന്നുരചെയ്ത –
കണിശക്കാരൻ മുത്തപ്പാ…
കർത്താവിൻ അരുമപ്രിയനേ..
തോമാ മുത്താപ്പാ…
നമ്മുടെ സ്വന്തം മുത്തപ്പാ…അപ്പാ….!
പാലയൂരപ്പാ………!!
അപ്പാ – അപ്പാ…. മുത്തപ്പാ…!
പാലയൂരപ്പാ..ഞങ്ങടെ പൊന്നപ്പാ…!
തോമാ മുത്തപ്പാ! അപ്പാ… മുത്തപ്പാ…!
മൈലാപ്പൂർ മലയിൽ വച്ച് –
കുന്തത്താൽ രക്തം ചിന്തി –
രക്തസാക്ഷിയായ് മൃത്യു വരിച്ച –
യേശുവിൻ അപ്പോസ്തലനാം മുത്തപ്പാ…!
“എന്റെ കർത്താവേ…! യെന്റെ ദൈവമേ…!”
എന്ന് പറഞ്ഞു കരഞ്ഞൊരു മുത്തപ്പാ…
നമ്മുടെ സ്വന്തം മുത്തപ്പാ…അപ്പാ….!
പാലയൂരപ്പാ………!!
അപ്പാ – അപ്പാ…. മുത്തപ്പാ…!
പാലയൂരപ്പാ..ഞങ്ങടെ പൊന്നപ്പാ…!
തോമാ മുത്തപ്പാ! അപ്പാ… മുത്തപ്പാ…!
