Category: അറിയിപ്പുകൾ

നിർവ്വചനം.

കവിത : ഷാജു. കെ. കടമേരി* മഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്നപേറ്റുനോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക്നടന്ന് പോയ നെഞ്ചിടിപ്പുകൾപട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽവിങ്ങിപൊട്ടിപാതിരാമഴയിലേക്കിറങ്ങിപോയമുല്ലപ്പൂ ഉടലുകളുടെസ്മാരകശിലകൾ.അധികാര ഹുങ്കിന്വഴങ്ങികൊടുക്കാത്തഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന്പകിട്ടേകിയനക്ഷത്രവെളിച്ചം.ഒറ്റുകാരുടെഅന്തഃപുരങ്ങളിൽഉയർത്തെഴുന്നേൽക്കുന്നകഴുകജന്മങ്ങൾക്ക് നേരെനീട്ടിപ്പിടിച്ച ചൂണ്ടുവിരൽസ്വപ്‌നങ്ങൾ വരഞ്ഞഹൃദയപുസ്തകതാളുകൾക്കിടയിൽകെട്ടിപ്പുണർന്ന്പ്രണയതാഴ്‌വരയിലേക്ക്ചിറകടിച്ചുയരുംഇന്ദ്രജാലം.ചരിത്രപുസ്തകത്തിൽനിന്നും , ഇറങ്ങി വന്നവീരപുരുഷൻമാരുടെതോളത്ത് കയ്യിട്ട്നെറികേടുകളുടെവേരറുത്ത്സമത്വരാജ്യംകെട്ടിപ്പടുത്തവിപ്ലവചിറകുകൾ….

ജ്ഞാനകല്പം.

കവിത : മനോജ്.കെ.സി.✍️ കാട്ടുമുല്ലകൾ ചുറ്റിപ്പടർന്ന –ത്രമേൽ നിറവാർന്ന് നിശബ്ദമാംകടമ്പോടു ചേർന്നൊരാ പാറമേൽധ്യാനലീനനായ്…ചിന്തയിൽ ഗുണാത്മകം…ആത്മമൂർദ്ധാവിലോ മുനിയും…നറുനെയ്ത്തിരിനാളം…പരിപാകമൊത്ത സൂക്തരൂപങ്ങളാൽപ്രകാശം ചൊരിഞ്ഞെൻ…സഹസ്രദളപത്മത്തിനി –തളുകൾ വിടർത്തി…ഘോരാന്ധകാരമാമജ്ഞതയകറ്റി ” യെന്നെ മെല്ലെ…പുണ്യംപെറും കൈകളാലറിവിൻ നിറവിലേക്കുയർത്തിയ –ഗുരുക്കളേയോർത്തും…മനമാകെ അറിവിന്നനവധ്യ മരതകകിരണങ്ങൾ തൂവിയഅനുഭവസ്തംഭങ്ങൾ സ്മരണയിൽ നിറച്ചും…ഉണ്ണികൾ കുഞ്ഞിനാവിനാൽ തീർത്തസുദീർഘമാം ദേവതാദർശനങ്ങളും…അളവറ്റിഴ…

ഒരു സാധാരണ മനുഷ്യന്റെ വിചാരം.

കവിത : മംഗളാനന്ദൻ* “ഭാരതമെന്ന പേർ കേട്ടാലഭിമാന-പൂരിതമാകണമന്തരംഗം.കേരളമെന്നു കേട്ടാലോ തിളക്കണംചോര നമുക്കു ഞരമ്പുകളിൽ.”(1)ആരാദ്ധ്യനായ മഹാകവിയിങ്ങനെപാടിയതാണു നമുക്കു വേണ്ടി.‘കാവ്യം സുഗേയം’ തലമുറയങ്ങനെകാതോടു കാതു പകർന്നു പോന്നു.ഇന്നതു കേട്ടു പഠിച്ച ചെറു മകൾഎന്നോടു ചോദിക്കയാണീവിധം:-” ‘നിർഭയ’മാരുടെ മാനവും ജീവനുംനിർദ്ദയം വീണ്ടും കവർന്നിടുന്നു.പെണ്ണുടലിന്നും വെറും ചരക്കാകുമീമണ്ണിൽ…

കാർഗിൽ ചുവന്ന പരുന്ത്.

