രചന : രാജു കാഞ്ഞിരങ്ങാട്*

ചൊരിയും മഴയത്ത്
കുടയില്ലാതെ പരസ്പരം
കുടയായവർ നമ്മൾ
പൊരിയും വെയ്ലത്ത്
മരമില്ലാതെ പരസ്പരം
തണലായവർ നമ്മൾ
വസന്തം വരവായെന്ന്
നീ പറഞ്ഞു:
ശിശിരം വന്നു.
പൊള്ളുന്ന ഞരമ്പിൻ്റെ
വരമ്പത്തു നിന്നെത്തി നോക്കി
എവിടെ പൂക്കാലം ?!

പ്രണയം മറന്ന മനസ്സിൽ
വസന്തം വരാറില്ലെന്ന്.
ശിശിരത്തെ തീറെഴുതിതന്ന്
ഗ്രീഷ്മം മടങ്ങി.

രാജു കാഞ്ഞിരങ്ങാട്

By ivayana