Category: അറിയിപ്പുകൾ

രക്ഷോപായം.

കവിത : രാജശേഖരൻ ഗോപാലകൃഷ്ണൻ* സുഖദു:ഖജീവിത ചമയങ്ങൾചാർത്തിക്കുമജ്ഞാത വിധികർത്താവേസ്വാഭീഷ്ടമണിയിക്കുമുടയാടപാവം, പാവകൾക്കശ്രു തുടയ്ക്കാനോ?കണ്ണുനീർനൂലേറെ നെയ്തുനീയൊരു –ക്കുവതെന്തേ നരനീ ശോകവസ്ത്രം ?കരുണയില്ലാതേറെ ക്രൂരകൃത്യ-ങ്ങളിലൗത്സുക്യം രമിപ്പതിനാലോ?വെല്ലുവോരാരേയുമണുശക്തിയാൽകൊല്ലപ്പെടുവതുമണുശക്തിയാൽ!കാണാത്തൊരണുവും ഭീമാകാരനുംവീണുപോയാലാ, ദൈന്യതയൊരു പോൽ!ഇല്ലിഹലോകമായാപ്രപഞ്ചത്തി –‘ലുച്ഛനിചത്വസ്ഥിരസ്ഥാന’മാർക്കും.നിമ്നോന്നതകൾ കനിവോടരുളുംതണ്ണീർത്തുള്ളിയിൽ ഭ്രഷ്ടാരും കാണില്ല!ലോകജേതാവായ് നടിച്ചൊരു മർത്ത്യ-ന്നണുവിനോടർത്ഥിപ്പൂ ജീവാഭയം!മായാഗതിയിൽ വിപദി കടക്കാൻമനക്കരുത്തുമാത്രം രക്ഷോപായം.

ഫൊക്കാനാ അന്തർദേശിയ കണ്‍വെൻഷൻ ഫ്ലോറിഡ ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌.

ശ്രീകുമാർ ഉണ്ണിത്താൻ, മീഡിയ ടീം* 2022 ജൂലൈ 7 മുതല്‍ 10 വരെ ഓർലാണ്ടോ ഫ്ലോറിഡ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ഫൊക്കാന നേതാക്കൾ സന്ദർശിച്ചു , എല്ലാവരുടെയും ഇഷ്‌ടപ്രകരം കോൺട്രാക്ടിൽ ഒപ്പുവെച്ചു. ഫ്ലോറിഡ യൂണിവേസ്ൽ സ്റുഡിയോയുടെ…

നിർവ്വചനം.

കവിത : ഷാജു. കെ. കടമേരി* മഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്നപേറ്റുനോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക്നടന്ന് പോയ നെഞ്ചിടിപ്പുകൾപട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽവിങ്ങിപൊട്ടിപാതിരാമഴയിലേക്കിറങ്ങിപോയമുല്ലപ്പൂ ഉടലുകളുടെസ്മാരകശിലകൾ.അധികാര ഹുങ്കിന്വഴങ്ങികൊടുക്കാത്തഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന്പകിട്ടേകിയനക്ഷത്രവെളിച്ചം.ഒറ്റുകാരുടെഅന്തഃപുരങ്ങളിൽഉയർത്തെഴുന്നേൽക്കുന്നകഴുകജന്മങ്ങൾക്ക് നേരെനീട്ടിപ്പിടിച്ച ചൂണ്ടുവിരൽസ്വപ്‌നങ്ങൾ വരഞ്ഞഹൃദയപുസ്തകതാളുകൾക്കിടയിൽകെട്ടിപ്പുണർന്ന്പ്രണയതാഴ്‌വരയിലേക്ക്ചിറകടിച്ചുയരുംഇന്ദ്രജാലം.ചരിത്രപുസ്തകത്തിൽനിന്നും , ഇറങ്ങി വന്നവീരപുരുഷൻമാരുടെതോളത്ത് കയ്യിട്ട്നെറികേടുകളുടെവേരറുത്ത്സമത്വരാജ്യംകെട്ടിപ്പടുത്തവിപ്ലവചിറകുകൾ….

ജ്ഞാനകല്പം.

കവിത : മനോജ്.കെ.സി.✍️ കാട്ടുമുല്ലകൾ ചുറ്റിപ്പടർന്ന –ത്രമേൽ നിറവാർന്ന് നിശബ്ദമാംകടമ്പോടു ചേർന്നൊരാ പാറമേൽധ്യാനലീനനായ്…ചിന്തയിൽ ഗുണാത്മകം…ആത്മമൂർദ്ധാവിലോ മുനിയും…നറുനെയ്ത്തിരിനാളം…പരിപാകമൊത്ത സൂക്തരൂപങ്ങളാൽപ്രകാശം ചൊരിഞ്ഞെൻ…സഹസ്രദളപത്മത്തിനി –തളുകൾ വിടർത്തി…ഘോരാന്ധകാരമാമജ്ഞതയകറ്റി ” യെന്നെ മെല്ലെ…പുണ്യംപെറും കൈകളാലറിവിൻ നിറവിലേക്കുയർത്തിയ –ഗുരുക്കളേയോർത്തും…മനമാകെ അറിവിന്നനവധ്യ മരതകകിരണങ്ങൾ തൂവിയഅനുഭവസ്തംഭങ്ങൾ സ്മരണയിൽ നിറച്ചും…ഉണ്ണികൾ കുഞ്ഞിനാവിനാൽ തീർത്തസുദീർഘമാം ദേവതാദർശനങ്ങളും…അളവറ്റിഴ…

ഒരു സാധാരണ മനുഷ്യന്റെ വിചാരം.

കവിത : മംഗളാനന്ദൻ* “ഭാരതമെന്ന പേർ കേട്ടാലഭിമാന-പൂരിതമാകണമന്തരംഗം.കേരളമെന്നു കേട്ടാലോ തിളക്കണംചോര നമുക്കു ഞരമ്പുകളിൽ.”(1)ആരാദ്ധ്യനായ മഹാകവിയിങ്ങനെപാടിയതാണു നമുക്കു വേണ്ടി.‘കാവ്യം സുഗേയം’ തലമുറയങ്ങനെകാതോടു കാതു പകർന്നു പോന്നു.ഇന്നതു കേട്ടു പഠിച്ച ചെറു മകൾഎന്നോടു ചോദിക്കയാണീവിധം:-” ‘നിർഭയ’മാരുടെ മാനവും ജീവനുംനിർദ്ദയം വീണ്ടും കവർന്നിടുന്നു.പെണ്ണുടലിന്നും വെറും ചരക്കാകുമീമണ്ണിൽ…

കാർഗിൽ ചുവന്ന പരുന്ത്.

കവിത : ജീ ആര്‍ കവിയൂര്‍ * (വിജയ ദിവസം ജൂലൈ 26) ഭാരത ഹൃദയ വിപഞ്ചിയിലൊഴുകുംരാഗമാലികയായ് മാറുക നാംരണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതംഅമ്മക്കായ് അര്‍പ്പിക്കാംജീവിത പുഷ്പാഞ്ജലികളിതാ..!!കാര്‍ഗില്‍ മലയില്‍ മറഞ്ഞിരുന്നകറുത്ത മുഖങ്ങളെ ഓടിയകറ്റിവിജയം കണ്ട ദിനമിന്നല്ലോ ….ഇന്നുമതോര്‍മ്മയില്‍മിന്നുംബലിദാനത്തിന്‍ ദിനമിന്നല്ലോ…ഭാരത ഹൃദയ വിപഞ്ചിയിലൊഴുകുംരാഗമാലികയായ്…

കൈവിട്ടു പോയ കാന്തൻ .

രചന – സതി സുധാകരൻ.* എത്രയോ വർഷങ്ങൾ ജീവിത നൗകയിൽനീന്തിത്തുടിച്ചു നാം രണ്ടു പേരും.നിന്നോടോത്തു കഴിഞ്ഞ നാളുകൾഒഴുകുന്നോരോളമായ് തീർന്നുവല്ലോഎത്രയോ യാമങ്ങൾ നിന്നെയു മോർത്തെൻ്റെനിദ്രതൻ നീരാട്ടു വിട്ടു പോയി.നിന്നേക്കുറിച്ചുള്ള സ്വപ്നവുമായി ഞാൻഈ വഴിത്താരയിൽ നിന്നിടുന്നു.നീ വരില്ലെന്നറിയുന്നുവെങ്കിലും,കാത്തിരിക്കുന്നു ഞാൻ നിന്നെയോർത്ത്!നിൻമെതിയടി കാലൊച്ച കേൾക്കാനായ്വാതിൽപ്പടിയിൽ വന്നെത്തി…

പ്രണയരാവ്.

ഷിബുഗോപാലൻ.* ഇരുളില്‍ കവര്‍ന്ന പൊരുളിന്റെവില എന്തെന്നറിയാതെഅരികില്‍ കിടന്നുറങ്ങുന്നിവന്റെഅധരം കൊതിക്കുന്നു വീണ്ടുംവിരിയുന്ന ചുംബനപൂക്കളില്‍നുരയുന്ന പ്രണയത്തിന്‍മധുരം നുകരുവാന്‍…..കനിയായി സൂക്ഷിച്ച നിധികവരുമ്പോള്‍ അരുതെന്നുചൊല്ലേണ്ട നാവിന്റെ തുമ്പില്‍മധുരമായി പകര്‍ന്നതുഅറിയാതെ നുണഞ്ഞപ്പോള്‍അറിഞ്ഞു പോയി കനവിലെഅനുഭൂതിയെന്തന്നു…..കരളില്‍ കത്തിയപ്രണയത്തിന്റെ ജ്വാലയില്‍തിളച്ച മെയ്യഴകില്‍കൊതിച്ച മനസ്സുകള്‍ഫണം വിടര്‍ത്തിയനാഗങ്ങളായി പിണഞ്ഞിഴഞ്ഞുപോയീ സ്നേഹച്ചിതല്‍പ്പുറ്റു തേടി.

വിൽക്കുവാനുണ്ട്.

കവിത : ദീപക് രാമൻ. വിൽക്കുവാനുണ്ട്വൃക്കയും കരളും ,ഉദരത്തിനൊരു പിടിഅന്നം കൊടുക്കുവാൻ,വിൽക്കുവാനുണ്ടെന്റെവൃക്കയും കരളും . ഉറ്റവരുടയവരാരുമില്ലവിലപേശും ഇടനിലക്കാരുമില്ല.ആറടി മണ്ണിലന്തിയുറങ്ങുവാൻവിൽക്കുവാനുണ്ടെൻ്റെവൃക്കയും കരളും. വിൽക്കുവാനുണ്ടെൻ്റെവൃക്കയും കരളും.വിലയ്ക്കുവാങ്ങീടുവാൻമുന്നോട്ടുവരിക ;വിലയിട്ടു വാങ്ങാത്തഹൃദയത്തിനുടമകൾ. വിൽക്കുവാനുണ്ടെന്റെവൃക്കയും കരളും .മനസാക്ഷി മരവിച്ചമനസ്സിന്നുടമകൾ ,വിലപേശിടാതെപിന്നോട്ടുമാറുക . വിൽക്കട്ടെ ഞാനെൻ്റെമോഹവും സ്വപ്നവും,വിൽക്കട്ടെ ഞാനെൻ്റെദു:ഖവും ദുരിതവും.രക്തബന്ധങ്ങൾദൂരത്തുനിൽക്കുക,വിൽക്കട്ടെ…

ബലഹീനരുടെറീത്ത്.

താഹാ ജമാൽ* കുറച്ച് ദിവസം കാഴ്ചയുടെ നടുവിലായിരുന്നു. ചെവിയടഞ്ഞു തുടങ്ങുന്ന വാർത്തകളിൽ നിർവികാരതമാത്രം ഖനീഭവിക്കുന്നു. മിണ്ടാതിരുന്നാൽ ഇരുട്ടിൻ്റെ കരങ്ങൾ എന്നെയിരുട്ടിൽ ഞെരിച്ച് കൊല്ലും. തീർച്ച. എണ്ണത്തിന്അക്കങ്ങൾ പിന്നിടാനാണിഷ്ടം.പിഞ്ചിക്കീറിയ ഉടുപ്പ്ബലഹീനരുടെ റീത്തായിരുന്നു.സ്റ്റോപ്പില്ലാത്ത വണ്ടികളിലെപരസ്യം വായിക്കാൻ കഴിയാത്തതുപോലെകാമാതുരമാക്കപ്പെടുന്ന യുവത്വങ്ങൾ.പ്രഭോ,എവിടെയോ പിഴച്ചിരിക്കുന്നുപിരിവുകാർ മടങ്ങിപ്പോയ വീടുകളിൽതൂക്കിയിട്ട അടിവസ്ത്രങ്ങൾമോഷണം…