ഞങ്ങൾ മുംബൈ സഹപാഠികൾ നടത്തിയ ഒരു കരൾമാറ്റിവെയ്ക്കൽ വിജയഗാഥ .

സോമരാജൻ പണിക്കർ* നമ്മൾ ഓരോരുത്തരുടെയും ജീവിതം ഓരോ അത്ഭുതം ആണ് , അല്ലെങ്കിൽ നിരവധി അത്ഭുത സംഭവങ്ങളുടെ പരമ്പര ആണ് . ഒരു പക്ഷെ യാദൃശ്ചികമായി സംഭവിച്ച പല സംഭവങ്ങൾ ആയിരിക്കും . ചിലപ്പോൾ അവ നല്ലതും ചിലപ്പോൾ ദുരന്തവും ആകാം…

മൂകമാം വിദ്യാലയം

ഷൈലജ ഓ കെ* പുത്തനുടുപ്പും പുള്ളിക്കുടയുമായിപുതുമഴയോടൊപ്പം തുള്ളികളിച്ചുംവിദ്യാലയാങ്കണത്തിലെത്തേണ്ടമക്കൾ ഓൺലൈനിലായി..ആശ്ചര്യമെന്നല്ലാതെന്തു പറയാൻകളി ചിരിയോടെ പാടി പഠിക്കേണ്ടപാഠങ്ങളോരോന്നുമൊ –റ്റയ്കിരുന്നല്ലോ പഠിക്കുന്നു.കാലത്തിനൊത്തു നീങ്ങാനവനുംബാല്യത്തിൽത്തന്നെ പഠിക്കുന്നുവഴിയോര കാഴ്ചകളും ചാറ്റൽമഴയുമൊക്കെ അന്യമാകുന്നുവോശിഷ്യരെ വരവേൽകാനായിട്ടൊ-രുങ്ങിയ സരസ്വതി ക്ഷേത്രമോനിർജീവമായി നിസ്സബ്ദമായിനിഷ്കളങ്ക ബാല്യത്തിൻപൊട്ടിച്ചിരിയും പിണക്കവുംകാണാനാകാതെ തേങ്ങുന്നു..മാതൃ വാത്സല്യവും വിജ്ഞാനവുമേകാൻഅധ്യാപികയെയൊന്നു തൊടാൻപിഞ്ചിളം മനസ്സ് വെമ്പുന്നു..മാറട്ടെ…

കെ ജയചന്ദ്രൻ

രജിത് ലീല രവീന്ദ്രൻ* മരിച്ചു പോയിട്ടും ജീവിച്ചിരിക്കുന്ന ഒരു മാധ്യമപ്രവർത്തകനുണ്ട് കേരളത്തിൽ. കെ ജയചന്ദ്രൻ എന്നാണയാളുടെ പേര്. മാതൃഭൂമിയിലും പിന്നീട് ഏഷ്യാനെറ്റിലെയും മാധ്യമപ്രവർത്തകനായിരുന്നു. മാതൃഭൂമിയിൽ വയനാട് ലേഖകനായിരുന്ന കാലത്ത് പട്ടിണിമരണം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത ബത്തേരിക്കടുത്ത ആദിവാസി യുവതിയുടെ കഥ പൊതുസമൂഹത്തിനു…

കുപ്പിവളകൾ

രചന~ഗീത മന്ദസ്മിത ഉത്സപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക്നീണ്ടു പോയി അവളുടെ ജീവിതയാത്രകൾ…വർണ്ണങ്ങൾ വാരിവിതറിയ കുപ്പിവളകളുമായ്വർണ്ണങ്ങളേതുമില്ലാത്ത വഴിത്താരകളിലൂടെ…അവൾ കണ്ടില്ല ഉൽസവങ്ങളൊന്നുമേഅവളണിഞ്ഞില്ല കുപ്പിവളകളൊന്നുമേശോഷിച്ച കൈവിരലുകളാൽ അവളണിയിച്ചുഘോഷങ്ങൾ കാണാൻ വന്ന പെൺകിടാങ്ങൾ തൻ കൈകളിൽസപ്തവർണ്ണങ്ങളെഴും കുപ്പിവളകൾഒരു തപ്തനിശ്വാസത്തിൻ അകമ്പടിയാൽവിലയേറിയ വാഹനങ്ങളിൽ വന്നിറങ്ങിയവർവിലപേശി വാങ്ങുന്നു ഈ വർണ്ണപ്പൊട്ടുകൾവിലപേശിയില്ലവളാരോടുമേവിലയില്ലാത്തവൾ അവളെന്നറിഞ്ഞവൾകിട്ടിയ…

