രചന : അഫ്സൽ ബഷീർ തൃക്കോമല✍️
1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.മാനവരാശിയുടെ
ദൈനംദിന ജീവിതത്തില്‍ സമുദ്രങ്ങള്‍ക്ക് പ്രഥമ സ്ഥാനമാണുള്ളത്. സമുദ്രങ്ങള്‍ ഭൂമിയുടെ ശ്വാസകോശമെന്നാണ് അറിയപ്പെടുന്നത്.
മൂന്ന് ബില്യണ്‍ മനുഷ്യരെങ്കിലും ഉപജീവനത്തിനായി സമുദ്രത്തെ ആശ്രയിക്കുന്നു എന്നാണ് കണക്ക്.
നാം ശ്വസിക്കുന്ന ഓക്‌സിജന്റെ 70 ശതമാനവും സമുദ്രങ്ങളാണ് ഉത്പാദിപ്പിക്കുന്നത് . കൂടുതൽ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് സംഭരിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാന്‍ സഹായിക്കുന്നത് സമുദ്രങ്ങളാണ് . ഇക്കാരണത്താൽ കാര്‍ബണിന്റെ അളവ് സമുദ്രജലത്തെ കൂടുതല്‍ അംമ്ല വൽക്കരിക്കുന്നു.
വേള്‍ഡ് രജിസ്റ്റര്‍ ഓഫ് മറൈന്‍ സ്പീഷീസ് കണക്ക് അനുസരിച്ച്, നിലവില്‍ കുറഞ്ഞത് 236,878 തരത്തിലുള്ള സമുദ്ര ജീവികളുണ്ട്.അതുകൊണ്ടു തന്നെ ഏറ്റവും വലിയ ജൈവ ആവാസ വ്യവസ്ഥ സമുദ്രങ്ങൾ തന്നെ.
ഭൂഗോളത്തിന്റെ ഉപരിതലത്തിൽ വ്യാപിച്ചു കിടക്കുന്ന വിശാലമായ ജലസഞ്ചയമാണ് കടൽ. അതിൽ അഗാധവും വിസ്തൃതവുമായ ജല പ്രദേശങ്ങളെ സമുദ്രം എന്നും പറയാം ഭൂമിയുടെ 71% കടൽ വെള്ളത്താൽ ചുറ്റപെട്ടതാണ് .വിവിധ ലവണങ്ങളും ധാതുക്കളും അലിഞ്ഞുചേർന്നിട്ടുള്ള സമുദ്രജലത്തിലെ ലവണാംശം 3.1% മുതൽ 3.8% വരെയാണ്. ഇതിന്റെ ആപേക്ഷികസാന്ദ്രത 1.026 മുതൽ 1.029 വരെ ആയി കാണപ്പെടുന്നു.
യഥാർത്ഥത്തിൽ ഭൂമിയിൽ ഒരു സമുദ്രം മാത്രമേയുള്ളൂ.എന്നാൽ
പസഫിക് സമുദ്രം,അറ്റ്ലാന്റിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം,
അന്റാർട്ടിക് സമുദ്രം, ആർട്ടിക് സമുദ്രം
എന്ന അഞ്ചു പേരിലാണ് മഹാ സമുദ്രങ്ങൾ അറിയപ്പെടുന്നത് .ഭൂമിയിൽ ആദ്യമായി ജീവൻ ഉണ്ടായത് സമുദ്രത്തിലാണന്നാണ് കണക്കാക്കപ്പെടുന്നത്
പാഞ്ചിയ എന്ന ഒറ്റ ഭൂമിയും അതിനെ ചുറ്റി പന്തലാസ എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. ഏകദേശം 248 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പാഞ്ചിയ പിളർന്ന് ഇന്ന് കാണുന്ന ഭൂഖണ്ഡങ്ങൾ ഉണ്ടായെന്നും 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് സെനൊസോയിക്ക് യുഗത്തിലെ പാലിയോസിൻ കാലഘട്ടത്തോടെയാണ് ഭൂഖണ്ഡങ്ങൾ
ഏതാണ്ട് ഇന്നത്തെ നിലയിലായത് എന്നും ചരിത്രം രേഖപെടുത്തുന്നു .
ഇന്ത്യൻ ഭൂഖണ്ഡം നീങ്ങിവന്ന് ഏഷ്യാ ഭൂഖണ്ഡത്തിലേക്ക് ഇടിച്ചു കയറുന്നതും അവക്കിടയിലുണ്ടായിരുന്ന ആഴം കുറഞ്ഞ ടെത്തിസ് കടൽ അപ്രത്യക്ഷമായന്നുമുള്ള വിശ്വാസങ്ങളും അറബിയിൽ അൽ-ബഹർ അൽ-മയ്യിത്ത് എന്ന് വിളിക്കുന്ന ലൂത്ത് നബിയുടെ സമൂഹത്തെ ഭൂമിയെ അട്ടിമറിച്ച് ശിക്ഷിച്ച സ്ഥലത്തുള്ള ചാവുകടൽ മത്സ്യങ്ങളും മറ്റ് ജീവികളും ജീവിക്കുന്നില്ല എന്നത് വിശ്വാസ പരമെങ്കിലും ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമായ സമുദ്രനിരപ്പിൽ നിന്ന് 422.83 മീറ്റർ താഴെയാണ് ജലനിരരപ്പുള്ള ഇതിന് സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണാംശം കൂടുതലാണ്.
മെഡിറ്ററേനിയൻ കടലിനേക്കാൾ പത്ത് മടങ്ങ് ലവണാംശമുണ്ട്. ഉയർന്ന അളവിലുള്ള ലവണാംശം കാരണമായി തന്നെ ഈ പ്രദേശം ജന്തു വളർച്ചയെ പരി പോഷിപ്പിക്കുന്നില്ല. കടൽക്കരയിൽ സസ്യലതാദികൾ ഉൾപ്പടെ
ഒന്നുമില്ലാത്ത ,ആഴ്ന്നുപോകാത്ത ഈകടൽ അത്ഭുദമായി ലോകത്തു നില നിൽക്കുന്നു
1800 മീറ്റർ ആഴത്തിൽ സമുദ്രജലത്തിന്റെ അടിത്തട്ടിൽ സൂര്യവെളിച്ചത്തിനോ സൂര്യതാപത്തിനോ എത്തിപ്പെടാനാകില്ല. ഈ ഭാഗത്തിനെ തെർമൊക്ലൈൻ എന്നാണ് സമുദ്ര ശാസ്ത്രകാരന്മാർ വിളിക്കുന്നത്. ഇതിന്നു താഴെയുള്ള സമുദ്രഭാഗത്തെ ആഴക്കടൽ എന്നു വിളിക്കുന്നു. ഈ ഭാഗത്തു താപനില 5 ഡിഗ്രി സെൽഷിയസ് വരെ എത്തും. ഇതിനും താഴോട്ട് അത് വീണ്ടും താഴ്ന്നുകൊണ്ടിരിക്കുമെങ്കിലും . ഏതാണ്ട് 4000 മീററിനു തഴെ താപനില താരതമ്യേന സ്ഥിരമാണ്.സമുദ്രത്തിൽ താഴോട്ട് പോകുംതോറും ജലമർദ്ദം കൂടിക്കൊണ്ടിരിക്കും. ഓരോ പത്ത് മീറ്ററിനും ഉപരിതലത്തിലെ അന്തരീക്ഷമർദ്ദത്തിന്റെ ഒരു മടങ്ങ് എന്ന തോതിലാണ് വർദ്ധന.
ഗുവാമിനടുത്ത് മേരിയാന ട്രെഞ്ച് എന്ന ഏറ്റവും ആഴം കൂടിയ സ്ഥലത്ത് ഇത് അന്തരീക്ഷമർദ്ദത്തിന്റെ 1090 മടങ്ങ് വരുമെന്ന് കണക് . പ്രത്യേക ശ്വസനോപാധികളില്ലാതെ സമുദ്രത്തിൽ നൂറു മീറ്റർ ആഴത്തിൽപ്പോലും മനുഷ്യർക്കോ കരയിലെ മറ്റു ജീവികൾക്കോ എത്താൻ പോലും കഴിയില്ല . മുകൾത്തട്ടിലെ മത്സ്യങ്ങൾക്കും മറ്റു ജന്തുക്കൾക്കും ഇവിടെയെത്തുകയും .താഴെ തട്ടിലുള്ള ജീവികളെനേരെമുകളിലേക്കെത്തിക്കുകയാണെങ്കിൽ അവ കടൽപ്പരപ്പിലെത്തും മുൻപേ ഛിന്ന ഭിന്നമാകുന്നു . എന്നാൽ വിദൂര നിയന്ത്രിത മുങ്ങിക്കപ്പലുകളുപയോഗിച്ച് ശാസ്ത്രലോകം ആഴക്കടൽ പര്യവേഷണങ്ങൾ നടത്തുകയും പ്രത്യേകം തയ്യാറാക്കിയ ആവാസ വ്യവസ്ഥയിൽ അവിടത്തെ പല ജീവികളേയും പരീക്ഷണശാലകളിലെത്തിക്കുകയും ചെയ്തിട്ടുണ്ടന്നുള്ളത് വലിയ വിജയമാണ്
ആഴക്കടലിൽ ജൈവാവശിഷ്ടങ്ങൾ ഭക്ഷണമാക്കുന്ന ജീവികളാണ് ഉള്ളത് ഇരയെ തേടിപ്പിടിക്കാനായി അധികഊർജ്ജം ആവശ്യമില്ല കൂടാതെ ഇരുട്ടിൽ സ്വയം പ്രകാശിക്കുന്ന പല സംവിധാനങ്ങളും പല ജീവികളുടേയും ശരീരത്തിൽ ഉണ്ട് . ഇരുട്ടിൽ ഇണകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിക്കാനുള്ള സാധ്യത വളരെ കുറവായതുകൊണ്ട് ലിംഗഭേദത്തിന്റെ ആവശ്യമില്ലാതെ തന്നെ പ്രജനനം നടത്തുന്നു .
സൂഷ്മാണു മുതൽ തിമിംഗിലങ്ങൾ വരെ ഉൾപ്പെടുന്ന വളരെ വലിയ ഒരു ജന്തു-ജീവിസഞ്ചയം സമുദ്രത്തിൽ അധിവസിക്കുന്നു.ആഴക്കടലിലെ കടുത്ത തണുപ്പിലും കൊടും മർദ്ദത്തിലും ജീവിക്കുന്നവ മുതൽ കടലിന്റെ മുകൾപ്പരപ്പിൽ പൊങ്ങിക്കിടന്ന് ജീവിക്കുന്നവ വരെ നിരവധി ജന്തുവർഗങ്ങൾ ഉൾക്കടലുകളിലും കരയോടു ചേർന്ന ആഴം കുറഞ്ഞ ഭാഗത്തും കായലുകളിലും വേലിയേറ്റപ്രദേശങ്ങളിലുമായി ജീവിച്ചുപോരുന്നു
ബർമുഡ ദ്വീപുകളെയും അമേരിക്കയിലെ ഫ്ലോറിഡയുടെ തെക്കൻതീരത്തെയും പ്യൂർട്ടൊറീക്കോയിലെ സാൻ ജുവാനെയും ബന്ധിപ്പിച്ച് ത്രികോണാകൃതിയിൽ കിടക്കുന്ന അറ്റ്ലാന്റിക് സമുദ്രഭാഗമായ . ഏകദേശം അഞ്ചു ലക്ഷം ചതുരശ്രമൈൽ ദൂരം. ചെകുത്താൻ ത്രികോണമെന്നും കാണാതാകുന്നവർ മറയ്ക്കപ്പെട്ടയിടമെന്നും ദൗർഭാഗ്യത്തിന്റെ സമുദ്രമെന്നുമെല്ലാം
വിളിക്കുന്ന 1964-ൽ അമേരിക്കൻ എഴുത്തുകാരൻ വിൻസെന്റ് ഗാഡിസാൻ പേരുനൽകിയ ‘ബർമുഡ ട്രയാംഗിൾ’ എന്ന 19-ാം നൂറ്റാണ്ടു മുതൽ ഇന്ന് വരെ 75 വിമാനങ്ങളും നൂറിലേറെ കപ്പലുകളും ആയിരത്തിലേറെ മനുഷ്യന്മാരും അപ്രത്യക്ഷമായ വർഷങ്ങൾ തിരച്ചിൽ നടത്തിയിട്ടും കാണാതായ കപ്പലുകളുടെയോ വിമാനങ്ങളുടെയോ അവശിഷ്ടങ്ങളോ കാണാതായവരുടെ മൃതശരീരങ്ങളോ കണ്ടെടുക്കാനായിട്ടില്ലാത്ത ദുരൂഹതകൾ മാത്രമുള്ള സമുദ്രഭാഗമാണ് .
2025 ലെ ലോക സമുദ്ര ദിനത്തിന്റെ പ്രമേയം “അത്ഭുതം- നമ്മെ നിലനിർത്തുന്നതിനെ നിലനിർത്തുക” എന്നതാണ്, സമുദ്രം നമ്മിൽ പ്രചോദിപ്പിക്കുന്ന അത്ഭുതത്തെയും വിസ്മയത്തെയും, ജിജ്ഞാസ, ശാസ്ത്രീയ അറിവ്, പര്യവേക്ഷണം,നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ അത്ഭുതം വഹിക്കുന്ന പ്രധാന പങ്കിനെയും ആഘോഷിക്കുക എന്നതാണ് ഈ പ്രമേയം മുൻപോട്ടു വെക്കുന്നത്. കടൽമാറി കരയായതും കടൽ കയറി വരുന്നതും കടൽ ക്ഷോഭങ്ങളും സുനാമി പോലുള്ള വിസ്ഫോടനങ്ങളും നമ്മെ അമ്പരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു മനുഷ്യൻ കടലിനെ സമീപിക്കുന്നത് വലിയ ഇഷ്ടത്തോടെയാണ്.
ഉപജീവന മാർഗ്ഗമായും സർഗാത്മകതയുടെ മികച്ച ഇടങ്ങളായും വിനോദ സഞ്ചാരങ്ങളുടെ പറുദീസയായും ഏറ്റവും മികച്ച ജല സ്രോദസ്സായും അങ്ങനെ കടൽ നമ്മുടെ ജീവിതതവുമായി അടുത്ത്
നിൽക്കുന്നു .ലോകം മുഴുവൻ കഥയായും കവിതയായും മറ്റു സാഹിത്യ സൃഷ്ടിയിലും കടൽ പ്രധാന വേഷത്തിൽ നിൽക്കുന്നത് കാണാൻ കഴിയും .ഇന്ന് വരെ മനുഷ്യൻ സമുദ്രത്തെപ്പറ്റി അഞ്ചു ശതമാനം വിവരങ്ങൾ മാത്രമേ മനസിലാക്കിയിട്ടുള്ളു എന്നത് ഏറെ കൗതുകകരം തന്നെ .
നമ്മുടെ നിത്യജീവിതത്തിൽ കടലിനെ സംബന്ധിക്കുന്ന പഴഞ്ചൊല്ലുകൾ എത്രയെന്നു തിട്ടപ്പെടുത്താനാകില്ല .നമ്മുടെജലാശയങ്ങളും ജല സ്രോദസ്സുകളും സമുദ്രത്തെയും സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കാം ..
