ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

നിരാശ-ഗദ്യ കവിത

രചന : സത്താർ പുത്തലത് ✍ ഇന്നലെകളും നാളെയും ഇന്നിനെ കൊല്ലുകയാണ്കൊഴിഞ്ഞുപോയ ഇന്നലെകളിലോവരാനിരിക്കുന്ന നാളെയിലോ അല്ല ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക….നിരാശ ഹൃദയത്തെ പുൽകുമ്പോൾജീവിതം തന്നെ ചിലപ്പോൾവെറുക്കപ്പെട്ടതാവുo പലർക്കുംഎന്നാൽ ഓരോ ദുഃഖങ്ങളുടെയുംഇടവേളയിൽ സന്തോഷവുംനമ്മെ തേടി വരുന്നുണ്ട്..നിരാശയുടെ പടുകുഴിയിൽവീണമരുമ്പോൾ പലപ്പോഴും നാമത്കാണാതെ പോകുന്നതാണ്മഴ പെയ്തു…

ക്രിസ്തുമസ്സ് മരം തനിച്ചായി

രചന : ജോർജ് കക്കാട്ട് ✍ ക്രിസ്മസ് കഴിഞ്ഞു, മരം ഒഴിഞ്ഞു,നക്ഷത്രം താഴ്ത്തി, വെളിച്ചം കുറഞ്ഞു.പുൽക്കൂട് മാറ്റി, കളിപ്പാട്ടമെല്ലാംപെട്ടിയിലാക്കി, ചിരിയൊച്ച താണു. മധുരം തീർന്നു, പലഹാരം കാലി,സന്തോഷം മെല്ലെ, മങ്ങലായി മാറി.പുതുവർഷം വരും, പ്രതീക്ഷ നൽകും,ഓർമ്മകൾ മാത്രം, കൂടെ ബാക്കിയാകും. മഞ്ഞുകാലം,…

കാവൽക്കാരനെ ആവശ്യമുണ്ട്

രചന : ശ്രീജിത്ത് ഇരവിൽ ✍ ‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസശമ്പളം ഇരുപത്തിരണ്ടായിരം രൂപ. താമസവും ഭക്ഷണവും സൗജന്യം.’ആ പത്ര പരസ്യത്തിലെ നമ്പറിലേക്ക് വിളിച്ച് അക്ഷമനായി കാത്തിരിക്കുകയാണ്.‘ഹലോ….’ മറുതലം നീട്ടി ശബ്ദിച്ചു.“ഹലോ, നമസ്ക്കാരം… കാവലിന് ആളെ വേണമെന്ന് കണ്ടിട്ട്…

മനസ്സമതം❤️

രചന : ചന്ദ്രികരാമൻ പാത്രമംഗലം ✍ കാതരേ , കളിത്തോഴിയേ ,നിന്നെകാണാതേയിന്നു കേഴുന്നുകാത്തിരുന്നെൻ്റെ കണ്ണുകൾ രണ്ടുംനീർത്തുളുമ്പിയൊഴുകുന്നു! പാതയോരത്തെ പൂമരം ചാരിനിന്നെയും കാത്തുനിൽക്കവേ,മെയ് തലോടിയ തെന്നലൊന്നു നിൻതൂമണമെനിക്കേകയായ് ! കാലമെത്ര കഴിഞ്ഞുപോയ് ,നമ്മൾബാല്യകാലക്കളിത്തോഴർനാലുകാലോലക്കുട്ടിപ്പുരയിൽബാല്യലീലകളാടിയോർ ! മാലയൊന്നു നിൻ മാറിൽ ചാർത്തി ഞാൻമാരനായ് ചമഞ്ഞീടവേ,താമരത്തളിർതണ്ടു…

