Category: കവിതകൾ

അപവർഗ്ഗം.

കവിത : ഹരിദാസ് കൊടകര* അരിവയ്പ്പുമടകളിൽആരിതോ കാസം പിടക്കുന്നുവല്ലോ വീടു വിട്ടു പാളയം വിട്ടു-അയഞ്ഞുചിതറിയ-തണൽബിംബ സത്രക്കെണികളിൽനിഴൽപ്പറ്റം ഘനിക്കുന്നുവല്ലോ മനോവേഗമായ് പവർഗ്ഗ-പരിണയം ചിന്തകൾപിൻവാക്കുമായ് ഹിതം ഗണിക്കുന്നുവല്ലോ ഇരുപത്തിനാലംഗുലം കാലിടരാജഭോഗത്തിനായ് കപ്പംകൈ കൊട്ടുന്നുവല്ലോ വീഴ്ചയറിഞ്ഞ ആമുഖത്തെപൂമുഖത്തൂണുകൾനിഴൽബലത്തിനായ് കേഴുന്നുവല്ലോ സർവ്വംദ്രവമായ് പവർഗ്ഗസൗമ്യംഅപവർഗ്ഗസാമരായ്പുലകൊള്ളുന്നുവല്ലോ ഏകീഭവിക്കുവാനായോരല്പനേരം വിട…ശാലകോ ബുദ്ധിദായക:(കോമാളിമാർ…

ഹരിതസങ്കീർത്തനം….!!!

രഘുനാഥൻ കണ്ടോത്* വരികരികിലെൻ പ്രിയേ!വരദേ !വരപ്രസാദമേ!ഇരിക്കാമൊരുമാത്രയീ‐നിലാമഴയിലമ്പിളിച്ചന്തം നുകരാം!ഇരുളിലിപ്പഞ്ചാരത്തരിമണൽ‐ത്തീരങ്ങളിൽ കൂടൊരുക്കാംനവയുവമിഥുനങ്ങളെന്നപോൽ!തീക്കനൽപ്പകലുകൾക്കിടയി‐ലത്യപൂർവ്വമീ ഹൃദ്യരജനികൾ!പ്രണയതരുക്കളിൽപഴുത്തുപോയെത്ര പച്ചപ്പുകൾ!പതനമാസന്നം പ്രിയതേപെയ്തൊഴിഞ്ഞൊരാകാശ‐ക്കുടക്കീഴിലെകൊയ്തൊഴിഞ്ഞ പാടങ്ങളായി നാംഇരുകൈവഴികൾ കരംഗ്രഹിച്ചൊരുമെയ്യായ് നീന്തി സംസാരസാഗരം!ഹരിതകേദാരങ്ങൾക്കുയർന്നുസ്മൃതികുടീരങ്ങൾരമ്യഹർമ്മ്യങ്ങളംബരചുംബികൾ!നഞ്ചപുഞ്ചകൾക്കന്ത്യവിധിനാടുനീങ്ങിയൊരു ജൈവമണ്ഡലം!തട്ടിയുണർത്തുക കല്ലറകൾതൻകെട്ടുതകർക്കുകമൃതസഞ്ജീവിനിയാവുക വേഗംഗതരവരാഗതരായീടട്ടെ!കേരതരുക്കൾ തരുണീമണികൾകാവടിയാടും നദിയോരങ്ങൾഇണയരയന്നപ്പിടകൾ നിരന്നുപ്രണയച്ചാട്ടുളിയെറിയും നേരംതെങ്ങുംചാരിയ പുഞ്ചിരിമുത്തിൻഹൃദയസരസ്സിൽ വള്ളംതുഴയുംവഞ്ചിപ്പാട്ടിനു താളംചേർക്കുംനെഞ്ചും കാറ്റും കായൽത്തിരയുംഞാറിൻമേനി വരിഞ്ഞുമുറുക്കിപുഷ്പിണിയായൊരു കാക്കച്ചെടിയുംകാറ്റിൻപ്രണയം പുൽകും…

പ്രണയപ്പേമഴ.

