ഇടവപ്പാതിയാവുന്നതിൻ മുന്നായ്
കറുപ്പിൻ്റെ സന്ദേശമുയർത്തിപ്പിടിച്ചിട്ട്
വാനിൽ നിറഞ്ഞല്ലോ കാർമുകിൽമേഘം
ക്ഷിപ്രമായ് അതിതീവ്ര മഴയായി മേഘം
നാശം വിതച്ചിട്ട് പെയ്യാൻ തുടങ്ങി
മേഘത്തിൻ സന്ദേശം കേട്ടതുപോലെ
കൂട്ടിനായ് കടുപ്പത്തിൽ പവനനും കൂടി
കാറ്റിൻ്റെ നിർദ്ദേശം കേട്ടതുപോലെ
ആകാശത്തങ്ങു മിന്നുന്നു കൊള്ളിയാൻ
കൊള്ളിയാൻ തന്നുടെ തീവ്രവെളിച്ചത്തിൽ
മുഴങ്ങുന്നു കഠോരമാം ഇടിമുഴക്കങ്ങളും
മഴയും കാറ്റും ഇടിമിന്നലും ചേർന്ന്
ഭൂമിയിലാകെ നാശം വിതച്ചു
പ്രളയത്തിൽപെട്ടിട്ടും ഇടിമിന്നലേറ്റിട്ടും
പൊലിയുന്നുണ്ടല്ലോ ഒട്ടേറെ ജീവനുകൾ
കാറ്റിൻ്റെ തീവ്രമാം ശക്തിയിൽ പെട്ടിട്ട്
വൃക്ഷങ്ങളൊക്കെ കടപുഴകുന്നുണ്ട്..
നാലഞ്ചുനാളായിട്ടീയോരു ഭാവത്തിൽ
പെയ്തുതിമിർക്കുന്നതിനിടെയായിട്ടിത്തിരി
സൂര്യവെളിച്ചം ഭൂമിയിൽ പതിച്ചപ്പോൾ
വാനിലേക്കൊന്ന് ഞാൻ നോക്കുന്ന നേരത്ത്
പ്രകൃതിയേ നിങ്ങൾ വല്ലാതെ നോവിച്ചാൽ
ഇതുപോലെ കാലം തെറ്റിക്കൊണ്ടായി
ഇനിയും ഞാനീ അക്രമം തുടരും
എന്നോരു സന്ദേശം തരുന്നതുപോലെ
അർക്കനെ വിഴുങ്ങീട്ട് ഇരുട്ട് പരത്തീട്ട്
വാനിൽ നിറയുന്നു കാർമുകിലങ്ങിനേ ..

ലാൽച്ചന്ദ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *