കവിതയും ഞാനും
രചന : ഷൈലകുമാരി ✍️ ഇടയ്ക്കിടയ്ക്കവൻ ചാരെ വന്നിട്ടെന്നെ വിളിക്കും,മധുര സ്വപ്‌നങ്ങൾ കൊണ്ടെൻ മനസ്സു നിറയ്ക്കും.കൈയിൽ തൂലികതന്നിട്ടെന്റെയരികിലിരിക്കും,കണ്ണിൽക്കണ്ണിൽ നോക്കി ഞങ്ങൾ,കഥകൾ പറയും.രോഗം, ദുരിതമൊന്നുമപ്പോൾ,ഒാർമ്മയിലെത്തില്ല,മായികമായൊരു ലോകത്തേക്കെൻ,മനസ്സു പറന്നീടും.ഈണം ചുണ്ടിൽ മൂളിയടുക്കും,നോവതു മാറീടും,ഞാനറിയാതെ ആത്മാവിലൊരു,കവിത പിറന്നീടും.കവിതേ നീയണയുമ്പോൾ,ഞാനെന്നെ മറന്നീടും,പ്രണയമിങ്ങനെ നറുംനിലാവായ്,വിരിഞ്ഞുനിന്നീടും.ഇടമുറിയാതെ വരികളിങ്ങനെ,പിറന്നു വീഴുമ്പോൾ,മാഞ്ഞുപോകരുതേ നീയെൻ,കൂട്ടിനിരിക്കേണം.
ഇന്ന് കണ്ട ഒരു വാർത്ത.
രചന : മുത്തു കസു ✍️ ഇന്ന് കണ്ട ഒരു വാർത്ത.അത് വല്ലാത്തൊരു വാർത്തയായിരുന്നു.മനസ്സും. ശരീരവും. ഒരു പോലെ നോവറിഞ്ഞ വാർത്ത.അച്ഛനെ പേടിച്ചു മക്കൾ ഇരുട്ടിന്റെ മറവിൽ ഒളിച്ച കഥ. അച്ചനെക്കാളും തങ്ങൾക്കഭയം തരിക അച്ഛനുറങ്ങുന്ന പുരയുടെ പിന്നിലെ തൊടിയിലാണെന്നറിഞ്ഞ മക്കളുടെ…
‘എന്റെ നാട്, മലപ്പുറം ‘
രചന : അഷ്‌റഫലി തിരൂർക്കാട് ✍️ ഇന്ന് ജൂൺ 16.. നമ്മുടെ മലപ്പുറം ജില്ലയുടെ പിറന്നാൾ ❤❤❤മലപ്പുറത്തെ സ്നേഹിക്കുന്നവർക്കായ്എന്റെ വരയും വരികളും. മലകൾ നിറഞ്ഞൊരു നാട്പുഴകൾ നിറഞ്ഞൊരു നാട്സ്നേഹം കൊണ്ട് മനസ്സ് നിറയ്ക്കും, നമ്മുടെ സ്വന്തം നാട്വയലുകളുള്ളൊരു നാട്മരങ്ങളേറും നാട്പച്ചപ്പാലെ മനം…
ചുമടുതാങ്ങി .