സുദർശൻ കാർത്തികപ്പറമ്പിൽ* ഇന്നലെനിശയിൽ നിൻനയനങ്ങളിൽ,വാർന്നൊരു പേമഴയോർപ്പൂഞാൻ!പൊന്നൊളി വിതറിയൊരക്കണ്ണുകളിൽനിന്നുമതങ്ങനെ ഞാൻ കാൺകേ;എന്നുടെ ഹൃദയത്തുടിയൊരുമാത്ര;നിന്നതറിഞ്ഞിതു ചോദിപ്പൂ,എന്തിനു വെറുതേ,തേങ്ങിപൊടുന്നനെ;ബന്ധുരമാം മിഴിനനയിക്കാൻ?ഏതൊരു വിരഹപ്രണയത്തിൻ നിഴൽ,പാതിരയിൽ വന്നഴലേകി,മേദുരമാം നിൻ മാനസവനികയി-ലാധിക്യം പൂണ്ടൊരുനിമിഷം!അറിയുന്നേനെന്നകമിഴികളിൽനി-ന്നൂറും ചുടുകണ്ണീരലയാൽ,പറയാനാവാതമലേ,യകതളിർവിറകൊൾവതു സർവവുമേവം!നാളുകൾ പുനരിങ്ങെത്രകടക്കിലു-മാളിടുമ,പ്രണയാഗ്നി ചിരം,കാളിമയാർന്നതി മധുരിമയോടനു-ഭൂതിപകർന്നകതാരിലഹോ!ഹൃദയം ഹൃദയത്തോടിഴചേർന്നതി-മോഹനകാവ്യം നെയ്താവോ,നിരുപമഭാവ വിഭൂതികൾതൂകി,പാരംപനിമതിബിംബം പോൽ;ശൈശവദശയിലുദിച്ചുയരുന്നൊരു,പേശലഭാവമതേ പ്രണയം!ഒന്നിനുമാകില്ലതിനുവിലങ്ങുക-ളൊന്നുമൊരൽപം സൃഷ്ടിക്കാൻ!മനസ്സിന്നാഴങ്ങളിലതനശ്വര-ഗാനശതങ്ങളുതിർത്താർദ്രംകനവുകൾതൻ പൂങ്കുളിർകാറ്റുകളായ്നിനവിലുണർന്നേ,യെത്തീടും!ജീവിതമെന്ന…

മൃതിമുഖങ്ങൾ.

ജെസ്റ്റിൻ ജെബിൻ* സിഗരറ്റ് കൂടിൽകിലോമീറ്ററോനോട്ടിക്കൽമൈലോരേഖപ്പെടുത്താറില്ല .എന്തിനാണത്പുകവലിക്കാർക്ക്അതിന്റെയാവശ്യംവരുന്നില്ലല്ലോ .മദ്യശാലയിലുംമദ്യക്കുപ്പിയിലുംഗൃഹാവശ്യങ്ങളോഅരിവിലകളോരേഖപ്പെടുത്തീട്ടില്ല .എന്തിനാണത്മദ്യപന്മാർക്കുംഅതിന്റേയാവശ്യംവരുന്നില്ലല്ലോ .പുകയിലക്കെട്ടിലുംബീഡിക്കൂടിലുംഹാൻസ്പേക്കറ്റിലുംദിവസങ്ങളേക്കുറിച്ചോ ,മാസങ്ങളേക്കുറിച്ചോവർഷങ്ങളേക്കുറിച്ചോരേഖപ്പെടുത്തീട്ടില്ലഎന്തിനാണത്ചുമച്ചും കിതച്ചുംമരിക്കാൻനടക്കുന്നവർക്കുംഅതിന്റേയാവശ്യംവരുന്നില്ലല്ലോ

അമ്മ.

കവിത : അശോക് കുമാർ* വരി പൊട്ടി നിലംമുട്ടിയാനര മൂടിയ കട്ടിലിൽപഴങ്കൂറപോലവൾകിടപ്പൂ……. തകര മേലാപ്പിന്റെഉഷ്ണവിരി ചൂടിയവൾവെന്തൊലിക്കുന്നൊരുവിങ്ങുന്ന നോവായികിടപ്പൂ ….. ദീനമോലുമാകണ്ണുകളിലിപ്പൊഴുംകുഞ്ഞു പിച്ചവയ്ക്കുന്നപൂഴി മൺചിത്രവും വിറയാർന്നചുണ്ടിണകളിലിപ്പൊഴുംതത്തിക്കളിക്കുന്നകൊഞ്ചൽ മൊഴികളും കരകവിയുന്നുഹൃദന്തത്തിൽഅമ്മിഞ്ഞപ്പാലിൻഅമൃതനുരകളും …….. കുഞ്ഞു മോനിന്ന്ആനയ്ക്കെടുപ്പതുവളർന്നതും ഇമ വെട്ടിയോർക്കുന്നുഅമ്മഇമയടയും മുമ്പൊന്നുകാണുവാൻ…..

