Category: അറിയിപ്പുകൾ

പ്രഭാതവന്ദനം

രചന : എം പി ശ്രീകുമാർ ✍️ നറുചിരി തൂകുന്നപുലരിതൻ കവിളിൽകുങ്കുമകാന്തി പടർന്നുപൂർവ്വാംബരം തന്റെതിരുനെറ്റിത്തടത്തിൽചന്ദനം ചാലിച്ചു തൊട്ടുകുളിർമഞ്ഞുതുളളിയിൽനീരാടി തുമ്പികൾനറുതേനുണ്ടു പറന്നുകളകളം പാടുന്നകിളികളൊന്നിച്ചുതരളസംഗീതം മുഴക്കികുളിരാർന്ന തെന്നലിൻകൂന്തലിൽ ചൂടിയകുടമുല്ലപ്പൂമണമൊഴുകിനിറമാല ചാർത്തിയപ്രകൃതിയെ നോക്കിനിർമ്മാല്യം തൊഴുതു ഞാൻ നിന്നു.

ഒഴുകിപരന്നുകൊണ്ടു♣️

രചന : ഖുതുബ് ബത്തേരി ✍ പുഴപോലെയാണ്ചിലർപരന്നൊഴുകിയുംതഴുകിയുംനാമ്പുകളെനനയിച്ചുംവേരുകളെതലോടിയുംമൺതിട്ടകളെതൊട്ടുംഒടുവിലൊരുവിശാലതയിലേക്ക്.ഓരോ പുൽനാമ്പുംവേരുകളുംമൺതിട്ടകളുംഒഴുകിപരന്നനിമിഷങ്ങളെചേർത്തുപിടിച്ചാസ്വദിക്കും.എവിടെയുംപിടികൊടുക്കാതെനിഗൂഢതനിറഞ്ഞൊരാഴുക്കിൽഅവരോരായുസ്സിൽഓർമ്മകൾബാക്കിയാക്കികടന്നുപോകും.തൊട്ടുംതലോടിയും കടന്നുപോകുന്നവരപ്പോൾഓർമ്മകൾമാത്രമായി.പരന്നൊഴുകുന്നവരോട്അവരോഴുകട്ടെയെന്നുമാത്രംഅവരിൽനാംനനയുന്നുവെങ്കിലും,വിരഹമായിവിഷാദമായിപരിഭവങ്ങളായിനോവായിമുറിവായി മാറാതെ.നാം നമ്മളായിമാറട്ടെ.ഓരോപുഴയുംകടന്നുപോകുംതൊട്ടുംതലോടിയും.ഉള്ളാകെകവർന്നെടുത്തും.ഒടുവിലോരോപുൽനാമ്പുംമൺതിട്ടയുംവേരുകളുംകടപുഴകിപോകുംവരെ.🕳️

സതീർത്ഥ്യൻ

രചന : ഷിബു കണിച്ചുകുളങ്ങര ✍️ അവിൽപ്പൊതിയിൽ അഴല് കണ്ടു.സതീർത്ഥ്യനുരുകും കണ്ണീര് കണ്ടു.മായാത്ത രൂപത്തിൻ ഭംഗി കണ്ടുമാഞ്ഞൊരാകാര അഭംഗിയും കണ്ടു.ആലിംഗനത്തിൽ പ്രേമം നിറഞ്ഞുഅശ്രുവിലാനന്ദവിരഹം പൊഴിഞ്ഞുപരിചരണങ്ങളിൽ പാദം നനഞ്ഞുപരിചാരകവൃന്ദം തൊഴുതു നിന്നു.അവിൽപ്പൊതിയിൽ അഴല് കണ്ടുസതീർത്ഥ്യനുരുകും കണ്ണീര് കണ്ടുമായാത്ത രൂപത്തിൻ ഭംഗി കണ്ടുമാഞ്ഞോരാകാര അഭംഗിയും…