രചന : മൻസൂർ നൈന ✍️ ഇടം പിടിച്ച വാചകമാണ് ‘ ചുമടുതാങ്ങി ‘.ഫോർട്ടുക്കൊച്ചി ബീച്ചിലേക്ക് സുഹൃത്ത് ഫാരിഷിന് ഒപ്പമുള്ള യാത്രയിലാണ് വെളിയിലെ എഡ്വേർഡ് സ്ക്കൂളിന് സമീപം ചരിത്ര ശേഷിപ്പായ ചുമടുതാങ്ങി ശ്രദ്ധയിൽപ്പെട്ടത്.എഡ്വേർഡ് സ്ക്കൂളും ചരിത്രത്തിന്റെ ഭാഗമാണ് . 1937 മെയ്…
ഊന്നുവടി
രചന : വിദ്യാ രാജീവ്✍️ ഏതോ ദു:സ്വപ്നംപോൽ വന്നുഭവിച്ചവിധിയുടെ പ്രഹരമേറ്റ്വിഭാര്യനായ ഞാൻ,വിജനതയുടെ തുരുത്തിൽചിന്താമഗ്നനായ് മരുവുന്നു .കാലത്തിൻ കുത്തൊഴുക്കിൽമൗനവൃതം പൂണ്ടയെൻമനോവാഞ്ഛകൾ എന്തോതിരയുകയാണിന്നു വീണ്ടും നിനവിൽ.രാജകീയ മകുടം ചൂടി വിരാജിച്ചയൗവനത്തിന്റെ കടന്നുപോയകാലം,സ്മൃതിയെ പലവുരു ആനന്ദതരളിതമാക്കീടുന്നു.വാർദ്ധക്യം ചുട്ടെരിച്ചഎൻ സൗകുമാര്യത്തിനുചിറകറ്റു പോയീടവേ..കൂടെയൊട്ടിനിന്ന സ്നേഹബന്ധങ്ങളിന്നുഎനിയ്ക്കു നേരെ പരിഹാസവാക്യങ്ങളുതിർക്കുന്നു.പരാതിയില്ലൊട്ടുമേ,പരിഭവമില്ലയാരോടും.ഊർജ്ജമില്ലാതെ തളർന്നുപോയൊരീദേഹിക്കിന്നു…
*”സ്നേഹസമ്പന്നനായ ഭർത്താവ്”*
രചന : ചാക്കോ ഡി അന്തിക്കാട്✍ അടുക്കളയിൽ,താഴെ ചിതറിക്കിടക്കുന്നനാളികേരം നോക്കി,കൊഞ്ഞനംകുത്തുന്ന,ചിരവയ്ക്ക് പുറകിലൊളിച്ചപൂച്ചയെ അയാൾ,ആഞ്ഞു തൊഴിയ്ക്കും.കിടപ്പറയിൽതുപ്പലും,കണ്ണീരും,വിയർപ്പുംവീണു കുതിർന്ന,പൂക്കൾ തുന്നിയ,തലയിണ വലിച്ചെറിയും.ഡൈനിങ്ങ് ഹാളിൽ,അയാൾ ശീർഷാസനംപഠിപ്പിച്ച കസേരകൾക്ക്,പത്മാസനംഭാര്യ പരിശീലിപ്പിക്കണം.പൂമുഖത്ത്,പേജുകൾ സ്ഥാനം തെറ്റിയ,കീറിയ ദിനപ്പത്രം ചരുട്ടി,വിവാഹ ഫോട്ടോയ്ക്ക്നേരെ വലിച്ചെറിയും.പൂന്തോട്ടത്തിൽ,അയാളുടെപ്രഭാത സവാരിയിൽ,നടുവൊടിഞ്ഞ,ഭാര്യ നട്ട,റോസാച്ചെടിമേൽ,കാർക്കിച്ചു തുപ്പും.അയാളുടെ കോപംഏറ്റുവാങ്ങിയ,തുരുമ്പു പിടിച്ച,പാതി അഴികൾ…
ശിഖയെടുത്തുവരൂ
രചന : പ്രകാശ് പോളശ്ശേരി✍ ഇനിയെത്രനാളുണ്ടാവുമെന്നറികയില്ല,അതിലിനിയിത്രപിണക്കങ്ങൾചേർത്തീടേണമോ,മൊഴിയെത്രപറഞ്ഞുനാ,മിണങ്ങി, യിനിമൊഴിയൊന്നുകാത്തിരിക്കയാണുഞാനും മലരൊത്തിരിയുണ്ടീഭൂമിയിലെന്നാലുംപാരിജാത മലരിൻ്റെ, വിശുദ്ധിവേറെയാണല്ലോപനിനീർപ്പൂവൊരു നൈർമ്മല്യപുഷ്പമെന്നാലുമതിൽക്കാണുമൊരുമുള്ള് കരടു തന്നെയല്ലേ, പാരിജാതത്തിൻ്റെ സിതസിദ്ധി പാരിലുണ്ടാകുമോ,പരിമളശുദ്ധി ഹാ!യെന്തു കേമവും,അതുപോലെയാണു നീയെനിക്ക് സഖീ,അറിയാമതു നിനക്കെന്നാലും നീ – ഇനിയെണ്ണിപ്പിറക്കുന്ന നാളുകൾ മാത്രംഅതിലൊരു വേദന കരടായ് വേണമോഇനിയൊരു പുലരിയില്ലെന്നാകിൽഇരുളടഞ്ഞ വഴിത്താരയിലൊരു…
ഉന്നം.
