രചന : ശിവദാസൻ മുക്കം ✍️
രണ്ടു കുപ്പിയും ഗ്ളാസുകളും കരുതും എന്ന്
ഗ്രൂപ്പ് നിയന്ത്രണം കൈകാര്യം ചെയ്ത
ഒമാൻ കുട്ടി ഒമാനിൽ നിന്നും വിളിച്ചു പറഞ്ഞു.
വളരെ വിലകൂടിയ മദ്യം
അച്ചാറുകൾ പലതരം തയ്യാറാക്കി
റാബിയ ആമിന സൗമിനി വിശാലാക്ഷി എല്ലാ വരും
കൊണ്ട് വരും .
അപ്പങ്ങളും വിവിധ പലഹാരങ്ങൾ എല്ലാം എല്ലാ വരും കൊണ്ടു വരും.
നാല്പതുംവർഷങ്ങൾക്കു ശേഷമുള്ള ഒത്തു കൂടൽ
പഠിച്ചിരുന്ന അതെ സ്കൂളിലെ അതെ മുറിയിൽ അതെ ബെഞ്ചിൽ പഴയകാല ഓർമ്മകളിൽ അതെയൂണിഫോം ധരിച്ച്
ഉരുമിയിരുന്നു.
‘നാലു ഗ്ലാസ്സുകളും ഉരുമിയിരുന്നു മധുനുകർന്നു “…….
പ്രർത്ഥനയോടെ പുനർ സംഗമം സമാരംഭിച്ചു.
അബു അന്നത്തെ പ്രധാന അദ്ധ്യാപകനെ പൊന്നാടയണിയിച്ചു.
അധ്യക്ഷ സ്ഥാനത്തേക്ക് ക്ഷണിച്ചു.
അധ്യക്ഷ പ്രസംഗത്തിൽ തന്റെ ‘കുട്ടികളുടെ വളർച്ചയിൽ അഭിമാനമുണ്ടെന്നും
തളർച്ചയിൽ ദുഃഖവും രേഖപ്പെടുത്തി.
കൂടാതെ പൊന്നാടയുടെ നീളവും വീതിയും ഊടും പാവും പരിശോധന നടത്തി തനിക്ക് ഇന്നേവരെ കിട്ടിയ പൊന്നാടകളെ അദ്ദേഹം തള്ളി പറഞ്ഞു.
ആദരവ് പ്രവൃത്തികളിലും കാണണം
എന്ന അഭിപ്രായം പ്രകടിപ്പിച്ചു.
ഫലകങ്ങൾ ഓടിലൊ പിത്തളയിലോ സ്വർണ്ണത്തിലോ പണിയണം എന്നും
തൊണ്ണൂറുവയസ്സുള്ള കരുണാകരൻ മാസ്റ്റർ പറഞ്ഞപ്പോൾ ‘
തങ്ങളുടെ പ്രവർത്തനങ്ങൾ വീണ്ടുവിചാരം ഇല്ലാത്ത പ്രവൃത്തി യായിരുന്നു എന്നതോന്നലിൽ നിറഞ്ഞുനിന്ന സമയത്ത്
അദ്ദേഹം അറുപത് തികഞ്ഞ കുട്ടികളുടെ മനോഭാവം മുഖത്തു വായിച്ചു
അദ്ദേഹം പറഞ്ഞു “
കൊടുക്കാൻ മനസ്സുണ്ടെങ്കിൽ പ്രശ്നങ്ങൾ ഇല്ല, നിങ്ങൾക്ക് ഇതുപോലെ എന്നെ സ്വീകരിച്ചു ആദരിക്കാൻ കഴിഞ്ഞു.
നിങ്ങളുടെ പ്രാർത്ഥന കൊണ്ട് എന്റെ ആരോഗ്യത്തിന്നു കേടുപാടുകൾ ഒന്നും സംഭവിച്ചില്ല.
നിങ്ങളെനിയ്ക്കു വെള്ളി കെട്ടിയ ഊന്നു വടിയായി മാറി, അതു സമ്മാനിച്ചു.
അങ്ങനെ
ഒരു ശിഷ്യൻ്റെ ഉദാത്ത മാതൃക
ഇവിടെ പിറവി കൊണ്ടു, ഞാൻ ‘ കൃതാർത്ഥനാണു.
എല്ലാവരും ചുറ്റിലും കണ്ണോടിച്ചു നോക്കി
ആരാണ് ആ വടി സമ്മാനിച്ചത്.
മറ്റാരും ആയിരുന്നില്ല പഠിക്കാൻ മടിയാനായിരുന്നു “ഗണേഷ് “
പലവുരു ക്ളാസുകളിൽ നിന്നും പുറത്തു പോകേണ്ടി വന്നു.
