Category: സിനിമ

അമ്മയോട്. …. Manikandan M.

ഗംഗാ പുത്രൻ എന്നെപിരിയാവരം ചോദിച്ചഅരചനാം ശാന്തനുവോട് ചെയ്തവാഗ്‌ദത്തം തെറ്റി ഇനി കദാപിപഴുതില്ലയെന്നോതി അകന്ന്നദിയായപ്പോൾ,ഉറക്കെയൊന്നമർത്തി “അമ്മേ”എന്നു വിളിക്കാൻ കെൽപില്യാത്തഞാൻ ഗംഗേയനെന്നറിയപ്പെട്ടുപിന്നെ കാലംഭീഷ്മരെന്നഭിഷിക്തനാക്കികിടത്തി ശരശയ്യയിൽ … അഗ്രജ കൗന്തേയൻ കൗന്തേനെന്നറിയപ്പെടേണ്ടവൻഞാൻ സൂതപുത്രൻകർണനായവതരിച്ചു…പേടകത്തിലന്നെന്നെഒഴുക്കിയപ്പോൾതൻ കുലീന യൗവ്വനത്തിൻഅധീന നശ്വരതഎന്നിൽ നിക്ഷേപിച്ചന്നിന്നേക്കുംചട്ടങ്ങൾ നിർമിച്ചുവോതുടരാനിന്നും ആളുകൾ ഉണ്ടല്ലോ… ജ്യേഷ്ഠ കൗരവൻ…

നിന്നോട് ….. Shyla Nelson

ചെറിയ മോഹങ്ങൾ മാത്രമേ എനിക്കുള്ളൂ. സന്തോഷംവന്നാലും ,സങ്കടംതോന്നിയാലും. കടൽകണ്ടാൽ, വിശാലമായ ആഴിപ്പരപ്പിലേക്ക് നോക്കി കുറേനേരമിരുന്നാൽ മനസ്സും സ്വസ്ഥമാവും. ക്ഷോഭിച്ച കടൽ കാണുവാൻ ഈയിടെ ശംഖുമുഖത്തുപോയി. അപ്പോൾ മനസ്സിൽത്തോന്നിയ വരികളാണിത്. വീണ്ടുമൊരു വട്ടംകൂടെനിൻ ചാരത്ത്,ഓടിവന്നങ്ങണഞ്ഞീടുന്നു ഞാൻ.അരുതേയെന്നോതിടും വീചികളെന്നുടെ,ചുറ്റിലുമൊന്നാകെയലയടിക്കേ.. നിൻഭാവമാറ്റങ്ങൾ കണ്ടെന്‍റെ മാനസം,ചകിതമായങ്ങു ത്രസിച്ചിടുന്നു.തച്ചുടയ്ക്കാനായി…

യക്ഷി വളളത്തിൽ …. Siji Shahul

(തിത്തിത്താരാ തിത്തിത്തൈ )കടവിലായോടമുണ്ട്ഓടമിൽ തുഴയുമുണ്ട്ഓടിവള്ളം തുഴയുവാൻഓമലാളുണ്ട്… കങ്കണങ്ങൾ നിറയുന്നകൈകൾമാടി വിളിയ്ക്കുന്നുകന്നൽകണ്ണി കാണാതെ ഞാൻപോവണമെന്നോ…… കുചരങ്ങളാകാശത്ത്കണ്ണുചിമ്മിയടയ്ക്കുന്നുകുതൂഹലം പൂണ്ടു ചന്ദ്രൻഎത്തിനോക്കുന്നു.്‌… കേതുവൊന്നതാകാശത്ത്കേവലമസൂയ പൂണ്ട്കോപത്തോടെ കത്തിജ്വലിച്ചുറ്റു നോക്കുന്നൂ ചന്ത്രകാന്തം നിറയുന്നുചെന്താമര വിരിയുന്നുചാരു ചിത്രം വരയ്ക്കുന്നുകായലോളങ്ങൾ വെഞ്ചാമരം വീശി നിൽകുംനാളികേര നികുഞ്ചങ്ങൾപായൽ പച്ച നിറയുന്നകായലമൃതം ഞാനുമെന്റെ സഹചാരിഒത്തു…

