വെട്ടം …. ജയദേവൻ കെ.എസ്സ്
വെട്ടിത്തിളങ്ങും മുഖവുമായ് ആദിത്യൻമട്ടുപ്പാവിൽ നിന്നു പുഞ്ചിരിക്കേ,വെട്ടം പരന്നൂഴിയുറ്റവർക്കേകുന്നുപട്ടുറുമാലിട്ട സുപ്രഭാതം.. കെട്ടിലും മട്ടിലും ദേവലോകത്തിന്റെചിട്ടയിലെത്തുന്ന പൊൻകിരണം,കെട്ടിപ്പിടിച്ചുണർത്തീടുന്നു ഭൂമിയെമുട്ടൊന്നുമില്ലാതെ സഞ്ചരിക്കാൻ.. പട്ടുടുത്തെത്തുവാനർക്കന്റ വാതിലിൽമുട്ടിവിളിക്കുന്ന പക്ഷികൾക്കും,മൊട്ടുപോലിത്തിരിയുള്ളോർക്കുമെത്രയോതിട്ടമോടേകുന്നു തൂവെളിച്ചം.. കട്ടക്കരിയിരുട്ടാകിലോ നൂലിഴപൊട്ടിയ പട്ടംകണക്കെയെല്ലാം,ഒട്ടും ശുഭകരമല്ലാതവതാളംകൊട്ടുന്ന പാട്ടുപോലായിടുന്നൂ.. പെട്ടകംതന്നിലെ പൊൻവെളിച്ചം തരാൻചൊട്ടതൊട്ടിന്നുമുദിച്ച നീയേ,വട്ടംകറങ്ങുന്ന ധാത്രിക്കു നെറ്റിയിൽപൊട്ടുകുത്തേണമേ തൃക്കരത്താൽ…. ജയദേവൻ