രചന : ബിനു. ആർ.✍ പന്ത്രണ്ടുകാരനായ ഞാൻ നട്ടം തിരിഞ്ഞ് എഴുന്നേറ്റു. നേരം പരപരാന്ന് വെളുക്കുന്നേയുള്ളു. ഓർമ്മവെച്ചനാൾ മുതൽ ഞാൻ നേരം വെളുക്കുന്നതിന്മുമ്പേ എഴുന്നേൽക്കും. അതൊരു ശീലമായിരുന്നു. കാരണമുണ്ട്, എന്നും എന്തെങ്കിലുയൊക്കെ കാരണമുണ്ടായിരിക്കും. ഞാൻ വായിച്ച ചിത്രകഥയിലെ നായകരെല്ലാം സൂര്യൻ വിരിയുന്നതിനുമുമ്പേ…
പഴകിദ്രവിക്കുന്ന ഇന്നലെകള്‍
രചന : Shangal G.T ✍ ഓരോ ഭവനത്തിലുമുണ്ട്പഴകിദ്രവിക്കുന്നഇന്നലെകള്‍അവിടെയുമിവിടെയുംചിതറിയുംമൂലയ്ക്കൊതുങ്ങിയുംവേണ്ടാധീനപ്പെടുന്നവ….(ഇങ്ങനെ പതുങ്ങിയ പിച്ചില്‍വെറുതെയങ്ങ്പറഞ്ഞുപോകുന്ന രീതിയാണ്ജീവിതത്തിനുള്ളത്..)ഓര്‍ത്തോര്‍ത്തി-രിക്കുമ്പോള്‍മറന്നുമറന്നുപോകുന്നമായകളാലേകൂട്ടിക്കൂട്ടിവയ്ക്കുമ്പോള്‍ഊര്‍ന്നൂര്‍ന്നുപോകുന്നദൈന്യതയാലേവെയില്‍ത്താളിലുംമഴത്താളിലുംഅതു തന്നെത്തന്നെപറഞ്ഞു പറഞ്ഞുപോകും…..മരിച്ചുപോകുമ്പോഴുംകീഴടങ്ങാതെ പിടഞ്ഞുണര്‍ന്ന്ശ്വാസത്തിന്റെഅവസാന വരിയിലുംപൂര്‍ണ്ണത്തില്‍നിന്നുപൂര്‍ണ്ണമെടുത്താല്‍പൂര്‍ണ്ണം ശേഷിക്കുമെന്നജീവന്റെ പാറുന്ന പതാകനാട്ടിനാട്ടിപോകും…മണ്ണിലേക്കുജീവിതത്തെ വലിച്ചുകെട്ടുന്നതലയില്‍ തോര്‍ത്തുമുറുക്കിയതനി നാടന്‍വരികളും പരീക്ഷിക്കും…എവിടേക്കാണ്മലകളും വയലുകളുംമാഞ്ഞുതീരുന്നത്…എങ്ങോട്ടാണ്കുയിലുകള്‍ പോലുംപറന്നകലുന്നത്എന്നൊക്കെഓര്‍ത്തുനോക്കുന്ന തനിപരിസ്ഥിതിവരികളുംഒരു പടിഞ്ഞാറന്‍വെയിലിന്റെകണ്‍നനവില്‍മുക്കിമേടക്കാറ്റ്മലഞ്ചെരുവുകളില്‍കുറിച്ചുകുറിച്ചുപോകും…രാത്രി അതിന്റെഅധിനിവേശങ്ങളുടെകരള്‍പിടയുന്നരൂപകത്തിളക്കങ്ങളില്‍കലാശം ചവിട്ടും…എന്നാല്‍പകല്‍പ്പിറവിക്കുതൊട്ടുമുന്‍പുള്ളഇരുട്ടിന്റെഅവസാന വരിയില്‍സകലസുനാമികളേംഒതുക്കിനിര്‍ത്തിപക്ഷിച്ചിലപ്പുകളുടെഅകമ്പടിയോടെ അത്പ്രതീക്ഷയുടെഅടുത്തപ്രകാശവരികളിലേക്കു നീങ്ങും….!