രചന : ജീ ആർ കവിയൂർ ✍️
ജനങ്ങളുടെ നടുവിൽ പ്രകാശമായ്
സ്നേഹത്തിന്റെ ദൂതനായൊരു ആത്മാവ്
വാക്കിൽ കരുണയും ഹൃദയത്തിൽ ദൈവം
ജീവിതം സേവനത്തിനായ് നല്കിയത്.
യേശുവിൻ പാതയിലുടെ നടന്ന്
നമ്മിൽ ആനന്ദം തെളിയിച്ച ദീപം
പ്രാർഥനയുടെ ശബ്ദമായ് നിലകൊണ്ട
പാപികൾക്കായ് ഉള്ളതായ നമുക്ക് പിതാവ്.
പൊലിഞ്ഞു പോയ ആ ദിവ്യആത്മാവ്
സ്വർഗത്തിലെത്തിയപ്പോൾ ദൈവം പുഞ്ചിരിച്ചു.
നമുക്ക് നഷ്ടമായത് വലിയൊരു രക്ഷകൻ
ആ പരേത്മാവിനായ് നിത്യ ശാന്തി നേരുന്നു
ആമേൻ..