വീട്ടിൽ അഷ്ടിയ്ക്കു വകയില്ലാതെ
മരം കയറാനും വയൽപണിയ്ക്കും പോയ് പഠനത്തിന്സമയം തീരെ കിട്ടിയില്ല
മിടുക്കനായ ഗണേഷ് ‘
ചാക്ക് കച്ചവടക്കാരൻ ചാത്തു, ഗണേഷിനെ ചാക്ക് ചുമന്നു നടക്കാൻ കൂടെ കൂട്ടി പിന്നെ പിന്നെ ചാത്തു അവനെ സ്വതന്ത്രനാക്കി, മകനായി പരിഗണിച്ച്, ഒരു നായർ യുവതിയെ വിവാഹം കഴിപ്പിച്ചു കൊടുത്തു, അവളുടെ മൂന്നുകാമുകന്മാരും സുന്ദരിയായ വിനീതെ കൊതിച്ചു വെള്ളമിറക്കി നടന്നവർ ,
സ്വത്തില്ലാത്ത അവളെ വിവാഹം കഴിക്കാൻ അവരാരും ധൈര്യം കാണിച്ചില്ല.
ഗണേഷ്, വിനീതയുടെ അച്ഛനോട് കുറഞ്ഞ പണം കിട്ടിയാൽ ദുബായ് പോയി രക്ഷപ്പെടാൻ പറ്റും എന്നു പറഞ്ഞു.
അച്ഛൻ മറ്റുള്ള പെൺകുട്ടികളെ കെട്ടിക്കണമെന്നോ
നാളെ ഞങ്ങളും പ്രായമാകും എന്നോ
ഗണേഷ് മരുമകൻ പറ്റിച്ചു കടന്നു കളയുമെന്നോ
ആരെല്ലാമോ പറഞ്ഞെങ്കിലും
യാതൊരു മുട്ടുന്യായവും പറയാതെ ഗണേഷിൻ്റെ താല്പര്യം അനുഗ്രഹ പൂർവ്വം നിർവ്വഹിച്ചു. അനിതയുടെ ഭർത്താവ് രാമൻ നായർ.
“വിനീതയുടെ അമ്മ അനിതയുടെ പേരിൽ ഭാഗത്തിൽ കിട്ടിയ 18 1/2സെന്റ് സ്ഥലവും വിറ്റു ,ഗണേഷ് ദുബായിൽ പോയ്, ചുമട്ടുക്കാരനായി വളരെ കഷ്ടപ്പെട്ടു പണം സമ്പാദിച്ചു .
അതിനിടെ മത്സ്യമാർക്കറ്റിലെ മേൽനോട്ടക്കാരനായി,
രണ്ടു പെൺകുട്ടികളുടെ അച്ഛനായി ഗണേഷ്.
മാർക്കറ്റുടമ നാട്ടിലേയ്ക്കു പോന്നപ്പോൾ
മാർക്കറ്റ് വില കെട്ടി ഗണേഷിനെ ഏല്പിച്ചു.
സത്യസന്ധതനായി സുഹൃത്തിന് ലാഭവും മുതലും തിരിച്ചു കൊടുത്തു.
തുടർന്നു ഗണേഷ് ഒരു സൂപ്പർ മാർക്കറ്റ് രാമനാട്ടുകരയിൽ സ്ഥാപിച്ചു .
ഭാര്യ വിനീതയ്ക്കു അതിന്റെ ചുമതല കൊടുത്തു.
അനിയത്തിന്മാരും ഭർത്താക്കന്മാരും
ചേർന്നു സൂപ്പർ മാർക്കറ്റ് സൂപ്പർ സ്റ്റാർ ആക്കി മാറ്റി
ഗണേഷ് മാളുകൾ വിവിധ സംസ്ഥാനങ്ങളിൽ വളർന്നു പന്തലിച്ചു.
ഇന്ന് വിനീത ദുബായിലും സൗദിയിലു ഖത്തറിലും വിമാനത്തിൽ യാത്രചെയ്തു കച്ചവടം നിയന്ത്രിക്കുന്നു.
വിനീത ഡിഗ്രി വരെ പഠിച്ചവളായിരുന്നു.
ഗണേഷ് പുതിയ മേഖലകൾ തേടി
പെട്രോൾ പമ്പുകൾ തുറന്നു അനിയനെയും മക്കളെയും മരുമക്കളെയും ചേർത്ത് വിപുലമാക്കി തൻ്റെ സാമ്രാജ്യം ‘
ഇന്ന് വ്യവസായ മേഖലയിൽ അവസാന വാക്കു കൂടിയാണ ഗണേഷ്.
പൊതുപരിപാടികളിൽ ക്ഷണിതാവായി
സാമൂഹ്യ സാംസ്കാരിക സംഘടനകൾ ഗണേഷിൻ്റെ സമയം കാത്തിരിക്കുന്നു. ഗണേഷ് തിരക്കിലാണ്.
നാട്ടുകാർ സുഹൃത്തുക്കൾ അറിയുന്ന എല്ലാവർക്കും തൊഴിൽ കൊടുത്തു
ഇന്ന് പല ഭാഷകൾ വശമുള്ള ഒരു നാവും ആരെയും തന്നിലേക്ക് ആകർഷിക്കുന്ന മധു ഊറുന്നചുണ്ടുകളും നല്ല പുഞ്ചിരിയും
തളരാത്ത മനസ്സുമായി ഗണേഷ് .