സമാഗമം

സുദർശൻ കാർത്തികപ്പറമ്പിൽ* എന്നോ,തുടങ്ങിയ യാത്രതന്നന്ത്യമി-ങ്ങെന്നെന്നറിഞ്ഞിടാതേവം;ഏതോവിദൂരമാം തീരത്തിലേക്കെന്റെചേതസ്സുയർന്നേറിടുന്നു!സൃഷ്ട്ടിതന്നുൾപ്പൊരുളെന്തെന്നു ചിന്തിച്ചുദൃഷ്ടി മിഴിച്ചഹോ,നിൽക്കേ;ഞെട്ടറ്റുപൂവിന്നുമുൻപേ പൊഴിയുന്നമൊട്ടുകളെത്ര ഞാൻ കണ്ടു !ഞാനെന്ന ബോധത്തിൽ നിന്നുയിർപ്പൂ സർവ-മാ,നർമ്മഗീതികൾ പാടി!ആവുന്നതാർക്കതിന്നാന്തോളനങ്ങളെ-യാവോ,നിഷ്പന്ദമാക്കീടാൻ?ജീവന്റെ ഭാവപ്പകർച്ചകളോരോന്നു-മാവിലമേതും മറന്നേൻഓർക്കുന്നിതത്യത്ഭൂതപ്രേമസൗരഭംഓർത്തിടാനാവുകില്ലേലും!കാലമച്ചങ്ങലക്കണ്ണികൾകൊണ്ടെന്നു-കാലുകൾബന്ധിച്ചിടുന്നോ,അന്നോളമീയെന്റെയാത്രയഭംഗുരംമന്നിലീഞാൻ തുടർന്നീടുംജീവിതമാം നിലക്കണ്ണാടിയിങ്കലെൻ,പാവന സ്വപ്നങ്ങളൊന്നായ്,ബിംബിച്ചുനിൽക്കുന്നിതാത്മസമാഗമ-കാംബോജി രാഗങ്ങൾ മീട്ടി!ആരേ,നിയോഗിച്ചു,ഭൂമിയിൽ വിശ്വൈക-സാരങ്ങളോരുവാൻ നമ്മെ?ആയതിൻ മുന്നിലായാദരവോടതി-കായരായ്തന്നെനാം നിൽപ്പൂഒന്നേ,യറിഞ്ഞിടാനുള്ളു,നമുക്കുള്ളി-ലൊന്നിന്നമൂർത്ത സങ്കൽപ്പം!ഇന്നിൻ വിഹായസ്സിൽ പാറിപ്പറന്നതു,നന്നായറിവു,നാമാർദ്രം.

അശാന്തിയുടെ ഭൂപടം

ഷാജു. കെ. കടമേരി* എത്ര വെട്ടിയാലുംപകയൊടുങ്ങാത്തകൊന്ന് കൊലവിളിക്കുന്നവഴിതെറ്റിയ ചിന്തകൾകനലെരിയുന്ന കാലത്തിന്റെനെഞ്ചിൽ , ചോരക്കറകളാൽഅശാന്തിയുടെ ഭൂപടംവരയുന്നു.ചെറുപ്പം മൊട്ടിട്ടവേരുകൾ പിഴുതെടുത്ത്പ്രതീക്ഷകളറുത്ത്കൊലക്കത്തികൾ വരയുന്നവീടുകളിൽ നിന്നുംകാലൊച്ചകൾക്ക്കാതോർത്തിരുന്ന്പിൻമടങ്ങിപോകുന്നുപെയ്ത് തോരാത്ത കണ്ണുകൾ.മക്കളെ കാത്തിരുന്ന്മുഷിഞ്ഞ മനസ്സുകൾകുത്തിക്കീറുന്നകത്തികൾക്കിടയിൽഒറ്റമരച്ചില്ലയിൽനിലവിളികളായ് പൂക്കുന്നു.കത്തുന്നമഴയിലൂടിറങ്ങിയോടുംപൊള്ളും ശാപവാക്കുകൾകാലത്തിന്റെ നെഞ്ചിൽആഞ്ഞ് തറയ്ക്കുന്നു.സാക്ഷരസാംസ്കാരികകേരളംപുസ്തകതാളിൽ പഠിപ്പിച്ചമനോഹര വാക്കുകൾകഴുകി തുടച്ചിട്ടും പോകാത്തചോരക്കറകൾക്ക് മുകളിലൂടെപറന്ന്അശാന്തിയുടെഭ്രമണപഥങ്ങളിൽ വട്ടംചുഴറ്റിനമുക്ക് നേരെതീക്കണ്ണുകളെറിയുന്നു.മഹാമാരിയിലും…

