ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

സാക്ഷരത. …. ബിനു ആർ.

പ്രപഞ്ചത്തിൻ അടിവേരുതേടിയിറങ്ങവേകണ്ടതവിടെയൊരു അക്ഷത്തിൽ അക്ഷരങ്ങളുടെ ഞാത്തലുകൾ,പരിണാമത്തിന്റെ കാണാമറയാത്തൊരു സ്വപ്നം പോലെ…. !സാക്ഷരങ്ങളുടെ ലോകത്തിൽ പാറിപ്പറന്നു നടക്കവേ,മുതുമുത്തശ്ശിമാരുടെ ജല്പനങ്ങളിൽപ്പോലുംകാലഹരണപ്പെട്ട സ്വപ്നങ്ങളുടെ നിഴൽക്കൂറ്റങ്ങളായിരുന്നു,കാണാത്തകാറ്റിന്റെ നീലിമപോലെ…. !സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്തപ്പെട്ടപ്പോഴൊക്കെയുംനിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ്റകളെകണ്ടിട്ടേയില്ല ലോകം,കരിഞ്ഞയൗവ്വനങ്ങളിലെകാതരമിഴികളിൽ അക്ഷരമെന്ന സ്വപ്നം പോലുംഘനീഭവിച്ചിരുന്നതാരുമേ കണ്ടിരുന്നതുമില്ല…. !അകമേ സാക്ഷരമെന്നുപറയുമ്പോഴുംതിരിച്ചറിയപ്പെടാകാലത്തിൽ,അറിവിൻ സപ്തമഞ്ചലുകളിൽ കയറാത്തവർ,നനവില്ലാമണ്ണിലെ വിരകളെപ്പോലെയായിരുന്നു… !…

പൊൻമണി…. Kanakamma Thulaseedharan

പൂഞ്ചോലച്ചേലുള്ളപൂമുത്തോളേ..പൊന്നിളംപൂവിൻ്റെചേലൊത്തോളേ..പൊന്നാര്യൻപാടത്തെകതിരൊത്തോളേ..പൊന്നേലസിട്ടൊരുപൊന്നമ്പിളിയാളേ.താരാട്ടുപാട്ടൊന്നുതാളത്തിൽമൂളട്ടെതാളംപിടിച്ചോളൂതളിരിളം പൊന്നോളേ..താഴത്തുംതോളത്തുംചാഞ്ചാടിയാടുമ്പോൾതാനേ,നീ തുള്ളെടീതാമരപ്പൊൻമണീ.തങ്കക്കുടത്തിൻ്റെചെഞ്ചുണ്ടിൽപൂക്കുന്നതാമരമൊട്ടിനെചുംബിച്ചുണർത്തിഞാൻതാലോലമാട്ടിതാരാട്ടുമൂളുമ്പോൾതങ്കവുംമൂളുന്നുതാരാട്ടിൻചേലോടെ.തിങ്കൾക്കലമാനെകാട്ടിക്കൊതിപ്പിച്ചിട്ട്ഇങ്കുകൊടുക്കുന്നുചേലോലും ചെഞ്ചുണ്ടിൽ.തിത്തയ് തകതെയ്താളംപിടിക്കുമ്പോൾകുടുകുടെപ്പെണ്ണവൾചിരിമാല തീർക്കുന്നു.ഈണത്തിൽപാട്ടിൻ്റെഈരടിമൂളുമ്പോൾഇമയിണപൂട്ടിയുംഇമചിമ്മിനോക്കിയുംഇങ്കിനായ് കേഴുന്നുണ്ടീരടികൾഇമപൂട്ടിഉറങ്ങടിപെണ്ണാളേ….ഇതൾവീശിയുറക്കാമെൻപൊന്നോളേ… കനകംതുളസി.

പനമുടി ….. Nidhin Sivaraman

മുട്ടോളം മുടിയുണ്ടാർന്നു ഉണ്ണീടെമ്മക്ക്പനങ്കുല പോലടുന്നമുടി കണ്ടുദേശക്കാര് ശുണ്ട് കോട്ടുംമുട്ടോളം മുടി മച്ചിലെ ദേവിക്കുംമാങ്കൊത്തെ മങ്കക്കും മാത്രേള്ളൂ .ഉണ്ണീടെ അമ്മയെ ഉണ്ണി കണ്ടിട്ടില്ലഉണ്ണി പിറന്നാണ്ട് പിറന്നപ്പോ ഉണ്ണുമ്പോചോറിൽ മുടി നാരു കണ്ടെന്നു ചൊല്ലിമുടിക്ക് കുത്തി തറയിലടിച്ചു ഉണ്ണീടെ അപ്ഫൻമങ്കമ്മ പണ്ടും മിണ്ടാറില്ലപിന്നെയൊട്ടു മിണ്ടിയതുമില്ല…

മന്ദാരം…. Siji Shahul

അങ്കണനടുവിലൊരു ചെറുതറയില് മന്ദാരച്ചെടിനാമ്പിട്ടുഅമ്പലമുറ്റത്തുണ്ടിവളൊരു ചെറുവാടികപോലെ നാളായിദേവന് കണിയായ് നേദിക്കും ദിനംദേവിതൻ വാർമുടി ചൂടിക്കുംഹിമകണമുതിരും നാളിൽ കണ്ടുആ ചെറു മന്ദാരം പുഷ്പിച്ചുഉർവ്വശി മേനക രംഭ തിലോത്തമഅഞ്ചാമിതളില് വരലക്ഷ്മിതുഷാരമുത്തുകളിതളിൽ തൂക്കീവധുവായ് വിരിഞ്ഞു പുലരിയില്കാലേ കാമിനി തൊട്ടുതലോടുംധവളിമയാർന്നാ പുതുമലരിൽകാഞ്ചനാരചെപ്പിനു നടുവിൽകാണാം നല്ലൊരു ഉണ്ണ്യാട്ടംമൂറ്റത്തഴകൊടൂ വാഴും ചേലെഴുംഗോവിദാരം…

TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.

TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാ യി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കാണാം…

എല്ലാം വെറും തോന്നലാണ് …. Rafeeq Raff

സ്നേഹം, പ്രണയം, മണ്ണാങ്കട്ട !എന്നാൽ, മണ്ണാങ്കട്ടയാണുദാത്തമായ ചിന്ത.കാരണമതിനു സ്ഥായിയായൊരു സ്വഭാവമുണ്ട്,നിറമുണ്ട്, മണമുണ്ടലിവുമുണ്ട്.അമ്പട ഞാനേ…നിനക്കൊരു തോന്നലുണ്ട്.നീയാരൊക്കെയോ ആണെന്ന്,നിനക്കാരൊക്കെയോ ഉണ്ടെന്ന്,നിന്നെയാരൊക്കെയോ, എവിടെയൊക്കെയോകൺ പാർത്തു കാത്തിരിക്കുന്നുണ്ടെന്ന്.എല്ലാം വെറും തോന്നലാണു ഹേ…നിഷ്ഫലം, നിരാലംബം, നിനക്കാരുമില്ല.നിനക്കെന്നല്ല, ആർക്കും ആരുമില്ല.എല്ലാം വെറും തോന്നലാണു ഹേ…അറിവിന്റെ നിറവിലെത്താത്ത തോന്നൽ.അറിവിൻ നിറവിലെത്തിയാലേ നീയറിയൂ…ആരും…

തിരിച്ചറിവ്…… Shyla Kumari

തിരിച്ചറിവ്..നഷ്ടപ്പെടുമ്പോഴാണ് നാ൦ഇഷ്ടത്തിന്റെ വിലയറിയൂ ന്നത്,,കരയാനാവാതെ മനസ്സ് പിടയൂമ്പോഴാണ്നാ൦ കണ്ണീരിന്റെ വിലയറിയുന്നത്.ചിരി നഷ്ടപ്പെട്ട് മനസ്സ് ഉഴലുമ്പോഴാണ്നാ൦ പുഞ്ചിരിയുടെ വിലയറിയുന്നത്.സ്നേഹിച്ചവരെല്ലാ൦ ഒറ്റപ്പെടുത്തുമ്പോഴാണ്നാ൦ സ്നേഹത്തിന്റെ വിലയറിയുന്നത്.പകര൦ ഒന്നു൦ ചോദിക്കാത്ത ചിലനല്ല സ്നേഹങ്ങളെ കണ്ടുമുട്ടിയപ്പോഴാണ്ഇതുവരെ കണ്ടതെല്ലാ൦ മിഥ്യയായിരുന്നെന്ന്നാ൦ തിരിച്ചറിയുന്നത്.ഇതെല്ലാ൦ തിരിച്ചറിയുമ്പോഴാണ് നാ൦നമ്മളെ തിരിച്ചറിയുന്നത്..

പുണ്യതീർത്ഥം …. ജയദേവൻ കെ.എസ്സ്

ബ്രഹ്മ താരോദയ ബ്രാഹ്മമുഹൂർത്തത്തിൽകർമ്മാനുഷ്ഠാനമോടൂഴിതന്നിൽ,പുണ്യതീർത്ഥം തളിച്ചീടുന്ന രശ്മികൾപുണ്യാഹമേകുന്നിരുട്ടുമാറ്റി..സുസ്മേരമോടംബരത്തിൽ വിളങ്ങിടുംതസ്മൈ വെളിച്ചമേകീടുവാനായ്,ദൃശ്യവിരുന്നോടുദിക്കുന്ന നേരത്ത്തസ്യ സൗന്ദര്യമിരട്ടിയാകും..ജന്മമെടുത്തനാൾതൊട്ടിന്നും നിന്നുടെനന്മയാൽ പാരിൽ കഴിഞ്ഞുപോകാൻ,തന്മാത്രയും ജപമാലയെണ്ണീടുന്നുഉണ്മയോടസ്തിത്വമുണ്ടാകുവാൻ..തദ്ദിനം വന്നുദിച്ചുത്തമനായ നീശുദ്ധിയോടേകുന്ന തൂവെളിച്ചം,മുഗ്ദ്ധ സംഗീതമായ് മന്നിലെത്തിത്തരുംദുഗ്ദ്ധമായ് സർവ്വം നുകർന്നു വാഴാൻ… ജയദേവൻ

പ്രാണേശ്വരീ… Askar Areechola

എന്റെ ഹൃദയത്തേക്കാൾമറ്റേത് പവിത്ര ഗേഹമുണ്ടീ ഭൂമിയിൽ.. “!എന്റെ കർമ്മകാണ്ഡത്തിൽഒരണുമണിത്തൂക്കം നന്മ തിരയുന്ന നീ..പരമ പ്രകാശമേ…,”ആരാണ് പറഞ്ഞത്നരകവാതിലുകൾ തുറന്നിട്ടാണ്നീ എന്നെ വരവേൽക്കുകയെന്ന്…!”നരകം..'”അത് നിന്റെ സൃഷ്ടിയല്ലലോ.. “!!അസത്യങ്ങളാൽ ഗമിക്കുന്നഎന്റെ കർമ്മ ഫലങ്ങളുടെഅനന്തര പരിണിതിയിൽഎന്റെ നിർമ്മിതിയല്ലയോ നരകം..”!”അനുരാഗിണീ…!”നീ എത്ര ഉദാത്തമാം പ്രണയമാണ്… “!”ഞാനോ…'””!കാലമിത്രയും…അതെന്നിൽ തന്നെയായിട്ടും…”!!ആ ഉന്നതമായ…

നിലാവിനോട് …… ഗീത മന്ദസ്മിത

നിലാവേ,നിന്നെയെനിക്കെന്നുമേറെയിഷ്ടംനിന്നെയാണോമലേ ഏറെയിഷ്ടം..!അർക്കന്റെ ചൂടേറ്റു വാങ്ങി നീയെങ്കിലുംമർത്യർക്കായേകി നീ കുളിർമ്മ മാത്രംഅർക്കനെ വെല്ലുന്ന വെൺമ മാത്രംമണ്ണിനും വിണ്ണിനും ശോഭമാത്രംമർത്യമനസ്സിൽ കുളിർമമാത്രംനിന്നെ വാഴ്ത്താത്തൊരു കവിതയുണ്ടോനിന്നെപ്പുണരാത്ത പ്രണയമുണ്ടോനിന്നെ പകർത്താത്ത ചിത്രമുണ്ടോനിന്നെപ്പുകഴ്ത്താത്ത ശാസ്ത്രമുണ്ടോനിന്നെയാണോമലേ ഏറെയിഷ്ടം..!ബാല്യകൗമാരങ്ങൾ മാത്രമല്ലയൗവ്വന, വാർദ്ധക്യമാകിടിലുംശാസ്ത്ര പുരോഗതിയാർന്നിടീലുംനിന്നെപ്പുണരാനായ് വെമ്പിടുന്നുമാനവരാശിയിതെന്നുമെന്നുംനിന്നെയെനിക്കെന്നുമെറെയിഷ്ടംനിന്നെയാണോമലേ ഏറെയിഷ്ടം..! ഗീത മന്ദസ്മിത 📝