സ്നേഹം ചിതയിലെരിയുമ്പോള്‍ ….. Muraly Raghavan

ഞാന്‍ ആരാണ് എന്നുപോലും നീ.. അറിഞ്ഞിരുന്നില്ലേ ??സ്നേഹത്തിന്‍റെ പര്യായങ്ങള്‍…അറിയാതെ എന്‍റെ സ്നേഹം ..നിസ്സംഗതയിലാണ്ടപ്പോഴും,സ്നേഹിക്കാനായ് അണമുറിഞ്ഞൊഴുകാനായ്വിതുമ്പുമെന്‍മനം ആരറിയുന്നൂ….??സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുംകഴിയാതെ ഉഴറുമീമനം ആരറിയൂ…??ആരുടെയും മോഹങ്ങള്‍ക്കൊരുമോഹഭംഗമാകാനോ???സ്വപ്നങ്ങളിലൊരു ദുസ്വപ്നമാകാനോ??ഞാനൊരു നിമിത്തമാകില്ല.ആരുടെയും വഴിമുടക്കാനാവില്ലെനിക്ക്.ആരെയും നോവിക്കാനുമറിയില്ലെനിക്ക്.മുറിവേറ്റപക്ഷിയാണുഞാന്‍.എന്‍റെ മുറിവുകളില്‍ …വേദനപോലുമില്ലാത്ത, നിര്‍വികാരതയിലാണുഞാന്‍.യാന്ത്രികമായ ചലനങ്ങളിലെഅനാഥത്വം മനസ്സാണ് .ആരോടും പരിഭവങ്ങളില്ലാതെ..എന്‍റെ സ്നേഹത്തെവഴിയിലുപേക്ഷിച്ച്എനിക്കായ് ഞാനൊരുക്കിയചിതയിലേക്ക് ഞാന്‍…

കിങ്ങിണി …. Sheeja Deepu

പൂത്തിലഞ്ഞി പൂക്കളിൽതേൻ നിറയാൻ നേരമായ്കാറ്റിനോടും കഥ പറഞ്ഞ്കുന്നിറങ്ങാൻ നേരമായ് കുറുമ്പു കാട്ടുംമണിക്കിടാവിനെഓമനിക്കാൻ നേരമായ് പിറകിൽ വന്നെന്റെകണ്ണുപൊത്തി കുറുമ്പ്കാട്ടും നേരമായ് ഓടി വന്ന് ഉമ്മതന്നിടും നേരത്ത്കിങ്ങിണികൾ കിലുക്കി മെല്ലെകുസൃതി കാട്ടി നടന്ന നാൾമെല്ലെ വന്ന് കെട്ടിപിടിച്ച് ആത്മഹർഷത്തിലാഴ്ത്തുമ്പോൾ കുഞ്ഞുകൈയിലെപൂക്കളിൽ കിന്നരി-ച്ചോമനിക്കും നേരത്ത് മിന്നി…

നീയും, ഞാനും അന്വേഷികളാണ്…! Unni Kt

വിരസഗ്രീഷ്മത്തിന്‍റെ നരച്ചനിറംമായ്ക്കുന്ന ഹരിതാഭയുടെ മായാജാലംനിന്‍റെ പുഞ്ചിരിയിലുണ്ട്….! ആഴക്കയങ്ങളുടെ മരണത്തണുപ്പിലേക്ക്ആഴ്ന്നുപോകുമ്പോഴും കരനിരപ്പില്‍നില്ക്കുന്ന നിന്‍റെ കാലിടാറാ-തിരിക്കാന്‍ ഒരുവരം പ്രാണനെഈടുവച്ച് ഞാന്‍ തേടുന്നു, എന്‍റെ കണ്ണീരുപ്പുനുണഞ്ഞ്നീ ഭൂമിയുടെ നേരരിയുക! അനാദിയായ നിന്‍റെ വിശപ്പിലേക്ക്ഞാനെന്ന പാഥേയം സമര്‍പ്പിക്കപ്പിക്കപ്പെടുമ്പോള്‍രുചിയറിഞ്ഞ്‌ നീയെന്‍റെ പ്രാണനെ ഉണ്ണണം എനിക്കൊപ്പം ഇത്തിരിദൂരം നടക്കുക,വഴികളല്ല പ്രധാനമെന്ന്…

കത്രീന …. വൈഗ ക്രിസ്റ്റി

മത്തായി മാപ്ലയുടെ പെമ്പറന്നോത്തിയാണ് കത്രീനകൃത്യമായി പറഞ്ഞാൽരണ്ടാമത്തെ ബന്ധം ആദ്യത്തേവൾ ,വെളുത്ത് മെലിഞ്ഞ്ഒരു മെഴുകുതിരിയെ ഓർമ്മിപ്പിക്കുന്നവൾ റാഹേൽകല്യാണം കഴിഞ്ഞ്തൊണ്ണൂറ്റൊന്നാം നാൾമുറ്റത്തെ കിണറ്റിൽ വീണാണ്ചത്തുപോയത്ഒന്നര മാസം പ്രായത്തിൽവയറിനുള്ളിൽ ഒരനക്കത്തോടെ ചുഴലിത്തെണ്ണം മറച്ചു വച്ച്പെണ്ണ് വീട്ടുകാർ ചതിച്ചെന്ന്മത്തായി മാപ്ലയുടെ അമ്മതെറുതപെമ്പിളയുംപെണ്ണിനെ കൊന്ന് കിണറ്റിലിട്ടെന്ന്റാഹേലിൻ്റപ്പൻ ഈനാശുവുംവേലിക്കിരുപുറം നിന്ന്പുലയാട്ട്…

