​കുരുതി കഴിഞ്ഞിന്നെന്റെ കരിങ്കാളി,
മലയിൽ നിന്ന് ഒഴുകിവരുന്ന
കബന്ധങ്ങൾ കണ്ടു പൊട്ടിച്ചിരിച്ചു.
അവളുടെ ചിരിയിൽ കൊടുങ്കാറ്റുലഞ്ഞു,
ചുറ്റും കുന്നുകൾ നടുങ്ങിക്കരഞ്ഞു,
ആർത്തട്ടഹസിച്ചു, ദിക്കുകൾ
ഭയം പേറി കറുത്തു,
​ചുടുനിണം ഒഴുകിപ്പരക്കും,
നാലുപാടും നരകമായി,
ആഴത്തിൽ വിറച്ച മലഞ്ചെരുവിൽ
ഉഗ്രമായൊരു നൃത്തം
തുടങ്ങിയോ കരിങ്കാളി.
​നീ എന്റെ മക്കളെ കൊന്നു,
കാടിന്റെ മക്കളെ കൊന്നില്ലേ?
ഞാനോ കാടിന്റെ കുറത്തിയുടെ കരിങ്കാളി.
മന്ത്രം ചൊല്ലി,
കാത്തിരിക്കുന്ന പ്രതികാരത്തിൻ കരിങ്കാളി
ശവക്കൂട്ടങ്ങൾ നീന്തിവരും പുഴയിൽ,
ഇരുൾപ്പടർന്നൊരാ രാത്രിയിൽ.
​അവളുടെ ദംഷ്ട്രകൾ തിളങ്ങുന്നു,
കണ്ണിലെ അഗ്നി ജ്വലിക്കുന്നു.
‘നിണം കുടിച്ചവനേ, നിൻ്റെ
ജീവൻ ഞാനെടുക്കും.
അവളുടെ ചിരിയിൽ കൊടുങ്കാറ്റുലഞ്ഞു,
ചുറ്റും കുന്നുകൾ നടുങ്ങിക്കരഞ്ഞു,
ഭയം പേറി ദിക്കുകൾ കറുത്തു,
നാലുപാടും നരകമായി.

മധു നിരഞ്ജൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *