രക്ഷോപായം.
കവിത : രാജശേഖരൻ ഗോപാലകൃഷ്ണൻ* സുഖദു:ഖജീവിത ചമയങ്ങൾചാർത്തിക്കുമജ്ഞാത വിധികർത്താവേസ്വാഭീഷ്ടമണിയിക്കുമുടയാടപാവം, പാവകൾക്കശ്രു തുടയ്ക്കാനോ?കണ്ണുനീർനൂലേറെ നെയ്തുനീയൊരു –ക്കുവതെന്തേ നരനീ ശോകവസ്ത്രം ?കരുണയില്ലാതേറെ ക്രൂരകൃത്യ-ങ്ങളിലൗത്സുക്യം രമിപ്പതിനാലോ?വെല്ലുവോരാരേയുമണുശക്തിയാൽകൊല്ലപ്പെടുവതുമണുശക്തിയാൽ!കാണാത്തൊരണുവും ഭീമാകാരനുംവീണുപോയാലാ, ദൈന്യതയൊരു പോൽ!ഇല്ലിഹലോകമായാപ്രപഞ്ചത്തി –‘ലുച്ഛനിചത്വസ്ഥിരസ്ഥാന’മാർക്കും.നിമ്നോന്നതകൾ കനിവോടരുളുംതണ്ണീർത്തുള്ളിയിൽ ഭ്രഷ്ടാരും കാണില്ല!ലോകജേതാവായ് നടിച്ചൊരു മർത്ത്യ-ന്നണുവിനോടർത്ഥിപ്പൂ ജീവാഭയം!മായാഗതിയിൽ വിപദി കടക്കാൻമനക്കരുത്തുമാത്രം രക്ഷോപായം.