ചുവന്ന തെരുവ് …. വിഷ്ണു പകൽക്കുറി

ചുവന്നതെരുവോരങ്ങളിൽഅലയടിച്ചുയരുന്നതിരകളാൽഇരുൾവിഴുങ്ങിയമുറികളിൽപുഴയൊഴുകുന്നുണ്ട് ശലഭച്ചിറകുകൾഅറ്റുപോയപുഴുക്കൾഉറക്കം നടിക്കുന്നകിണറുകളിൽവെള്ളം കോരുന്നുണ്ട് കരിമ്പടം പുതച്ച ഖദറുകൾകുടപിടിക്കുമ്പോൾപൊന്നുരുക്കുന്നസ്വർണഖനികൾ വിലപേശുന്നുണ്ട് അഴിച്ചിറക്കിയകാക്കികൾകണ്ണുനീരിൽവെടിയുതിർത്തിരിക്കുന്നതിനാൽഅഴിഞ്ഞുലഞ്ഞുശീലകൾനിലത്തിട്ടു ചവിട്ടിയരക്കുന്നുണ്ട് ചുവന്നഛായം തേച്ചചുവരുകളിൽമഞ്ഞവെളിച്ചത്തിൻ്റെ ആലസ്യത്താൽകടലും പുഴയും ഒന്നാകുന്നൊരുപ്രഹേളികയുണ്ട്ഈ ചുവന്ന തെരുവോരങ്ങളിൽ വിഷ്ണു പകൽക്കുറി

വേനൽ മഴ …. Jini Vinod Saphalyam

ഇനിയും വരും ജന്മംങ്ങളിലുംനീ മഴയായ് തന്നെ പൊഴിയണം വരണ്ടുണങ്ങിയ മണ്ണിൻമാറിലേക്ക്നിറ തുള്ളിയായ് ഇറ്റ് വീഴണം കരിഞ്ഞുണങ്ങിയ ഇലതണ്ടിലൂടെഅടർന്ന് ഇനിയും വിടരാൻ കൊതിക്കുന്ന വസന്തങ്ങൾക്ക് നീ ഉയിരേകണം വിണ്ട്കീറി തേങ്ങുന്ന നീർചാലുകളെനീ നിറപുഴയായ് ഒഴുക്കണം ചുറ്റിനും കുളിർകോരി നീയിങ്ങനെപെയ്തൊഴിയുമ്പോകാറ്റുവന്നാ മരച്ചില്ലയിലെഅവസാന തുള്ളിയും അടർത്തും…

നെയ്‌ച്ചോറിന്റെ മണമുള്ള ഉമ്മ ….. റഫീഖ് പുളിഞ്ഞാൽ

അടുപ്പിൽകഞ്ഞിവെക്കാനുള്ളവെള്ളംവെച്ചിട്ട്ഉമ്മഹാജിയാരുടെ വീട്ടിലെനെയ്ച്ചോറുവെക്കാനുള്ളനെല്ലുകുത്താനിറങ്ങും. കാഞ്ഞവയറിന്റെക്ഷീണത്തെമുറുക്കി കെട്ടി,നീണ്ടുപോയമുണ്ടിന്റെകോന്തലകൾകാറ്റിലാടുന്നുണ്ടാവും. വഴിനീളെകരച്ചിലുകളേയവർഓടിച്ചുതീർക്കും. നെല്ലുകുത്തി പാറ്റുമ്പോൾനെയ്‌ച്ചോറരീന്റെമണംഅവിടെയെല്ലാംവട്ടംകൂടിനിൽക്കും. പത്തുമണികാപ്പിയും,ഉച്ചക്കഞ്ഞിയുംനോയമ്പെടുത്തോണ്ട്, വേണ്ടെന്നൊരുകളവുപറയും. ഉള്ളംകുഴിച്ചെടുത്തൊരുനെടുവീർപ്പിനേകുടിലിലേക്ക്പറഞ്ഞയക്കും. മക്കളുടെ വിശന്നവയറുംകെട്ടുപോയഅടുപ്പുംഉമ്മാന്റെനെഞ്ചിലപ്പോൾആളിക്കത്തും. വൈകിട്ട് വീട്ടുകാരികൊടുത്തപൊടിയരിയുമെടുത്ത്പിന്നെയൊരുകൊടുങ്കാറ്റാണ്വീട്ടിലേക്ക്പായുക. കരച്ചിലെല്ലാംവഴിയിൽ വലിച്ചെറിയും, മുഖത്തെവാടിപ്പോയപൂവിനെ തുടച്ചുതുടച്ചുചിരിപ്പിക്കും. തിളച്ചുവറ്റിപ്പോയമക്കളെതട്ടിവിളിച്ചു,പൊടിയരികഞ്ഞിവിളമ്പും. കഞ്ഞികുടിക്കുബോൾമക്കൾ പറയും ഉമ്മാക്ക് നെയ്‌ച്ചോറിന്റെമണമാണെന്ന്. റഫീഖ് പുളിഞ്ഞാൽ പ്രിയ സ്നേഹിതന് ഈ വായനയുടെ സ്നേഹം…