രചന : ജോയ് പാലക്കമൂല✍
രാബിലെ എയ്ന്നേറ്റപ്പോൾ,
മേലാകെ ഒരു കോച്ചിപ്പിട്ത്തം,
പുരേല് ഇരിക്കാന് കൂടി ശമ്മതിക്കില്ല.
പനിനീർകാറ്റിനൊപ്പം പായണമ്പോലും
എന്നും ചെയ്യണത് ഒരു പണിതന്നെ,
അയിനെടേല് എന്തൊക്കെ കാണണം,
എന്തൊക്കെ കേക്കണം,
മടുപ്പു ബരില്ലെ എല്ലാബര്ക്കും?
ബെളബ് പറഞ്ഞ്, ഒരു ദെബസോം
ഇട്ട്ട്ടൊന്നും പോയിട്ടില്ല നാൻ
പുരേലെ കാര്യം ഓർത്ത്ട്ടൊന്നും അല്ല,
അന്തിക്കൊന്ന് മിന്ങ്ങണം, പിന്നെ
പുസ്സായി കടലില് ഉരുണ്ടുബീയണം.
കടലമ്മനോട് കൊഞ്ചിക്കൂടണം.
താടിയ്ക്കൊരു തട്ടും ബാങ്ങിച്ച്,
പറവകൾക്കൊപ്പം പുരേല് പോണം
ഒടുബില്,മേഘപ്പായില്
ഇരുട്ടിനെ മൂടിപ്പൊതച്ചൊരു കെടത്തം…
കൂർക്കം ബലിച്ചൊരു ഒറക്കം.
അബനൊരു ചുകുളാ…
ആ ഒറക്കത്തിലാണ്,
നേരം ബെളുക്കാനയന്നു പറഞ്ഞ്,
കുത്തിഎയ്ന്നേപ്പിക്കണത് !
പിന്നെ തൊടങ്ങും പണി,
തീയ്കൊണ്ട്ള്ള കളിയാണേ….
മാനത്ത്ന്ന് നോക്കുമ്പള്
എടയ്ക്ക് ചെലപ്പയ്,
എനക്ക് ചിരീം ബരാറ്ണ്ട്
ഹൂയ്…. ഹൂയ്…
ഒരു ഉച്ചപിരാന്തന ചിരിയുള.
