നിർവ്വചനം.
കവിത : ഷാജു. കെ. കടമേരി* മഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്നപേറ്റുനോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക്നടന്ന് പോയ നെഞ്ചിടിപ്പുകൾപട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽവിങ്ങിപൊട്ടിപാതിരാമഴയിലേക്കിറങ്ങിപോയമുല്ലപ്പൂ ഉടലുകളുടെസ്മാരകശിലകൾ.അധികാര ഹുങ്കിന്വഴങ്ങികൊടുക്കാത്തഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന്പകിട്ടേകിയനക്ഷത്രവെളിച്ചം.ഒറ്റുകാരുടെഅന്തഃപുരങ്ങളിൽഉയർത്തെഴുന്നേൽക്കുന്നകഴുകജന്മങ്ങൾക്ക് നേരെനീട്ടിപ്പിടിച്ച ചൂണ്ടുവിരൽസ്വപ്‌നങ്ങൾ വരഞ്ഞഹൃദയപുസ്തകതാളുകൾക്കിടയിൽകെട്ടിപ്പുണർന്ന്പ്രണയതാഴ്‌വരയിലേക്ക്ചിറകടിച്ചുയരുംഇന്ദ്രജാലം.ചരിത്രപുസ്തകത്തിൽനിന്നും , ഇറങ്ങി വന്നവീരപുരുഷൻമാരുടെതോളത്ത് കയ്യിട്ട്നെറികേടുകളുടെവേരറുത്ത്സമത്വരാജ്യംകെട്ടിപ്പടുത്തവിപ്ലവചിറകുകൾ….