സ്നേഹത്തിൻ നക്ഷത്രവിളക്ക്

രചന : മഞ്ജുഷ മുരളി ✍ നിലാപ്പൂമഴ പൊഴിയുമീ ധനുമാസരാവിൽ,ഇരുളിലേക്ക് ജനാലകൾ തുറന്നിട്ട്,പാലപ്പൂവിൻ പരിമളം നുകർന്ന്,പാതിരാക്കാറ്റിൽ ഇളകിയുല്ലസിക്കുമെൻ്റെകുറുനിരകൾ മാടിയൊതുക്കി നിന്നഎന്നരികിലേക്ക് പറന്നെത്തിയ ആ തിത്തിരിപ്പക്ഷിയുംരാവേറെയായി എന്നെന്നെ ഓർമ്മിപ്പിച്ചു❕ഇന്നലെകളിൽ പൂത്തുവിടർന്നതും,പൂക്കാൻമറന്നതുമായ സ്വപ്നങ്ങളുടെനിറക്കൂട്ടുകൾ ചാലിച്ച്,എന്നിലെ പ്രണയവർണ്ണങ്ങളെല്ലാംതൂലികത്തുമ്പിലേക്കാവാഹിച്ച്,നോവിൻ്റെ അവസാനതുള്ളിയുംഊറ്റി ഞാനെഴുതുകയാണെൻ അവസാനവരികൾ…❕ഈ മഞ്ഞുകാലം എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.കൊഴിഞ്ഞുവീണ…

വീട് വാടകക്ക്

രചന : രാജേഷ് കോടനാട്✍ തുറന്ന് കാണും വരെകരാറെഴുതും വരെഅഡ്വാൻസ് കൊടുക്കും വരെവീട് മാത്രം വാടകക്കാണ്പിന്നെപ്പോഴാണ്ശ്വസിക്കുന്ന ജീവന് വരെനമ്മൾവാടകക്കാരനാവുന്നത്….ചവിട്ടിക്കയറുന്നപടികളിൽ നിന്ന്അച്ഛന്വാടകക്കാരനാവുന്നുഅശയിലഴിച്ചിട്ടവിയർപ്പിൽ നിന്ന്അമ്മക്ക്വാടകക്കാരനാവുന്നുഒഴിഞ്ഞു പോയവാടകക്കാരൻ്റെചുമരടയാളത്തിൽ നിന്ന്ബന്ധങ്ങൾക്ക്വാടകക്കാരനാവുന്നുതീർത്തുംഅസാന്നിദ്ധ്യമായഫോൺ കോളുകളിൽസുഹൃത്തുക്കൾക്ക്വാടകക്കാരനാവുന്നുകടമകളുടെ നെറുകയിൽവിഷാദം പൂക്കുമ്പോൾകരുതലുകൾക്ക്വാടകക്കാരനാവുന്നുഒന്ന്കരയാൻ പോലുമാവാതെസങ്കടങ്ങൾക്ക്വാടക കൊടുത്ത് മുടിഞ്ഞജീവിതങ്ങളാണ്ആറടി താഴ്ചയിലുംമണ്ണിന്വാടകക്കാരാവുന്നത്ഓരടി മണ്ണുംവാടകക്കെടുക്കുമ്പോൾനോക്കുക….അവിടെനിങ്ങളുടെശ്വാസങ്ങൾക്ക്ഇറങ്ങിപ്പോയ വാടകക്കാരൻബാക്കി വെച്ച കുടിശ്ശികയുടെവിറയലുകളുണ്ടായിരിക്കും.

ചിലതെല്ലാം വിശ്രാന്തിയിലാകട്ടെ !

രചന : പ്രകാശ് പോളശ്ശേരി ✍ കാറ്റേറ്റുധരണിയിൽവീണസൂനങ്ങളെല്ലാമേറ്റംജീവിതംജീവിച്ചതാകുമോ ,ആരാലുമോർക്കാതെജീവിച്ചയേറെനൽസൂനങ്ങളും പാഴായ് ജീവിച്ചതായിരിക്കില്ലെപ്രപഞ്ചമേ, നിൻ്റെ പാഴ്വേലകളാണോഅതോ ചേതോഹരങ്ങളിൽ,ചിലതെല്ലാംഅഹസ്സിൽപാഴായ്വേണമെന്നുനിയതികരുതിയതാകുമോഅവയ്ക്കായൊരുക്കിയ പ്രഹേളികയോസ്വർഗ്ഗംനൽവാക്കുകൾകൊണ്ടൊരുഹാരാർപ്പണം നടത്തിവിശ്രാന്തി കൊള്ളട്ടെയെന്നോർത്തതുമാകാംസ്വയമിരവിലുറങ്ങാനോമൽ തുടകളിൽതട്ടുന്നമാതാവിൻതലോടൽപോലെയൊരുമന്ദമാരുതൻവന്നുതലോടിവീഴ്ത്തുമ്പോൾ,നോവറിയാതെവീണപൂവിൻ്റെയുള്ളിലെങ്കിലുമൊരുദു:ഖംഘനീഭവിച്ചിരിക്കില്ലെഅതുപോലൊരു പ്രണയത്തെ കാംക്ഷിച്ചിരിക്കുന്നമനസ്സിൻ്റെ നേരറിയാൻ നോവറിയാൻ ആളില്ലാതെ വരുന്നേരം,അവയൊക്കെച്ചേർന്നൊരൊറ്റമേഘഗർജ്ജനംനേർത്തൊരുമഴയെങ്കിലും പെയ്യിച്ചിരിക്കില്ലെഅതൊഴുകി , പതിയായി പയോധിയെകണ്ട്തൽക്കാലംപരിഭവമില്ലാതടങ്ങിയിടട്ടെയല്ല ഈ ജന്മം,ഇനിയുംവരാതിരിക്കില്ല യർക്കൻ തീഷ്ണഭാവത്തോടെപിന്നെയും…

