രചന : പി.ഹരികുമാർ✍ വിഷു കഴിഞ്ഞൂ,വിഷുക്കണി കഴിഞ്ഞൂ,കണിക്കൊന്നക്കൊഴിച്ച്,വിഷമോം കഴിഞ്ഞൂ.മുഴുക്കണിയായിരുന്നന്തിയോളം.ആഘോഷമേളവും,ആശംസാവർഷവും;പങ്കാളി,ബംഗാളി,ബന്ധുക്കൾ,ശത്രുക്കൾ,ബഹുവിധമവരുടെ സങ്കരങ്ങൾ—-ലഹരിയുറക്കാത്ത രാത്രിയാമങ്ങൾ——2ഉറക്കമുണരാതിന്ന്,കൺമിഴിക്കുമ്പോൾ,കണിത്തട്ടമുണ്ടയ്യോ,വാടിയ പൂക്കളെ കാട്ടാതെ,തീൻമുറിക്കോണിലൊളിച്ചിരിപ്പൂ.പോയിരിക്കുന്നൂ,വാടാത്ത;കറൻസി,കസവുപുടവ,ലോഹക്കണ്ണാടി,സിന്ദൂരച്ചെപ്പ്,സ്വർണബിസ്ക്കറ്റ് ——!വാടുന്ന സ്വർണപ്പൂവാർക്കും വേണ്ടിനിയൊന്നിനും;പിറവി,പേരിടീൽ,ചോറൂണ്,തെരുണ്ടുകുളി,മനസമ്മതമൊപ്പന,പൂത്താലി,പുളികുടി,കാവിലെപാട്ട്,തെയ്യം,തിറ,ഉത്സവമാറാട്ട്,പെരുന്നാള്,തിരുവോണം,തിരുവാതിര,തൈപ്പൂയം,ദസറ,ദീവാളി.പാല്കാച്ചൽ,മാമ്മോദിസ,ചിരകാലകാമുകിയുടെ നിക്കാഹ്.വേണ്ടാ,കൊടിയുയർത്താനുമിറക്കാനും,ഒക്കെക്കഴിഞ്ഞുള്ള പ്രതിജ്ഞകൾക്കും.വേണ്ടവേണ്ടാ,ബഹുനീളൻ വോട്ടിടാനുള്ള ക്യൂവിലൊരിക്കലും!ഒഴിവാക്കാനാവില്ലൊരിക്കൽമാത്രം;വാർഷികക്കൈനീട്ട വിഷുദിനത്തിൽ!കവിക്കാവതില്ലേ ഓർക്കാതിരിക്കാൻ;സ്വർണമല്ലായിരുന്നീ കണിപ്പൂവിലെങ്കിലോ?!———–