നറു പുഞ്ചിരിയോടെ കരുണാകരൻ മാസ്റ്ററെ കെട്ടി പിടിച്ചിട്ടു കണ്ണീർ വാർത്തു ഉള്ളിൽ
“ക്ളാസുകളിൽ കയറാൻ അനുവാദിക്കതെ പുറത്ത് നിർത്തിയതിനും , തുടർപഠനം നേടാൻ കഴിയാത്തതിലും ഗണേഷ് മനസ്സിൽ നന്മയുള്ളവനായി, ദൈവത്തിനു
സ്തുതി ഗീതം പാടി “.
കരുണാകരൻ മാസ്റ്റർ
തൻ്റെ ഊന്നുവടി ഉയർത്തി തൻ്റെ ശിഷ്യരെ വണങ്ങി, തൻ്റെ അവിവേഗം പൊറുക്കണമെന്നും വേദിയിൽ
എല്ലാവരോടുമായി പറഞ്ഞു.
ഹർഷാരവം ഉയർന്നു സഹപാടികൾ
ഗണേശനെ അഭിനന്ദിച്ചു
“തങ്ങളുടെ മാതൃക പുരുഷനായി വാഴ്ത്തി “
നിത്യാഭ്യാസി ആനയെ എടുക്കും എന്ന് ആരോ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.
ആശംസകളും കലാപരിപാടികളും പൊടിപൊടിച്ചു
തിളച്ച എണ്ണയിൽ
ആത്മഹത്യ ചെയ്ത കോഴികിളികളെ മസാലകൾപുരട്ടി ഇറക്കി
സമാധി
സൗഹൃദ ഭാഷണം മാറ്റിവെക്കുകയായിരുന്നു
എല്ലാവരും ഒരേപോലെ വായപിളർന്നു
ഒരേ ശബ്ദത്തിൽ ഒരേക്കാര്യം തുടർന്നു നാക്കു രുചി അറിഞ്ഞു
നിറഞ്ഞു തുളുമ്പി.
കാതുകൾ കഴച്ചു.
മൗനം കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നു.
കൗമാരവും യൗവനവും കടന്നു
വാർദ്ധക്യം വടിയിൽ പൂക്കൾ കെട്ടി പിടിച്ചു കിടന്നുറങ്ങും.
പോയകാലത്തിന്റെ തെളിച്ചം
വാർദ്ധക്യത്തെ മുറിപ്പെടുത്തി മനസ്സു
മടുത്ത “അലുമിനി”
പലർക്കും ധാരണ മറന്ന് നഷ്ടബോധം
മനോരോഗ നിശയിൽ ‘
ഉറക്കം നഷ്ടപ്പെട്ട ഒരു കൂട്ടുകൂടി.
കുപ്പിയും കോഴിയും ഗ്ളാസ്സുകളും
നിറഞ്ഞവയറുകൾ മൗനം കുടിച്ചു.
സമയക്കുറവുകൊണ്ട്
നിലതെറ്റി വഴിമാറി നടന്നു.
ഫോൺനമ്പർ പോലും നൽകാതെ കടന്നു കളഞ്ഞു.
പഴയ കാല പ്രണയംകൂടുതൽ ശക്തിയുള്ളതായി ‘വീട്ടുകർ നിരസിച്ച പ്രണയം വിവാഹം, ഇന്ന് ചോദ്യം ചെയ്യാൻ ആരുമില്ല
കണ്ണുകൾ കഥ പറയുകയും അധരങ്ങൾ
മധുനുകർന്നു കരം കവർന്നു പുതിയ
ബന്ധങ്ങൾ
” ഇടയിൽ പ്രതിബന്ധങ്ങൾ ഒന്നും തന്നെയില്ല”
പ്രണയസാഫല്യം.
എല്ലാവരും പോകുമ്പോൾ
കുപ്പികളിൽ കഷായം കലർത്തിയജ്യൂസും
കൈകളിൽ സർപ്പമുള്ളകൂടയും കരുതി.
മനസ്സു നിറഞ്ഞു നിൽക്കുന്ന സൗഹൃദസംഗമം മൗനം കുടിച്ചു.
ഇനി പുനരാഗമനം ഇല്ല
പരസ്പരം വിലപറയാതെ ഇന്നലെകളിലെ ഇഷ്ടങ്ങളെ ചേർത്തുനിർത്തി ഒരോളിച്ചോട്ടം
ജീവിതത്തിൽ നിന്നും താല്ക്കാലികവിരാമം’
‘അലുമിനിയുടെ അസൂയ്യാർഹമായ നേട്ടം, അനിതയുടെ വരവോടെ ഗണേഷിൽഉണ്ടായ മാറ്റത്തെ ക്കുറിച്ച് ഒരു ചർച്ച രൂപപ്പെട്ടു എന്നതാണു.’