രചന : ബിനു. ആർ✍ ഇന്നലെ പാതിരാവിൽനഗരപ്രാന്തത്തിൽഞാനലയവെ,കണ്ടുഒരു കുടുംബത്തിൻദീർഘനിശ്വാസവുംമക്കളുടെ പശിയടക്കാനായ്തിളയ്ക്കുന്നവെള്ളത്തിൽകയിലുകൊണ്ടിളക്കുന്നഒരമ്മത്തൻ തപ്തനിശ്വാസവും…പകലിന്റെ പടവുകളിറങ്ങി-ക്കഴിഞ്ഞപ്പോൾസാരിത്തുമ്പിന്നറ്റത്തൊ-തുക്കിവച്ചു കൂട്ടിക്കെട്ടിവച്ചഒരുപിടി ചില്ലറനാണയങ്ങളിൽമക്കളുടെ ജീവിതത്തിൻവിശപ്പും ഉൾപ്പുളകവുംതിളങ്ങിക്കളിച്ചിരുന്നു.പകലന്തിയോളം റോഡു-വക്കത്തുപേക്ഷിക്കപ്പെട്ടചപ്പുചവറുകളിൽ നിന്നും തന്റെമക്കളെപ്പോറ്റാനുള്ള അരിമണികൾ പെറുക്കിയെടുക്കവേ,പിതാവിൻ കനവുകളിൽ ഉതിർന്നവേർപ്പിൻ കാണികകളിൽനിറഞ്ഞ ഉച്ഛ്വാസനിശ്വാസങ്ങൾതത്തിക്കളിച്ചിരുന്നു..അമ്മയുമച്ഛനും വരും-വരേയ്ക്കുംതന്നിളയ–കുട്ടികളെ പരുന്തും പ്രവുംതട്ടിക്കൊണ്ടുപോകാതെ,തന്റെ ചിറകുകളിലൊളിപ്പിച്ചുകൊണ്ടുനടന്നൊരാപെൺകിടാവിൻതപ്തനിശ്വാസങ്ങളുംതീയും പുകയും ഉയരുന്നതി-നൊപ്പംമാനത്താകെയുംപറന്നുകളിച്ചിരുന്നു.തണുത്തകാറ്റിൻ വീശലുകൾ-ക്കിടയിൽ…