കാവൽ

എൻജി മോഹനൻ, കാഞ്ചിയാർ*🅾️ ഒഴുകണം പുഴകൾ,തഴുകണം തെന്നൽതമസ്സു മാറി ,അഹസ്സിലൊത്തിരിനിറയണം കിളികൾ.ഇല അനങ്ങേണംകൂട്ടക്കിളി ചിലയ്ക്കേണംമനസ്സു മാറ്റി ഭൂമിയാകെകാവലാകേണം.മഴ നനയ്ക്കേണംജനുസ്സിൽ കുളിർനിറയ്ക്കേണംമണ്ണിലെ,ത്തരി കോറിയിട്ടൊരുമാല തീർക്കേണം.പുഴകളൊഴുകട്ടെനദികൾ നിറയട്ടെവലരികൾ ചെറുമൽസ്യമായിട്ടിനിയുമൊഴുകട്ടെ.കിളികൾ പാടട്ടെതൊടികളുണരട്ടെകാട്ടുചോലകൾ താളമിട്ട്തെന്നിയൊഴുകട്ടെ.മലകളുണരട്ടെമടിയിൽ, പൂ നിറയ്ക്കട്ടെകാറ്റിലൊത്തിരി ശേഖരിച്ചൊരുയാത്രയാവട്ടെ.ചിറകുണർത്തട്ടെമയിലുകൾ, നൃത്തമാടട്ടെവെയിലു തീർത്ത നിഴൽ പരപ്പിൽനാടുണർത്തട്ടെ.മഞ്ഞു പെയ്യട്ടെരാവുകൾ, ശാന്തി…

അവതാളങ്ങൾ

മോഹൻദാസ് എവർഷൈൻ* രാവിലെ പത്രം നിവർത്തിവെച്ച്, നറുക്കെടുപ്പ് ഫലങ്ങൾ വീണ്ടും, വീണ്ടും നോക്കി,പിന്നെ നിരാശയോടെ ലോട്ടറിടിക്കറ്റുകൾ കീറി അയാൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു. “ഒരുവിധത്തിലും താൻ കൊണം പിടിയ്ക്കാതിരിക്കാൻ ആരോ കൂടോത്രം ചെയ്തിരിയ്ക്കയാണ്. അല്ലെങ്കിൽ ഇത്രയും ടിക്കറ്റിൽ ഒന്നിനെങ്കിലും…

പ്രണയവിഹായസ്സ്

രചന : രാജശേഖരൻ* പൂവുകൾക്കേതു പൂമ്പാറ്റകൾ സ്വന്തം ?പൂമ്പാറ്റകൾക്കേതു പൂവുകൾ സ്വന്തം ?പൂമ്പാറ്റകൾക്കെല്ലാപൂവും കാമിനിമാർപൂവുകൾക്കെല്ലാശലഭവും കാമുകർ. പൂക്കൾതൻപുഞ്ചിരി സ്വന്തമെല്ലാർക്കുംപുലരിതൻകുളിരും സ്വന്തമെല്ലാർക്കുംരാത്രിതൻ ശ്യാമളവശ്യസൗന്ദര്യവുംപ്രേമാമൃതത്തേൻകനിയും സ്വന്തമാർക്കും. ഒരു പൂവിന്നഴകല്ല പൂങ്കാവ്ഒരു രാവുറക്കം മൃത്യുവുമല്ലനിർമ്മലാകാശ മേലാപ്പൊന്നില്ലെങ്കിൽപൗർണ്ണമിയഴകിൻ ചിത്രം നാം കാണുമോ? അതീന്ദ്രിയാനുഭൂതിതീർത്ഥമേകുംചന്ദ്രനും സൂര്യനും ജ്യോതിർഗോളവും,അവരുടെ മായികശക്തിവിലാസ-ങ്ങളാർക്കാനും…

ഭൂമി പുത്രി

രചന : ശ്രീകുമാർ എം പി* ഭൂമി തൻ മാറിൽ പുണ്യമായ് വന്നുപൂവ്വുപോൽ വിടർന്നു നീഭൂമിതൻ ഭാവമേറ്റുവാങ്ങിയഭൂമിപുത്രിയാണു നീ !സൂര്യതേജസ്സ്വെള്ളി വെയിൽ നാളങ്ങളാ-യേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.തീഷ്ണമാം ചൂടുംലാവാപ്രവാഹവുംഅഗ്നി സ്പുലിംഗങ്ങളുംവമിക്കുന്നഅഗ്നി മുഖമാർന്നഭൂമിയെപ്പോലെ നീ.പ്രകൃതി തൻ ദീർഘനിശ്വാസങ്ങൾപ്രചണ്ഡ പ്രവാഹമായ്വരുന്ന കാറ്റുകളെയേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.കനത്ത ദു:ഖങ്ങൾഘനീഭവിച്ചു…