ബർമുഡ ട്രയാംഗിൾ’ എന്ന 19-ാം നൂറ്റാണ്ടു മുതൽ ഇന്ന് വരെ 75 വിമാനങ്ങളും നൂറിലേറെ കപ്പലുകളും ആയിരത്തിലേറെ മനുഷ്യന്മാരും അപ്രത്യക്ഷമായ വർഷങ്ങൾ തിരച്ചിൽ നടത്തിയിട്ടും കാണാതായ കപ്പലുകളുടെയോ വിമാനങ്ങളുടെയോ അവശിഷ്ടങ്ങളോ കാണാതായവരുടെ മൃതശരീരങ്ങളോ കണ്ടെടുക്കാനായിട്ടില്ലാത്ത ദുരൂഹതകൾ മാത്രമുള്ള സമുദ്രഭാഗമാണ് .
2025 ലെ ലോക സമുദ്ര ദിനത്തിന്റെ പ്രമേയം “അത്ഭുതം- നമ്മെ നിലനിർത്തുന്നതിനെ നിലനിർത്തുക” എന്നതാണ്, സമുദ്രം നമ്മിൽ പ്രചോദിപ്പിക്കുന്ന അത്ഭുതത്തെയും വിസ്മയത്തെയും, ജിജ്ഞാസ, ശാസ്ത്രീയ അറിവ്, പര്യവേക്ഷണം,നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ അത്ഭുതം വഹിക്കുന്ന പ്രധാന പങ്കിനെയും ആഘോഷിക്കുക എന്നതാണ് ഈ പ്രമേയം മുൻപോട്ടു വെക്കുന്നത്. കടൽമാറി കരയായതും കടൽ കയറി വരുന്നതും കടൽ ക്ഷോഭങ്ങളും സുനാമി പോലുള്ള വിസ്ഫോടനങ്ങളും നമ്മെ അമ്പരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു മനുഷ്യൻ കടലിനെ സമീപിക്കുന്നത് വലിയ ഇഷ്ടത്തോടെയാണ്. ഉപജീവന മാർഗ്ഗമായും സർഗാത്മകതയുടെ മികച്ച ഇടങ്ങളായും വിനോദ സഞ്ചാരങ്ങളുടെ പറുദീസയായും ഏറ്റവും മികച്ച ജല സ്രോദസ്സായും അങ്ങനെ കടൽ നമ്മുടെ ജീവിതതവുമായി അടുത്ത്
നിൽക്കുന്നു .ലോകം മുഴുവൻ കഥയായും കവിതയായും മറ്റു സാഹിത്യ സൃഷ്ടിയിലും കടൽ പ്രധാന വേഷത്തിൽ നിൽക്കുന്നത് കാണാൻ കഴിയും .ഇന്ന് വരെ മനുഷ്യൻ സമുദ്രത്തെപ്പറ്റി അഞ്ചു ശതമാനം വിവരങ്ങൾ മാത്രമേ മനസിലാക്കിയിട്ടുള്ളു എന്നത് ഏറെ കൗതുകകരം തന്നെ .
നമ്മുടെ നിത്യജീവിതത്തിൽ കടലിനെ സംബന്ധിക്കുന്ന പഴഞ്ചൊല്ലുകൾ എത്രയെന്നു തിട്ടപ്പെടുത്താനാകില്ല .നമ്മുടെ
ജലാശയങ്ങളും ജല സ്രോദസ്സുകളും സമുദ്രത്തെയും സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കാം ..
സമുദ്രത്തിന്‍റെ അംശമാണ് ഓരോ മഴത്തുള്ളികളും.അന്താരാഷ്‌ട്ര സമുദ്ര ദിനാശംസകൾ …