ഓർമ്മയിൽ ഓർത്തെടുക്കാൻ.

മാധവ് കെ വാസുദേവ്* രണ്ടുകാതം നടക്കാം നമുക്കിനികുളിരു ചൂഴുമി സന്ധ്യയിൽ നിത്യവുംപങ്കുവെച്ചീടാം നമ്മൾക്കു വീണ്ടുമാപോയകാലത്തിൻ മധുരമാമോർമ്മകൾപണ്ടു നമ്മൾ പഠിച്ച പള്ളിക്കൂട മുറ്റമീവഴി പോയാൽ കടന്നിടാംകൊച്ചുതോർത്തുമായി മഴയിടവേളയിൽതാണ്ടിടാമെന്നുംപരൽമീൻ പിടിച്ച കൈ തോടുകൾ.കൽവിളക്കുകൾ തെളിയുന്നയമ്പലമുറ്റവും കടന്നു പാതയോരത്തിലെ നാട്ടുമാവിൻ നിഴലിൽപട്ടണവണ്ടിയെ കാത്തുനിൽക്കുന്നോരോർമ്മഓർത്തെടുക്കാം നമുക്കിന്നീ യാത്രയിൽ.ഇപ്പോഴും…

കാഴ്ചകൾ.

രചന : ശ്രീകുമാർ എം പി* “രാവിലെ തന്നെ മഴ വന്നുവൊഎന്തൊരു ശല്യംപിടിച്ച മഴ”“അല്ലെ, മഴയുടെ കാലമല്ലെനല്ല വിളവു കിട്ടിടേണ്ടെപൂമഴത്തുള്ളികളെന്തു ചേലിൽഭൂമിയ്ക്കു വെള്ളം പകർന്നിടുന്നു!”“ഒന്നുകിടക്കുവാൻ വയ്യായല്ലൊജോലിയ്ക്കു പോകണ്ടെ കാലത്തിന് ““ജോലിയ്ക്കു പോകുന്നെ നല്ലതല്ലെലോകത്തിനൊപ്പം നാം നീങ്ങിടേണ്ടെരാത്രി കിടന്നെന്നാൽപോരെ ദേഹംവീർത്തിടും വീണ്ടും കിടന്നെന്നാല്””…

പ്രണയനിലാവ് .

സുദർശൻ കാർത്തികപ്പറമ്പിൽ* നിന്നെയോർക്കാതില്ല പെണ്ണേ,യിന്നെനിക്കോണംഎന്നെയോർക്കാതില്ലയല്ലോ,നിനക്കുമോണം!അത്തമിങ്ങു വന്നിടുമ്പോൾ തന്നെപുന്നാരേ,അത്തലേതും മറന്നുഞാൻ കാത്തിരിക്കില്ലേ!ചെത്തിമന്ദാരങ്ങൾ നുള്ളാനക്കരെത്തോപ്പിൽ,മുത്തുമാല ചൂടിയാനൽകോടിയും ചുറ്റി,ചിത്തിരപ്പൂന്തോണിയേറി നീതുഴഞ്ഞെത്തേ,മുത്തമന്നു നൽകിയതുമോർപ്പുഞാൻ മുത്തേ!ആ മിഴിക്കോണൊന്നിളകെ,കോമളാംഗീ ഞാൻതൂമയാർന്നോരെത്രപൊൻ കിനാക്കൾ കണ്ടാവോ!പൂക്കളൊന്നായ് നുള്ളിനീയത്തോണിയിലേറെ,നോക്കിയീഞാനന്നിരുന്നതൊക്കെയോർക്കുന്നേൻ!പേടമാൻകണ്ണാളെ നിന്നെക്കൊണ്ടുപോയീടാൻചോടുവച്ചാ,കാടുമേടുതാണ്ടിഞാനെത്തേ,ഓടിവന്നെൻ മാറിലായ് നീചേർന്നുനിന്നീലേ,ആടിമാസക്കാറ്റുമേറ്റു നമ്മൾ നിന്നീലേ!ഇന്നുവേണ്ടെന്നിന്നുവേണ്ടന്നന്നുനീ ചൊല്ലേ,എന്നിലെപ്പൂവാടികയ്ക്കെന്തെന്തു നൊന്തെന്നോ!കാലമെത്ര പോയ്മറഞ്ഞെന്നാലുമാലോലം,ചേലിൽ നീവന്നെത്തിടുന്നെന്നുള്ളിലാമോദം!നീലവാനിലങ്ങുനോക്കി ഞാനിരിക്കുമ്പോൾ,താലവുമായെന്തുനീയെൻ മുന്നിൽനിൽക്കുന്നോ!കാണ്മു,ഞാനിന്നാവസന്ത…

