രചന : സുരേഷ് പൊൻകുന്നം ✍
ജീവിതം, ഒരു കോണകം പോലെയാണ്,
ഇടയ്ക്കിടയ്ക്കൊന്നലക്കണം,
മുഷിവും നാറ്റവും മാറ്റി, പുത്തൻ
പോലൊന്നുടുക്കണം,
വിസർജ്ജ്യവാഹിയെങ്കിലും
ശരീരം പഥ്യ,മതേ പോലെ തന്നെ കൗപീനവും,
ഉടുത്തൊരുങ്ങി സ്പ്രേയടിച്ചു
വരുന്നവ. ൻ(ൾ)
അലക്കിത്തേച്ച കോണകം പോൽ,
മുഷിഞ്ഞു നാറുമ്പോൾ-
മൂലയ്ക്കെറിയുമ്പോൾ,
മനുഷ്യ, അത് തൻ നിൻ ഗതി,
നിന്നെച്ചുരുട്ടിക്കൂട്ടിയൊരു മൂലയിൽ
ചവുട്ടിക്കൂട്ടി…
ഇപ്പോളിടയ്ക്കിടയ്ക്ക് നീ,
നിൻ ഗരിമ
പറഞ്ഞു കൊണ്ടിരിയ്ക്കുന്നു,
ഒരിയ്ക്കൽ ഞാനവളെ,-
അല്ലെങ്കിലവളുമാരെ,
നിരന്തരം, നിരന്തരം…
നിരന്തരമതിനു സാക്ഷിയായവൻ,
നിൻ നനഞ്ഞു നാറിയ കോണകം,
അതിപ്പോളൊരു, മൂലയിൽ
നിന്നോടൊപ്പം….
ഒരു മാലിന്യക്കൂനയിൽ,
ഗതകാല കലികാമനകളിൽ-
ഭ്രമിച്ച്.. രമിച്ചിരുന്നവൻ നീ…
മുഷിഞ്ഞു നാറി…..
ഇതാ…..കിടപ്പൂ..നാറ്റം. നാറ്റം..