ഗ്രാമവും ബാല്യവും

രചന : മംഗളൻ. എസ്✍️ മുണ്ടകം പാടത്തെ പച്ചവയലിൻ്റെമറുകരയോരം പച്ചക്കൈതത്തോപ്പുംപാടവരമ്പിൻ നടുവിലെവൃക്ഷത്തിൽപൈയിനെക്കെട്ടി മേയാൻ വിട്ടതാരാവാംഞാറ്റുവേലക്കിളിപ്പാട്ടിന്നു താളമായ്ഞാറില്ലാക്കണ്ടത്തിലുണ്ടൊര് വിളയാട്ടംമഴനനഞ്ഞുല്ലാസമായീ ബാലകർമതിമറന്നുന്മത്തരായ് വിളയാട്ടംതാളമേളത്തിൽ ചുവടുവെച്ചങ്ങനെതാരിളം തളിരുകതൻ താളമേളം!മനുഷ്യജന്മത്തിലുൽകൃഷ്ടമാം കാലംമതിമറന്നാടും ബാല്യകാലം മാത്രം

സ്മരണ!!

രചന : രഘുകല്ലറയ്ക്കൽ..✍️ സ്മരണാജ്ഞലികളർപ്പിച്ചു പിതൃതർപ്പണത്താലെ,സംതൃപ്തരാമനേക ബന്ധു ജനസ്മൃതിയുണർത്തുന്നു.സർവ്വാംശം അനുസ്മരണാഞ്ജലികളാർജ്ജവ,സമ്പൂർണ്ണതയാലാത്മീയമായ്, സുഷുപ്തി,മർത്യരേറെ!സ്നേഹത്തുടിപ്പാലനുഗുണ, ബന്ധങ്ങളറ്റകലുമ്പോൾ,സങ്കടമേറി, ചിത്രങ്ങളിൽ, സ്മരണയായവരെത്രയോ.സഹവാസമോർത്തു, സങ്കീർണ്ണമാം കാലം, മനം നീറി,സംവേദമാക്കി മനംകലങ്ങി, സ്മരണകളോർത്തുള്ള നേരം!.സാഹചര്യത്തിൻ സങ്കുചിതത്വത്തെ മറക്കും ചിലരെങ്കിൽ,സങ്കോചമില്ല,സർവ്വവും നേടി, സഹജരെയകറ്റിയുള്ളോർ,സ്വാർത്ഥർ, മർത്യരാം ശ്രേഷ്ഠരെ സ്മരിക്കാത്തവരേറുന്നു,സകലതും കൈവന്നശേഷം, സഹായമരുളിയ മർത്ത്യരെ…

മതിലുകൾ

രചന: ലാൽച്ചന്ദ് മക്രേരി✍ വീട്ടുവളപ്പിലും വരമ്പിലൂടെയുമായിഞാൻപോയ വഴികളവ വിസ്മൃതിയിലായ്…വീട്ടിൻ്റെ പിന്നാമ്പുറത്തു നിന്നങ്ങോട്ടുമിങ്ങോട്ടും,ആമിനത്താത്തയും ചിരുതേടത്തിയുംകുശുമ്പും കുഞ്ഞായ്മയും സ്നേഹവുമൊക്കേ ….വിളിച്ചുപറഞ്ഞോരാ കാലവും ഓർമ്മയായ്.പരസ്പര സ്നേഹസ്സഹായസൗഹാർദത്തിൻനൻമയാം കാലമതും വിസ്മൃതിയിലായ്.വഴിപോകും വരമ്പുകളും ചെറിയൊരാ ഇടവഴിയുംഅതിർത്തി നിർണ്ണയിച്ചൊരാ കാലവും കാലമായ്.വഴിപോകും അതിർവരമ്പുകളതൊക്കേയുമിന്ന്…കൂറ്റൻമതിൽക്കെട്ടുകളായങ്ങു മാറി.വരിവരിയായ് കോൺക്രീറ്റു വീടുകളുയരുന്നു…വീടേക്കാൾ വലുതായ മതിലും…

