പ്രിയമുള്ളവളേ
മൌനം കൊള്ളുമ്പോള് ശലഭങ്ങള് മധുനുകരാന്
ചിറകകറ്റാതെ നിഷ്ചേതനം.
ഭ്രമരങ്ങള് പൂന്തേന്
നുകരാതെ നിശ്ചലം.

നീയെന്നോട് ശബദഹീനമാവും അഭിശപ്ത വേളകളില്
ഞാനെന്നോടു മിണ്ടുന്നു:
സ്വയം ചോദ്യമുതിറ്ക്കുന്നു
ഞാനെന്തിനാണത്
നിന്നോട് പറഞ്ഞത്.
ഇവിടെ ഞാന്
തീമഴപെയ്ത്ത് തടയാന്
തലമുകളിൽ വിരല് ചേറ്ക്കുന്നു.
അഗ്നിചൂടില്
വെന്തൊലിച്ചിട്ടും
നിന്റെ വരവോറ്ത്ത്
കുളിറ് ധാരയാക്കുന്നു;

പറത്ത വാക്കുകൾ
കളിമണ് ശില്പങ്ങളായെന്നെ
തുറിച്ചു നോക്കുന്നു

നിന്നോടു പറയാന്
വിട്ടതെല്ലാം മനസിന്റെ മേച്ചില്പ്പുറ ഊറ്വ്വരതയില്
മുള പൊട്ടുന്നു.

നീ മൌനം വെടിയുക.
ക്ഷണിക ജന്മത്തില്
അകലം കുറയ്ക്കുക.

By ivayana