കവിത : ജീ ആര്‍ കവിയൂര്‍ * (വിജയ ദിവസം ജൂലൈ 26) ഭാരത ഹൃദയ വിപഞ്ചിയിലൊഴുകുംരാഗമാലികയായ് മാറുക നാംരണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതംഅമ്മക്കായ് അര്‍പ്പിക്കാംജീവിത പുഷ്പാഞ്ജലികളിതാ..!!കാര്‍ഗില്‍ മലയില്‍ മറഞ്ഞിരുന്നകറുത്ത മുഖങ്ങളെ ഓടിയകറ്റിവിജയം കണ്ട ദിനമിന്നല്ലോ ….ഇന്നുമതോര്‍മ്മയില്‍മിന്നുംബലിദാനത്തിന്‍ ദിനമിന്നല്ലോ…ഭാരത ഹൃദയ വിപഞ്ചിയിലൊഴുകുംരാഗമാലികയായ്…

കൈവിട്ടു പോയ കാന്തൻ .

രചന – സതി സുധാകരൻ.* എത്രയോ വർഷങ്ങൾ ജീവിത നൗകയിൽനീന്തിത്തുടിച്ചു നാം രണ്ടു പേരും.നിന്നോടോത്തു കഴിഞ്ഞ നാളുകൾഒഴുകുന്നോരോളമായ് തീർന്നുവല്ലോഎത്രയോ യാമങ്ങൾ നിന്നെയു മോർത്തെൻ്റെനിദ്രതൻ നീരാട്ടു വിട്ടു പോയി.നിന്നേക്കുറിച്ചുള്ള സ്വപ്നവുമായി ഞാൻഈ വഴിത്താരയിൽ നിന്നിടുന്നു.നീ വരില്ലെന്നറിയുന്നുവെങ്കിലും,കാത്തിരിക്കുന്നു ഞാൻ നിന്നെയോർത്ത്!നിൻമെതിയടി കാലൊച്ച കേൾക്കാനായ്വാതിൽപ്പടിയിൽ വന്നെത്തി…

പ്രണയരാവ്.

ഷിബുഗോപാലൻ.* ഇരുളില്‍ കവര്‍ന്ന പൊരുളിന്റെവില എന്തെന്നറിയാതെഅരികില്‍ കിടന്നുറങ്ങുന്നിവന്റെഅധരം കൊതിക്കുന്നു വീണ്ടുംവിരിയുന്ന ചുംബനപൂക്കളില്‍നുരയുന്ന പ്രണയത്തിന്‍മധുരം നുകരുവാന്‍…..കനിയായി സൂക്ഷിച്ച നിധികവരുമ്പോള്‍ അരുതെന്നുചൊല്ലേണ്ട നാവിന്റെ തുമ്പില്‍മധുരമായി പകര്‍ന്നതുഅറിയാതെ നുണഞ്ഞപ്പോള്‍അറിഞ്ഞു പോയി കനവിലെഅനുഭൂതിയെന്തന്നു…..കരളില്‍ കത്തിയപ്രണയത്തിന്റെ ജ്വാലയില്‍തിളച്ച മെയ്യഴകില്‍കൊതിച്ച മനസ്സുകള്‍ഫണം വിടര്‍ത്തിയനാഗങ്ങളായി പിണഞ്ഞിഴഞ്ഞുപോയീ സ്നേഹച്ചിതല്‍പ്പുറ്റു തേടി.

വിൽക്കുവാനുണ്ട്.

കവിത : ദീപക് രാമൻ. വിൽക്കുവാനുണ്ട്വൃക്കയും കരളും ,ഉദരത്തിനൊരു പിടിഅന്നം കൊടുക്കുവാൻ,വിൽക്കുവാനുണ്ടെന്റെവൃക്കയും കരളും . ഉറ്റവരുടയവരാരുമില്ലവിലപേശും ഇടനിലക്കാരുമില്ല.ആറടി മണ്ണിലന്തിയുറങ്ങുവാൻവിൽക്കുവാനുണ്ടെൻ്റെവൃക്കയും കരളും. വിൽക്കുവാനുണ്ടെൻ്റെവൃക്കയും കരളും.വിലയ്ക്കുവാങ്ങീടുവാൻമുന്നോട്ടുവരിക ;വിലയിട്ടു വാങ്ങാത്തഹൃദയത്തിനുടമകൾ. വിൽക്കുവാനുണ്ടെന്റെവൃക്കയും കരളും .മനസാക്ഷി മരവിച്ചമനസ്സിന്നുടമകൾ ,വിലപേശിടാതെപിന്നോട്ടുമാറുക . വിൽക്കട്ടെ ഞാനെൻ്റെമോഹവും സ്വപ്നവും,വിൽക്കട്ടെ ഞാനെൻ്റെദു:ഖവും ദുരിതവും.രക്തബന്ധങ്ങൾദൂരത്തുനിൽക്കുക,വിൽക്കട്ടെ…

ബലഹീനരുടെറീത്ത്.