തിരയും തീരവും 🌊🏖️

രചന : അബു താഹിർ തേവക്കൽ ✍️ വാസന പരിമളംമഴവില്ലായ്‌ വിരിയുമ്പോൾസുസ്മിതേ നിൻമുഖംമാറിലായ് ചാഞ്ഞതുംപൂമെത്തതലോടി നാംചേർന്നങ്ങിരുന്നതുംനാണത്തിൻ ചൂടിനാൽകവിൾമെല്ലെ തുടുത്തതുംപരിണയകാലത്തെ-പരിഭവച്ചോറയുംപരിണയരാവിലായ്-പരിണീതയായതുംകാർമേഘക്കോളൊഴിഞ്ഞ-മാനത്തുദിച്ചു നാംവീശിയ കാറ്റിനെ-വിശറിയുമാക്കിനാംജാതിയാൽ കെട്ടിയ-വേലിയും പൊളിച്ചുനാംസ്നേഹത്തിന്നതിരുകൾ-ദൂരത്തെറിഞ്ഞു നാംപ്രണയത്തിൻ കടലായ്-ഇരമ്പിയ തിരയായ് നീതിരവന്ന് തലോടിയ-കരയായ് ഇന്നുഞാൻ..

സൗഹ്യദ ദിന ആശംസകൾ

രചന : ജോര്‍ജ് കക്കാട്ട്✍️. യോജിക്കുന്നത് ഒന്നിച്ചുചേരണം,പരസ്പരം മനസ്സിലാക്കുന്നത് പരസ്പരം കണ്ടെത്തണം,നല്ലത് ഒന്നിക്കണം,സ്നേഹിക്കുന്നത് ഒന്നിച്ചായിരിക്കണം.തടസ്സപ്പെടുത്തുന്നത് രക്ഷപ്പെടണം,വക്രമായത് തുല്യമാക്കണം,ദൂരെയുള്ളത് പരസ്പരം എത്തണം,മുളയ്ക്കുന്നത് തഴച്ചുവളരണം. നിങ്ങളുടെ കൈകൾ വിശ്വാസത്തോടെ എനിക്ക് തരൂ,എന്റെ സൗഹ്യദത്തിൽ കൈകോർക്കുനിങ്ങളുടെ നോട്ടം നമ്മിലേക്ക് എറിയുനമുക്കൊത്തുകൂടാം ..എല്ലാ സ്നേഹിതർക്കും സൗഹ്യദ ദിന…

“ചിരാത്”

രചന : ലീന ദാസ് സോമൻ ✍️. പ്രകൃതി കനിഞ്ഞു പ്രപഞ്ചം ഉണർന്നുധരണിയിൽ തരുണി സൂര്യനെ വന്ദിച്ച്ചാരുതയാർന്ന നിന്നെ ചിരാത് എന്ന് വിളിക്കട്ടെനൊമ്പരത്തിൻ അമ്പരപ്പിൽമനസ്സിൽ പതിഞ്ഞ മുഖങ്ങൾഉപേക്ഷയില്ലാതെ ഉപേക്ഷിക്കവേപ്രാണ ജ്വാലയിൽ ഉദിക്കുന്നസത്യങ്ങൾ ആരവം മുഴക്കവേഇന്നലെ കൊഴിഞ്ഞതെല്ലാംവിധിയുടെ ചാർത്തെന്ന് ചിന്തിക്കവേതപിച്ചതും കൊതിച്ചതും നന്മയായി…

ഹരേ രാമ

രചന : എം പി ശ്രീകുമാർ ✍ രാമകഥകൾകേട്ടുകേട്ടെന്നുടെരാവിൻ്റെയിരുളുകൾമാഞ്ഞുപോയിരാക്കിളി പാടുന്നവനവാസ രാവുകൾപൗർണ്ണമി പോലെതിളങ്ങി നിന്നു !ക്ഷിപ്രകോപത്തിൽജ്വലിക്കുന്ന ലക്ഷ്മണ-ചിത്തം പ്രശാന്തപ്രസന്നമായിനിവരാൻ വയ്യാത്തകൂനുള്ള മന്ഥരതികവാർന്ന മനസ്സി-നുടമയായി‘പുത്രദു:ഖത്താൽ‘നീറുന്ന ദശരഥൻദു:ഖങ്ങൾ പിന്നാർക്കുംനൽകിയില്ലമൃഗയാവിനോദങ്ങ-ളൊക്കെയും തന്നിലെമൃഗത്തിനു നേരെതിരിഞ്ഞുനിന്നു.രാമകഥകൾകേട്ടുകേട്ടെന്നുടെരാവിൻ്റെയിരുളുകൾമാഞ്ഞുപോയിരാക്കിളി പാടുന്നവനവാസ രാവുകൾപൗർണ്ണമി പോലെ ‘തെളിഞ്ഞു നിന്നു.