രചന : ബിനു. ആർ. ✍
ഉത്രാടം നാളിൽ തിരുവോണത്തോണി
വന്നെത്തും,പമ്പാനദിക്കക്കരെനിന്നും
ആറന്മുളത്തപ്പനെക്കാണാൻ ചെമ്പട്ടിൽ
പൊതിഞ്ഞടുത്ത വറുത്തുപ്പേരിയോടെ,
ചക്കരവരട്ടിയോടെ,
പൂവടയോടെ..
തിത്തിത്താരാ.. തിത്തിത്തൈ..
( തിരുവോണ.. )
മാവേലി വന്നിട്ടോണം
കൊണ്ടിട്ട് മടങ്ങിപ്പോകാൻ നേരം
ഉത്രട്ടാതിയിലെ വള്ളംകളികാണാൻ
മനസ്സിലോരുമോഹമുദിച്ചപ്പോൾ,
തിത്തിത്താരാ.. തിത്തിത്തൈ..
(തിരുവോണ.. )
തിരുവോണം കണ്ടിട്ട് മടങ്ങണമെന്ന്
വാമനന്റെ ചൊല്ലുകേട്ടു
തിരുവാറന്മുളത്തപ്പനോടു കെഞ്ചിക്കേണു,..
തമ്പുരാൻചൊല്ലിയ ചൊല്ലുകേട്ട്
മാവേലിമന്നൻ സന്തോഷം കൊണ്ട്
തിത്തിത്താരാ തിത്തിത്തൈ തിത്തൈ
തിത്തൈ തകതോം….
(തിരുവോണ… )
♥️എല്ലാ സൗഹൃദങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ തിരുവോണാശംസകൾ ♥️