ഞങ്ങളുടെ ദൈവത്തെ അവർ മോഷ്ടിച്ചു…

രചന : ജിഷ കെ ✍ ഞങ്ങളുടെ ദൈവത്തെ അവർ മോഷ്ടിച്ചു…ഞങ്ങളുടെ വേദനകളും അത്താഴപട്ടിണികളുംവെളിച്ചെമെന്ന പ്രതീക്ഷയുംആരൊക്കെയോ ചേർന്ന് പങ്ക് വെച്ചു…ഇരുളിന് മറുവശംഞങ്ങൾ ഉറക്കം അണച്ചു വെച്ച്അതിന്കാവൽ കിടക്കുന്നുഞങ്ങളുടെ സ്വപ്നങ്ങളിൽവറ്റി പ്പോയ വീഞ്ഞു ഭരണികളുംവിജനമായ വിവാഹ പ്പന്തലുകളും മാത്രംആഘോഷങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടഞങ്ങളുടെ…

ആരാധന

രചന : എം പി ശ്രീകുമാർ✍ മണ്ണിൽ പിറന്നദൈവപുത്രനുമനസ്സിൽ പുൽക്കൂ-ടൊരുക്കി വച്ചു.പലകുറി പതിഞ്ഞയാപതിരാർന്ന ചിന്തക-ളൊക്കെയുംമെല്ലവെ പെറുക്കി മാറ്റിപകിട്ടാർന്ന നൻമതൻപൊൻവെട്ടമെത്തുവാൻവാതായനങ്ങൾതുറന്നിട്ടുകമനീയ കാന്തിയിൽതാരകൾ തൂക്കികതിർമഴ പെയ്യുവാൻകാത്തിരുന്നുമണിദീപം കത്തിച്ചുമലരുകൾ വിതറിഉണ്ണിയെ വരവേൽക്കാൻകാത്തിരുന്നു.മണ്ണിൽ പിറന്നദൈവപുത്രനുമനസ്സിൽ പുൽക്കൂ-ടൊരുക്കിവച്ചു.

എൻ്റെ പ്രാർത്ഥന

രചന : അനിഷ് നായർ✍ എൻ്റെ പ്രാർത്ഥനയ്ക്കുത്തരമാകുവാൻബലിയായ് തെളിഞ്ഞവനേഎന്നെന്നും ഞങ്ങളോടൊപ്പമിരിക്കാൻഅപ്പമായ് തീർന്നവനേ.ഞാൻ ചെയ്ത പാപങ്ങളെല്ലാമേൽക്കുവാൻകുരിശിൽ പിടഞ്ഞവനേയാതനയേറ്റുകൊണ്ടന്നു നീ താണ്ടിയപാതയെ നിത്യവുമോർത്തിരിക്കാം. (പല്ലവി)എൻ്റെ വഴിയിലെ മുള്ളുകൾ പോലുംനീ പണ്ടേ ശിരസ്സാലെ സ്വീകരിച്ചുഅതിലൂറും രക്തകണങ്ങളാൽ നീയെൻ്റെപാപങ്ങളന്നേ ഏറ്റെടുത്തുവഴി തെറ്റിയലയുന്ന ഞങ്ങളെയോർത്തെൻ്റെഇടയനാം നീയെന്നും വേദനിക്കുംനല്ലിടയനാം നീയെന്നും…