താഹാ ജമാൽ* കുറച്ച് ദിവസം കാഴ്ചയുടെ നടുവിലായിരുന്നു. ചെവിയടഞ്ഞു തുടങ്ങുന്ന വാർത്തകളിൽ നിർവികാരതമാത്രം ഖനീഭവിക്കുന്നു. മിണ്ടാതിരുന്നാൽ ഇരുട്ടിൻ്റെ കരങ്ങൾ എന്നെയിരുട്ടിൽ ഞെരിച്ച് കൊല്ലും. തീർച്ച. എണ്ണത്തിന്അക്കങ്ങൾ പിന്നിടാനാണിഷ്ടം.പിഞ്ചിക്കീറിയ ഉടുപ്പ്ബലഹീനരുടെ റീത്തായിരുന്നു.സ്റ്റോപ്പില്ലാത്ത വണ്ടികളിലെപരസ്യം വായിക്കാൻ കഴിയാത്തതുപോലെകാമാതുരമാക്കപ്പെടുന്ന യുവത്വങ്ങൾ.പ്രഭോ,എവിടെയോ പിഴച്ചിരിക്കുന്നുപിരിവുകാർ മടങ്ങിപ്പോയ വീടുകളിൽതൂക്കിയിട്ട അടിവസ്ത്രങ്ങൾമോഷണം…

വായ്ത്താരികൾ.

എൻജി. മോഹനൻ നെല്ലാങ്കുഴിയിൽ* ഞാനൊരു കവി,ഒറ്റയാൻ,കരളു പറിച്ചെറിഞ്ഞ്പ്രതിക്ഷേധിക്കുന്നവൻ..തോന്നുന്നതെഴുതുംഅസഭ്യമില്ലാതെ .വേദനിക്കുമ്പോൾമനസ്സുരുകിക്കരയുംആരുമറിയാതെ ……..ചിന്തകളിലന്തിഅണയുമ്പോൾഈ കടത്തിണ്ണയിൽഉടുത്ത മുണ്ടു പൊതിഞ്ഞുകിടക്കും, ഏങ്ങിക്കരയുംഅക്ഷരങ്ങൾ നിരത്താനറിയില്ലഈണത്തിലെഴുതാനും……..എങ്കിലു മാളിക്കത്താൻപുകയുന്നൊരു തീക്കനൽഅടിയിലുണ്ടാവുംപാതിരാവിന്റെ നിരത്തുകളിൽഉറക്കെക്കരയുന്ന കുട്ടിയുടെശബ്ദത്തിനിടയിൽഏതോ ഒരമ്മയുടെ ഞരക്കംറോഡുവക്കിലെ പാലമരത്തിൽയക്ഷികൾ പറന്നിരിക്കവെമരച്ചില്ലകൾ തോറുംകാമക്കണ്ണുകൾ തൂങ്ങുന്നു.അരയിൽ സ്വർണ്ണം കെട്ടിയപെണ്ണിൻ മേനിയിൽകരിനാഗങ്ങൾപിണഞ്ഞു കൊത്തവേ,തൂണിലും തുരുമ്പിലുമുള്ളദൈവത്തിന്റെസന്തത സഹചാരിയായ്നാഗരാജനും വിഷം…

ഇതെന്ത് (ദു )ആചാരം..?

കവിത : ശ്രീരേഖ എസ്* അപവാദച്ചൂടിൽ‍ ചുട്ടെടുത്തപരദൂഷണദാഹവുമായിഅലയുന്നവർ.നാല്‍ക്കവലയിലെ അറവുശാലയില്‍മണം പിടിച്ചുനടക്കുന്നരക്തദാഹികളായ ചെന്നായ്ക്കൂട്ടം.മുഖംമൂടിയണിഞ്ഞസദാചാരചിന്തകർഎരിവും പുളിയും ചേര്‍ത്തമസാലക്കൂട്ടുണ്ടാക്കിഅടുക്കളപ്പുറങ്ങളില്‍ വിളമ്പുന്നുദുഷിപ്പ് നാറുന്ന ചുണ്ടുകൾഅത്താഴമേശയില്‍മൃഷ്ടാന്നമുണ്ണുന്നതിന്റെ ഏമ്പക്കം.മാനം നഷ്ടപ്പെട്ട പെണ്ണിന്റെജീവിതം വെച്ച് അർമാദിക്കുന്നകാമക്കോമരങ്ങൾഓര്‍ക്കാതെ പോകുന്നു.സ്വഗൃഹത്തിലെനാളെയുടെ വാഗ്ദാനങ്ങളെ.കിട്ടാത്ത മുന്തിരി പുളിക്കുമെന്നപഴമൊഴിയെ ഓർമപ്പെടുത്തിഓരിയുടുന്നു കുറുക്കജന്മങ്ങൾവഞ്ചനയും ചതിയുംഉള്ളിൽ നിറച്ച്പൗഡറും സെന്റുംപൂശി നടക്കുന്നവർ‍,ചീഞ്ഞളിഞ്ഞ മനസ്സിനെവർ‍ണ്ണ…