🎴മൾബെറിത്തോട്ടത്തിലെ ലൈബ്രറി🎴

Zehraan Marcelo* ഇന്നലെയായിരുന്നു ഡയാലിസിസ്!ഭിഷഗ്വരൻമാർ എന്റെസിരകളിലൂടൊഴുകിയിരുന്നമിലൻ കുന്ദേരയുടെ രക്തംഊറ്റിക്കളഞ്ഞ് പകരം കാഫ്കയുടെരക്തം നിറയ്ക്കയുണ്ടായി.മൾബെറിത്തോട്ടത്തിലെ ലൈബ്രറിയുടെഅകത്തളത്തിൽ ഒരുപട്ടുനൂൽപ്പുഴുവായ് ഇഴയുകയും,അലമാരകളിൽ കാഫ്കയുടെ‘രൂപാന്തരം’ എന്ന കഥയടങ്ങിയപുസ്തകം തിരയുകയുമാണ് ഞാൻ.ലൈബ്രറിക്കെട്ടിടത്തിലെപഴകിയ നിശബ്ദതയെയും,ലൈബ്രേറിയൻ മൂങ്ങയുടെ തുളയ്ക്കുന്നനോട്ടത്തെയും നിസ്സാരമവഗണിച്ച്രണ്ട് പരുന്തുകൾ ഹിറ്റ്ലറുടെആത്മകഥാപുസ്തകം നിവർത്തിവെച്ച്അന്നേരമൊരു വാഗ്വാദമാരംഭിക്കുന്നു.ഹോ! എന്തൊരു ബഹളം. അസഹനീയം!ലൈബ്രറിക്ക് പുറത്തേക്കിഴയവേതർക്കം…

വെട്ടം.

രചന :- ബിനു. ആർ* കൈക്കുമ്പിളിൽ ഒതുങ്ങി-യിരിക്കുന്നൂ ഒരു കാഴ്ച്ച തൻവെട്ടംപോൽ, തെളിഞ്ഞിരിക്കുന്നൂഒരു നറുപൊൻവെട്ടംഒരു മിന്നാമിനുങ്ങിന്റെനുറുങ്ങുവെട്ടം…ജീവിതത്തിന്റെ ഉണർവെട്ടവു –മാകാമിത്,ചിലപ്പോൾ മഹാമാരിയിൽനിന്നുംരക്ഷപ്പെടാൻ മാനവന്റെമറുവെളിച്ചവുമാകാം…ചിലപ്പോൾ നൊന്തുപിടഞ്ഞമനസ്സിന്റെ ഉണർവുമാകാം,ചിലപ്പോൾ സ്വപ്‌നങ്ങൾനെയ്തുകൂട്ടും ചെറുപ്പത്തിന്റെമിന്നലൊളിയുമാകാം..ചിലപ്പോൾ പച്ചപിടിപ്പിക്കാംജീവിതത്തിനെയെന്നവീണ്ടുവിചാരത്തിന്റെ വെറുമൊരുതരിപൊൻവെട്ടവുമാകാം..ചിലപ്പോൾ, പിറകേ അടിവച്ചടിവച്ചുപോകുന്നേരം, ജീവിതം വീണ്ടുമൊരു പച്ചത്തുരുത്തായ്മാറിയെങ്കിൽ ! പിന്നിൽവരുന്നവർക്കെല്ലാംകച്ചിത്തുരുമ്പായി മാറിയേനേ……